Connect with us

GULF

നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മുസ്തഫ മുട്ടുങ്ങല്‍ ഇനി നാട്ടില്‍

Published

on

ഷാര്‍ജ: 40 വര്‍ഷത്തിലേറെ നീണ്ട പ്രവാസം മതിയാക്കി യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ മുസ്തഫ മുട്ടുങ്ങല്‍ നാട്ടിലേക്ക് മടങ്ങുന്നു. സൗമ്യവും ശുദ്ധവുമായ സാമൂഹിക ഇടപെടലുകളിലൂടെ ജനമനസുകളില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ചു കൊണ്ടാണ് അദ്ദേഹ ജന്മദേശത്തേയ്ക്ക് മടങ്ങുന്നത്. ഈ പ്രവാസ ലോകമാണ് തനിക്കെല്ലാം നല്‍കിയതെന്ന് അദ്ദേഹം അഭിമാനപൂര്‍വം പറയുന്നു.

1983ല്‍ ഡിഗ്രി ഫൈനല്‍ വിദ്യാര്‍ത്ഥിയായിരിക്കെ ബന്ധു അയച്ചു കൊടുത്ത വിസയിലാണ് മുസ്തഫ മുട്ടുങ്ങല്‍ ഷാര്‍ജയിലെത്തിയത്. ബന്ധുവിന്റെ പുതുതായാരംഭിച്ച റെഡിമെയ്ഡ് ഷോപ്പില്‍ പിറ്റേ ദിവസം തന്നെ ജോലിയില്‍ കയറി.10 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാര്‍ജ അല്‍ ഗുവൈര്‍ മാര്‍ക്കറ്റില്‍ പങ്കാളിത്തം നല്‍കി തുടങ്ങിയ കടയിലക്ക് മാറി. സ്‌കൂള്‍ യുനിഫോമുകള്‍ പ്രാധാനമായും വില്‍പന നടത്തിയിരുന്ന പ്രസ്തുത കട 2015 വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. സ്‌കൂളുകള്‍ തന്നെ യൂണിഫോം വിതരണം തുടങ്ങിയതോടെ വില്‍പന കുറഞ്ഞ് 2021ലെത്തുമ്പോള്‍ സ്ഥാപനം നഷ്ടത്തിലായി ‘അല്‍ഫദ്‌വ യൂനിഫോംസ്’ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു.

കോവിഡ് സ്ഥാപനത്തിന്റെ പതനത്തിന് ആക്കം കൂട്ടി. ചെറുകിട സ്ഥാപനങ്ങള്‍ നേരിടേണ്ടി വരുന്ന സ്വാഭാവികമായ പതനം കൂടിയായിരുന്നു അത്. എങ്കിലും, വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് പറയാം. പിന്നെയും ചില പരിശ്രമങ്ങള്‍ക്ക് തുനിഞ്ഞെങ്കിലും വന്‍കിടക്കാരുടെ കുത്തൊഴുക്കില്‍ ചെറുകിട മേഖല വിജയിക്കാന്‍ സാധ്യത കുറവായതിനാല്‍ സാഹസത്തിന് മുതിരാതെ നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിക്കുക്കയായിരുന്നു.

