Connect with us

News

ഭക്ഷണവും വെള്ളവും ഇല്ലാതെ ക്യാമ്പുകള്‍; ഗസയില്‍ നരകയാതനയില്‍ കുട്ടികളും വൃദ്ധരും

ഒന്നരപതിറ്റാണ്ടിലധികമായി തുടരുന്ന ഉപരോധത്തില്‍ മരണത്തുരുത്തായി മാറിയ ഗസ്സയിലെ അവശേഷിക്കുന്ന മനുഷ്യരെക്കൂടി ഞെരിച്ചുകൊല്ലാനൊരുങ്ങി ഇസ്രാഈലിലെ സയണിസ്റ്റ് ഭരണകൂടം.

Published

on

ഗസ്സ: ഒന്നരപതിറ്റാണ്ടിലധികമായി തുടരുന്ന ഉപരോധത്തില്‍ മരണത്തുരുത്തായി മാറിയ ഗസ്സയിലെ അവശേഷിക്കുന്ന മനുഷ്യരെക്കൂടി ഞെരിച്ചുകൊല്ലാനൊരുങ്ങി ഇസ്രാഈലിലെ സയണിസ്റ്റ് ഭരണകൂടം. മിന്നലാക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ആളുകളേയും വിട്ടയച്ചാലല്ലാതെ ഗസ്സയിലേക്ക് വെള്ളമോ വൈദ്യുതിയോ നല്‍കില്ലെന്നാണ് ഇസ്രാഈലിന്റെ ഭീഷണി. അതേസമയം ഫലസ്തീന്‍ അധിനിവേശം അവസാനിപ്പിച്ചാലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസും വ്യക്തമാക്കി. അവസാന പവര്‍ പ്ലാന്റിന്റെയും പ്രവര്‍ത്തനം കഴിഞ്ഞ ദിവസം നിലച്ചതോടെ ഗസ്സ പൂര്‍ണമായും ഇരുട്ടിലാണ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ക്യാമ്പുകളില്‍ നരകയാതനയിലാണ് കുട്ടികളും വൃദ്ധരും അടങ്ങുന്ന അനേകം മനുഷ്യര്‍. മുറിവേറ്റവരെക്കൊണ്ട് വീര്‍പ്പുമുട്ടുകയാണ് ആശുപത്രികള്‍. മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ല. ആശയ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. കൂട്ടപ്പാലയത്തിനു പോലും സാധ്യതകളില്ലാത്ത വിധം അതിര്‍ത്തികള്‍ കൊട്ടിയടച്ച് നടത്തുന്ന ഇസ്രാഈലിന്റെ ക്രൂരമായ ബോംബുവര്‍ഷം ഗസ്സയെ എത്തിച്ചിരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള ദുരന്തത്തിലേക്കാണെന്ന് യു.എന്‍ ഏജന്‍സികള്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.

വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒരു തരത്തിലും വിട്ടുവീഴ്ചക്ക് ഇസ്രാഈല്‍ തയ്യാറായിട്ടില്ല. ഹമാസ് പോരാളികള്‍ക്കെതിരായ പ്രത്യാക്രമണമെന്ന പേരില്‍ ഇസ്രാഈല്‍ നടത്തുന്നത് ഗസ്സയെ ഒന്നാകെ ചുട്ടെരിക്കുന്ന നടപടിയാണ്.

ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1417 ആയി ഉയര്‍ന്നു. 6268 പേര്‍ക്ക് പരിക്കേറ്റതായാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്ക്. 447 കുട്ടികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 248 സ്ത്രീകളും കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇസ്രാഈല്‍ ബോംബുവര്‍ഷം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് കൊല്ലപ്പെടുന്ന കുട്ടികളുടേയും സ്ത്രീകളുടെയും കണക്ക്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 31 പേരാണ് ഇതുവരെ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 180 പേര്‍ക്ക് പരിക്കേറ്റു. 3,38,000 ഫലസ്തീനികള്‍ ഇതുവരെ അഭയാര്‍ത്ഥികളാക്കെപ്പെട്ടതായാണ് യു.എന്‍ ഏജന്‍സിയായ യു.എന്‍.ഡബ്ല്യു.ആര്‍.എ നല്‍കുന്ന വിവരം. ഏഴിലധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അര ഡസനിലധികം ആരോഗ്യ പ്രവര്‍ത്തകരും 11 യു.എന്‍ സന്നദ്ധ പ്രവര്‍ത്തകരും അഞ്ച് റെഡ്‌ക്രോസ് വളണ്ടിയര്‍മാരും ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നുസൈറതിലെ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മാത്രം ഇന്നലെ 18 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ ഉടനീളം ഇന്നലെ ഫലസ്തീനികളോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ ഇസ്രാഈല്‍ വ്യോമമാര്‍ഗം വിതറിയിരുന്നു. അതേസമയം അഭയാര്‍ത്ഥി ക്യാമ്പുകള്‍ പോലും ആക്രമിക്കപ്പെടുന്ന മണ്ണില്‍ വീടുവിട്ട് എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികളുടെ ചോദ്യം. ആശുപത്രികള്‍ക്കു നേരെയും ആംബുലന്‍സുകള്‍ക്കുനേരെയും ഇന്നലെ ഇസ്രാഈല്‍ ആക്രമണമുണ്ടായി. ലെബനാന്‍ അതിര്‍ത്തി ഗ്രാമങ്ങളിലും സിറിയയിലെ ഡമസ്‌കസ്, അലപ്പോ വിമാനത്താവളങ്ങള്‍ക്കു നേരെയും ഇസ്രാഈല്‍ ആക്രമണം നടത്തി.

