Connect with us

crime

ചാലക്കുടി എസ്ഐക്കെതിരെ ഭീഷണി പ്രസംഗം; എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റിയംഗം ഹസന്‍ മുബാറക്കിനെതിരെ കേസെടുത്തു

ഇന്നലെയാണ് ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെ പോലെ പട്ടണത്തിലിട്ട് തല്ലുമെന്ന ഭീഷണി മുഴക്കിയത്.

Published

on

തൃശ്ശൂര്‍ ചാലക്കുടി എസ്.ഐക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ എസ്.എഫ്.ഐ കേന്ദ്രകമ്മറ്റിയംഗത്തിനെതിരെ കേസെടുത്തു. ഹസന്‍ മുബാറക്കിനെതിരെയാണ് കേസ്. ഭീഷണിപ്രസംഗത്തില്‍ കേസെടുക്കാത്തത് വിവാദമായിരുന്നു.

ഇന്നലെയാണ് ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെ പോലെ പട്ടണത്തിലിട്ട് തല്ലുമെന്ന ഭീഷണി മുഴക്കിയത്. എസ്.ഐക്കെതിരെ നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐയുടെ കൈകാലുകള്‍ തല്ലിയൊടിച്ച് ജയിലില്‍ പോകാനും തയ്യാറാണെന്ന് ഹസന്‍ മുബാറക് പറഞ്ഞിരുന്നു.

‘ചാലക്കുടിയിലെ വിദ്യാര്‍ഥികളെ എസ്.ഐ അഫ്സല്‍ തെരുവുപട്ടികളെ തല്ലുന്നതു പോലെ തല്ലി. അതിനെതിരായാണ് എസ്.എഫ്.ഐ.യുടെ പ്രതിഷേധം. എസ്.എഫ്.ഐയുടെ കൊടിതോരണവും ഫ്ളക്സും പതാകയും കാണുമ്പോള്‍ പ്രേതത്തെ പോലെ, ചാലക്കുടി അങ്ങാടിയില്‍ തൊടലു പൊട്ടിച്ച പേപ്പട്ടിയെ പോലെ കാക്കിയണിഞ്ഞു കൊണ്ട് നടക്കുകയാണ്.

ഇയാളോട് ഒന്നേ പറയാനുള്ളൂ, തെരുവുപട്ടിയെ തല്ലുന്നതു പോലെ ചാലക്കുടി പട്ടണത്തിലിട്ട് ഞങ്ങള്‍ തല്ലും. ഇത് പറയുന്നത് എസ്.എഫ്.ഐയാണ്. അതിന് ഞങ്ങള്‍ക്ക് ആരുടെയും അകമ്പടി വേണ്ട. ഈ പട്ടിയുടെ 2 കൈയും കാലും തല്ലിയൊടിക്കും. അതിപ്പോള്‍ ചെയ്ത് കണ്ണൂരു കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്. തെരുവുപട്ടിയെ പോലെ തല്ലും.’- ഹസന്‍ മുബാറക് പറഞ്ഞു.

ഗവണ്‍മെന്റ് ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പിലെ എസ്.എഫ്.ഐ വിജയത്തിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷത്തിന്റെ അനുരണനമായിരുന്നു വിദ്യാര്‍ഥി നേതാവിന്റെ പ്രസംഗം. സംഘര്‍ഷത്തിനിടെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു.

പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഈ സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് നിതിന്‍ പുല്ലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാളടക്കം 5 പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം; പഞ്ചാബില്‍ 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്.

Published

on

സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകൾ കീറിയെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു. പഞ്ചാബിലെ ​ഫെറോസിപൂരിലെ ഗുരുദ്വാരയിലാണ് സംഭവം.

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്. ബാക്ഷിഷ് സിങ് എന്ന 19കാരനെയാണ് മതഗ്രന്ഥം കീറിയെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും രണ്ട് വർഷമായി ചികിത്സയിലാണെന്നും ബാക്ഷിഷിന്റെ പിതാവ് ലഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകനെ കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതഗ്രന്ഥം കീറിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബാക്ഷിഷിനെ ഗ്രാമവാസികൾ പിടികൂടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് സംഭവമറിഞ്ഞ് കൂടുതൽ ആളുകൾ ഗുരുദ്വാരയിലേക്ക് എത്തുകയും ബാക്ഷിഷിനെ തല്ലികൊല്ലുകയുമായിരുന്നു.

കൈകൾ ബന്ധിക്കപ്പെട്ട് ചോരയൊലിപ്പിച്ച നിലയിൽ കിടക്കുന്ന ഇയാളുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാക്ഷിഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡി.സി.പി അറിയിച്ചു.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

Trending