ഇവിടെ എത്തിയ വര്‍ഷം തന്നെ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തില്‍ അംഗമായി ചേര്‍ന്ന മുസ്തഫ മുട്ടുങ്ങല്‍, പിന്നീട് കെഎംസിസിയായി മാറിയ അതേ സംഘടനയില്‍ 1990 വരെ സംസ്ഥാന കമ്മിറ്റിയംഗമായി. കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറി, ജന.സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ 15 വര്‍ഷം സേവനമനുഷ്ഠിച്ചു. ഇടക്ക് സംസ്ഥാന സെക്രട്ടറിയുമായി. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായാണ് പിരിഞ്ഞത്. സിഎച്ച് സെന്റര്‍, തണല്‍ തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ സാരഥിയായിരുന്നു. നിലവില്‍ തണല്‍ എക്‌സിക്യൂട്ടീവ് മെംബറും യുഎഇ വിംഗ് ജന.സെക്രട്ടറിയുമാണ്.
വടകര ഓര്‍ക്കാട്ടേരി എംഇഎസ് സ്‌കൂള്‍, എംഎച്ച്ഇഎസ് കോളജ് വടകര എന്നിവയുടെ ഫൗണ്ടര്‍ മെംബറും ഇപ്പോള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. മുക്കം ദാറുസ്സലാഹ് അറബിക് കോളജ് ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാനുമായിരുന്നു. ഈ നിലകളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞത് പ്രവാസത്തിന്റെ ശേഷിപ്പാണ്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈഫ് മെംബറാണ്. പല തവണ അസോസിയേഷന്റെ ലിറ്റററി, പബ്‌ളികേഷന്‍ കമ്മിറ്റികളില്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുകയും അതു വഴി ഷാര്‍ജയിലെ സാഹിത്യ-സാംസ്‌കാരിക മേഖലകളിലുള്ളവരുമായി അടുത്തിടപഴകാന്‍ സാധിക്കുകയും ചെയ്തു. കേരള മാപ്പിള കലാ അക്കാദമി സെക്രട്ടറിയായിരുന്നു. 1990 മുതല്‍ ചന്ദ്രിക ഷാര്‍ജ ലേഖകനായിരുന്നു. 2015 വരെ അത് തുടര്‍ന്നു. ഷാര്‍ജ മദ്രസ തുര്‍മുദി, ദഅ്‌വാ സെന്റര്‍, എംഐസി കാസര്‍കോട് എന്നീ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം സമസ്തയുടെ പണ്ഡിതന്‍മാരുമായി അടുത്തിടപഴകാന്‍ അവസരം നല്‍കി. മടപ്പള്ളി ഗവ.കോളജ് അലൂംനി യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ടുമായിരുന്നു.

യുഎഇയുടെ കണ്ണഞ്ചിക്കുന്ന വികസന കുതിപ്പിന് സാക്ഷിയാവാന്‍ അദ്ദേഹത്തിന് സാധിച്ചു. അത് ലോകത്തിന് നല്‍ കിയ നന്‍മയുടെയും അച്ചടക്കത്തിന്റെയും സമാധാനത്തിന്റെയും ഈ തുരുത്തില്‍ നാലു പതിറ്റാണ്ട് ജീവിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് പ്രവാസത്തിന്റെ ബാക്കിപത്രം. ഒപ്പം, കുറെ നല്ല സുഹൃദ് ബന്ധങ്ങളും. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലിടപെടാന്‍ കഴിഞ്ഞതും ഈ സൗഹൃദ ബന്ധങ്ങളുടെ കരുത്തിലാണ്. മകന്‍ മുനീബ് ദുബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. വടകരക്കടുത്ത് മുട്ടുങ്ങല്‍ ചോറോട് ഗെയ്റ്റിലാണ് മുസ്തഫ മുട്ടുങ്ങല്‍ താമസിക്കുന്നത്.

GULF

ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ പാലിയേറ്റീവ്‌ ഉപകരണങ്ങൾ കൈമാറി

Published

on

തൃക്കരിപ്പൂർ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ്‌ തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ്‌ സെന്ററിന്‌ നൽകിയ പാലിയേറ്റീവ്‌ ഉപകരണങ്ങൾ പാണക്കാട്‌ സയ്യിദ്‌ റഷീദലി ശിഹാബ്‌ തങ്ങൾ പീ.ടി.എച്ച്‌ ഭാരവാഹികൾക്ക്‌ കൈമാറി.

ചടങ്ങിൽ മുസ്ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗം വി.കെ.പി ഹമീദലി, മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറിമാരായ എ.ജി.സി ബഷീർ, ടി.സി.എ റഹ്‌മാൻ, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട്‌ പി.കെ.സി റഊഫ്‌ ഹാജി, ജന:സെക്രട്ടറി സത്താർ വടക്കുമ്പാട്‌, ട്രഷറർ ലത്തീഫ്‌ നീലഗിരി, മുസ്ലിം ലീഗ്‌ തൃക്കരിപ്പൂർ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി റഷീദ്‌ ഹാജി, ജന:സെക്രട്ടറി അബ്ദുള്ള ഹാജി വി.വി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.കെ ബാവ, സി.എച്ച്‌ സെന്റർ ചെയർമാൻ എം.എ.സി കുഞ്ഞബ്ദുള്ള, വൈസ്‌ ചെയർമാന്മാരായ ഒ.ടി അഹമ്മദ്‌ ഹാജി, വി.പി.എം സുലൈമാൻ ഹാജി, സി.എച്ച്‌ സെന്റർ കൺവീനർ ഇൻചാർജ്ജ്‌ മുഹമ്മദ്‌ കുഞ്ഞി മൈദാനി, കൺവീനർമാരായ കെ.എം കുഞ്ഞി, അബ്ദുൾ വാജിദ്‌ സി.ടി, പി.ടി.എച്ച്‌ കോഡിനേറ്റർ ടി.എസ്‌ നജീബ്‌, ദുബൈ കെ.എം.സി.സി നേതാക്കളായ ശാഹിദ്‌ ദാവൂദ്‌, അഹമ്മദ്‌ തങ്കയം, ഫാറൂക്ക്‌, റിയാദ്‌ കെ.എം.സി.സി നേതാക്കളായ എം.ടി.പി സാലി ഹാജി, ജമാൽ വൾവക്കാട്‌, അഹമ്മദ്‌ പോത്താംകണ്ടം, അഷ്രഫ്‌ മുൻഷി എന്നിവർ സംബന്ധിച്ചു.

Continue Reading

GULF

ഹജ്ജ് 2024: തീര്‍ത്ഥാടകര്‍ക്കായി ഡിജിറ്റല്‍ തിരിച്ചറിയല്‍ സേവനവുമായി സൗദി

അബ്ഷര്‍, തവക്കല്‍ന ഫാറ്റ്‌ഫോമുകളിലൂടെ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റി ഇലക്ട്രോണിക്‌സ് രൂപത്തില്‍ പരിശോധിക്കാൻ കഴിയും

Published

on

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഹജ്ജ് വിസയില്‍ എത്തുന്നവര്‍ക്കായി ഡിജിറ്റല്‍ തിരിച്ചറിയല്‍ സേവനവുമായി സൗദി ഭരണകൂടം. ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് ആവശ്യമായ സേവനം ഒരുക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഡിജിറ്റല്‍ തിരിച്ചറിയല്‍ സേവനമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി വിഷന്‍ 2030ന്റെ ലക്ഷ്യവുമായി കൈകോര്‍ത്താണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സൗദി സര്‍ക്കാരിന്റെ കീഴിലെ വിദേശകാര്യം, ഹജ്ജ്, ഉംറ മന്ത്രാലയവും സൗദി ഡാറ്റ ആന്‍ഡ് എഐ അതോറിറ്റി മന്ത്രാലയും സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. തീര്‍ത്ഥാടകര്‍ക്ക് അവരുടെ യാത്ര കാര്യക്ഷമമാക്കുന്നതിനും അവര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കും.

അബ്ഷര്‍, തവക്കല്‍ന ഫാറ്റ്‌ഫോമുകളിലൂടെ തീര്‍ത്ഥാടകര്‍ക്ക് തങ്ങളുടെ ഐഡന്റിറ്റി ഇലക്ട്രോണിക്‌സ് രൂപത്തില്‍ പരിശോധിക്കാൻ കഴിയും. മക്ക റൂട്ട് ഇനീഷ്യേറ്റീവിന്റെ ഉപയോക്താക്കൾക്കായി ഒരു പ്രത്യേക സ്റ്റാംപ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് ബുധനാഴ്ച പുറത്തിരിക്കിയിരുന്നു. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, കോട്ട് ഡി ഐവയര്‍ എന്നിവിടങ്ങളിലെ 11 വിമാനത്താവളങ്ങളിലെ പ്രത്യേക പ്രോസസ്സിംഗ് ഹാളുകളില്‍ സ്റ്റാംപ് ലഭ്യമാകും.

Continue Reading

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Trending