Connect with us

Video Stories

അധികമാര്‍ക്കുമറിയാത്ത ചില ഗംഭീര്‍ വിശേഷങ്ങള്‍

Published

on

ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ഗൗതം ഗംഭീര്‍. മികവ് കൊണ്ട് പലപ്പോഴും ഇന്ത്യയുടെ രക്ഷകനായി മാറിയ ഡല്‍ഹിക്കാരന്‍ സച്ചിനും ഗാംഗുലിയും ഒഴിച്ചിട്ട ഓപണിങ് കസേര സെവാഗിനൊപ്പം ഇളക്കമില്ലാതെ കാത്തത് വര്‍ഷങ്ങളോളം. നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവിലൂടെ ഒക്ടോബര്‍ 14ന് ജന്മദിനമാഘോഷിക്കുന്ന ഗൗതിക്ക് ഈ ബര്‍ത്ത്‌ഡേ ഒരിക്കലും മറക്കാനാവാത്തതായി.

1. ജനനം: 1981 ഒക്ടോബര്‍ 14, ഇന്ത്യന്‍ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍
2. കുട്ടിക്കാലം: ജനിച്ച് 18ാം ദിവസം മുതല്‍ താമസം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം.
3. എന്‍സിഎ: 18ാം വയസില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി.
4. യൂത്ത് ക്രിക്കറ്റ്: 2001ല്‍ അണ്ടര്‍ 19 തലത്തില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറി. അതേ സീസണില്‍ തന്നെ മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ തന്നെ ടെസ്റ്റ് അരങ്ങേറ്റവും
5. ജയത്തിലെ നിര്‍ണായക റോള്‍: ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി ഹൈദരാബാദ് ഏകദിനത്തില്‍ നിര്‍ണായക ഘട്ടത്തില്‍ നേടിയ 81 റണ്‍സ് ഇന്ത്യക്ക് സമ്മാനിച്ചത് പരമ്പര (2-1).
6. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍: ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ യൂത്ത് ടീമിനായി 212 റണ്‍സ് നേടി. ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കാരന്റെ പേരിലുള്ള ഏറ്റവും വലിയ സ്‌കോറായിരുന്നു ഇത്.
7. ഇന്ത്യ എ ടൂര്‍: 2002/03ലെ വിന്‍ഡീസ് പര്യടനത്തില്‍ എ ടീമിന്റെ ഭാഗമായ ഗംഭീര്‍ 13 ഇന്നിങ്‌സുകളിലായി നേടിയത് 617 റണ്‍സ്.
8. തുടര്‍ച്ചയായ ഡബിള്‍ സെഞ്ചുറികള്‍: സിംബാബ്വെക്കെതിരായ ഡബിളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഡബിള്‍ ശതകം തികച്ചു.
9. ഏകദിന – ടെസ്റ്റ് അരങ്ങേറ്റം: 2003ല്‍ ബംഗ്ലദേശിനെതിരെ ഏകദിനത്തിലും 2004ല്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിലും അരങ്ങേറ്റം.
10. 2007 ലോക ട്വന്റി-20: 2007 ലോകകപ്പ് സെമിയില്‍ പാകിസ്താനെതിരെ 54 പന്തില്‍ നിന്ന് നേടിയത് ത്രസിപ്പിക്കുന്ന 75 റണ്‍സ്. ചാമ്പ്യന്‍ഷിപ്പില്‍ 227 റണ്‍സ് നേടിയ ഗംഭീര്‍ തന്നെയായിരുന്നു ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍.
11. അവാര്‍ഡുകള്‍: 2008ല്‍ രാജ്യം അര്‍ജുന നല്‍കി ആരാധിച്ചു
12. ടെസ്റ്റില്‍ ഒന്നാം നമ്പര്‍: 2009ല്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി
13. ഐസിസി ടെസ്റ്റ് പ്ലയര്‍ ഓഫ് ദ ഇയര്‍: 2009ല്‍ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടുgambhir-100_031312070608
14. റെക്കോര്‍ഡ് സെഞ്ച്വറികള്‍: 2010ല്‍ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റ് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
15. വിവ് റിച്ചാര്‍ഡ്‌സിനൊപ്പം: 2010ല്‍ വിവ് റിച്ചാര്‍ഡ്‌സിനു ശേഷം 11 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ തുടര്‍ച്ചയായി അര്‍ധശതകം തികക്കുന്ന ആദ്യ കളിക്കാരന്‍.
16. സ്ഥിരതയുടെ പര്യായും: നാല് ടെസ്റ്റ് പരമ്പരകളില്‍ നിന്ന് 300ലധികം നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരം
17. ക്യാപ്റ്റന്‍നായി അരങ്ങേറ്റം: 2010ല്‍ ന്യൂസിലാന്റ് പര്യടനത്തില്‍ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം. പരമ്പര ഇന്ത്യ ജയിച്ചത് 5-0ന്.
18. 2011 ലോകകപ്പ് ഫൈനല്‍: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കായി നേടിയ 122 പന്തില്‍ 97. ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായി.
19. വിവാഹം: 2011 ഒക്ടോബറില്‍ നടാഷ ജെയ്‌നുമായുള്ള വിവാഹം.2
20. ഐപിഎല്‍: 2010ല്‍ കൊല്‍ക്ക  ത്ത നൈറ്റ് റൈഡേര്‍സ് ഗൗതിയെ സ്വന്തമാക്കിയത് 2.5 മില്യണ്‍ ഡോളറുകള്‍

guesskaro_2201717229322387870
21. ഐപിഎല്‍ കിരീടങ്ങള്‍: 2012ലും 14ലും കൊല്‍ക്കത്തക്കായി കിരീടനേട്ടം
22. കൂട്ടുകെട്ട്: ഇന്ത്യന്‍ ഓപണിങ് ജോഡി കൂട്ടുകെട്ട് റെക്കോര്‍ഡ് ഇവരുടെ പേരില്‍. സ്വന്തമാക്കിയത് 87 ഇന്നിങ്‌സുകളില്‍ നിന്ന് 4412 റണ്‍സ്. ഉയര്‍ന്ന ശരാശരിയും ഇവര്‍ക്ക് തന്നെ: 52.52 റണ്‍സ്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

Trending