വ്യോമാക്രമണത്തിനു പിന്നാലെ കരയിലൂടെയും കടലിലൂടെയും ഗസ്സയെ ആക്രമിക്കാനുള്ള കോപ്പുകൂട്ടലിലാണ് ഇസ്രാഈല്‍. മൂന്നര ലക്ഷം വരുന്ന ഇസ്രാഈലി സൈനികരാണ് ഗസ്സ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. ഏതു സമയത്തും കരയാക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ജനം. ഇതിനിടെ ഗസ്സയിലേക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും തടയരുതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ ശ്രമം ഊര്‍ജ്ജിതമാക്കി. സമ്പൂര്‍ണ ഉപരോധത്തിലുള്ള ഗസ്സയിലേക്ക് എങ്ങനെ സഹായം എത്തിക്കുമെന്നതില്‍ ആശങ്കയുണ്ട്. സന്നദ്ധ സഹായങ്ങള്‍ വ്യോമമാര്‍ഗം സിനായ് ഉപദ്വീപിലെ അല്‍ അരിഷ വിമാനത്താവളത്തില്‍ എത്തിക്കാന്‍ ഈജിപ്ത് ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഗസ്സയിലേക്ക് പുറംലോകവുമായുള്ള ഏക ബന്ധമാണ് സിനായ് ഉപദ്വീപിലേക്ക് കടക്കുന്ന റഫ ബോര്‍ഡര്‍. എന്നാല്‍ റഫ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ ബോംബുവര്‍ഷം തുടരുന്നതിനാല്‍ ഇതുവഴിയും സഹായമെത്തിക്കല്‍ പ്രതിസന്ധിയിലാണ്. ഇതിനായി താല്‍ക്കാലിക വെടിനിര്‍ത്തലിനു വേണ്ടിയുള്ള ശ്രമത്തിലാണ് അറബ് രാജ്യങ്ങള്‍. ഇതിനിടെ ഫലസ്തീന് നല്‍കുന്ന സഹായം നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ജര്‍മ്മനി വ്യക്തമാക്കി. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്്മൂദ് അബ്ബാസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ് കണ്ടെത്താനാകാതെ പൊലീസ്

ബസിന്റെ വേഗപ്പൂട്ട് പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ അമിതവേഗത്തിലായിരുന്നോ ബസ് എന്നും സ്ഥിരീകരിക്കാനായില്ല.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു കേസില്‍ നിയമോപദേശം കാത്ത് പൊലീസ്. നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടര്‍നടപടികള്‍ മതിയെന്നാണ് നിലപാട്. എന്നാല്‍, യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ് ഇതുവരെ കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.

ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനെ ലൈംഗിക ചേഷ്ടയുള്ള ആംഗ്യം കാണിച്ചതിനും അമിതവേഗത്തില്‍ വാഹനമോടിച്ചതിനുമുള്ള തെളിവുകളാണ് പൊലീസ് ഇതുവരെയും അന്വേഷിച്ചത്. എന്നാല്‍ ബസിലെ സി.സി.ടി.വി ക്യാമറയിലുള്ള മെമ്മറി കാര്‍ഡ് കാണാതായതോടെ ലൈംഗിക ചേഷ്ട കാണിച്ചോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി പൊലീസ്. ബസിന്റെ വേഗപ്പൂട്ട് പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ അമിതവേഗത്തിലായിരുന്നോ ബസ് എന്നും സ്ഥിരീകരിക്കാനായില്ല.

ഇതിനിടയിലാണ് മേയര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയുമായി യദു കോടതിയെ സമീപിച്ചതും തുടര്‍ന്ന് പൊലീസ് കേസെടുത്തതും. ലൈംഗിക അധിക്ഷേപക്കേസില്‍ പ്രതിയായ ആള്‍ തന്നെ തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ മറ്റൊരു പരാതി നല്‍കിയത് പൊലീസിനെ കുഴക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷം മാത്രം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്.

ഇതിനിടെയാണ് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചത്. ഇതോടെ എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിതമാകും. അതിന് മുന്‍പ് നിയമോപദേശം നേടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Continue Reading

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

Trending