Connect with us

kerala

കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ യുവതികളെക്കാൾ കൂടുതൽ യുവാക്കൾ

കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നതായി കണക്ക്.

Published

on

കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നതായി കണക്ക്. യുവതികളെക്കാൾ യുവാക്കൾ ആണ് കഴിഞ്ഞ വർഷങ്ങളിൽ കൂടുതൽ ആത്മഹത്യ ചെയ്തത് .2018- 2023 കാലത്ത് 6244 യുവാക്കൾ ആത്മഹത്യ ചെയ്തതായി സർവ്വേ പറയുന്നു. 18നും മുപ്പതിനും ഇടയിലുള്ളവരുടെ കണക്കാണിത്. ഇതേ കാലയളവിൽ 2471 യുവതികളാണ് ആത്മഹത്യ ചെയ്തത്.
ഓരോ വർഷവും ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിക്കുകയാണ്. അതേസമയം സ്ത്രീകളുടെ എണ്ണം കുറയുകയും ചെയ്യുന്നു .2018 ൽ 9 8 4 പുരുഷന്മാർ ആത്മഹത്യ ചെയ്തപ്പോൾ 2022 ൽഇവരുടെ എണ്ണം 1244 ആയി. 2018 ൽ 448 സ്ത്രീകളാണ് ആത്മഹത്യ ചെയ്തത് 2002 ഇത് 431 ആയി കുറഞ്ഞു .ദേശീയ ശരാശരി അനുസരിച്ച് കേരളം ആത്മഹത്യകളിൽ അഞ്ചാം സ്ഥാനത്താണ്. ദേശീയ ക്രൈം റിപ്പോർട്ട്സ് ബ്യൂറോയുടെ കണക്കാണിത് .

സ്ത്രീകൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും മരണത്തിന് ഇരയാവാത്തതാണ് എണ്ണം കുറയാൻ കാരണമെന്നാണ് വിവരം .ദാമ്പത്യ ബന്ധങ്ങളിലെ തകരാറാണ് മിക്ക ആത്മകളുടേയും കാരണം .സ്ത്രീകൾ ഇത്തരം പ്രശ്നങ്ങൾ ലളിതമായി കൈകാര്യം ചെയ്യുമ്പോൾ പുരുഷന്മാർ പെട്ടെന്ന് ആത്മഹത്യകളിൽ അഭയം തേടുന്നു. മയക്കുമരുന്ന് ,മദ്യം തുടങ്ങിയവയുടെ ഉപയോഗം പുരുഷന്മാരുടെ ആത്മഹത്യക്ക് കാരണങ്ങളാണ് .സമൂഹമാധ്യമങ്ങളിലെ കൂടുതൽ ഇടപെടലും ആളുകളുടെ നിരാശക്കും മരണത്തിനും കാരണമാണ്. ദിവസവും ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റലുകളിൽ 5 മുതൽ 10 വരെ ആത്മഹത്യാ ശ്രമങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് ഇന്ത്യൻ സൊസൈറ്റി പ്രസിഡൻറ് ഷെബിന്ദ്കുമാർ പറയുന്നു

(ആത്മഹത്യ തടയുന്നതിന്ന് 1056എന്ന നമ്പറിൽ വിളിക്കാവുന്നതാണ്)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending