Connect with us

kerala

പൊലീസില്‍ ജോലി ചോദിച്ചവരുടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിലും ലൈഫ് മിഷനിലും; പരാതി തീരാതെ നവകേരള സദസ്

സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതികളാണ് ലക്ഷ്യംതെറ്റി പരസ്പര ബന്ധമില്ലാത്ത വകുപ്പുകളില്‍ പോയി വീണത്.

Published

on

പൊലീസില്‍ ജോലിചോദിച്ചാണ് നവകേരള സദസ്സില്‍ പരാതികളുമായി എത്തിയത്. എന്നാല്‍, പരാതി പോയതാവട്ടെ, ഭക്ഷ്യ സുരക്ഷാ വകുപ്പിനും ലൈഫ് മിഷനും സൈനിക് വെല്‍ഫെയര്‍ വകുപ്പിനും.

സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതികളാണ് ലക്ഷ്യംതെറ്റി പരസ്പര ബന്ധമില്ലാത്ത വകുപ്പുകളില്‍ പോയി വീണത്. പരാതികള്‍ നല്‍കാന്‍ പോയതിനെക്കാള്‍ വലിയ ആശങ്കയിലാണ് ഇപ്പോള്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍.

പൊലീസ് സേനയിലെ ഒഴിവുകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നവകേരള സദസ്സ് നടന്ന എല്ലാ മണ്ഡലങ്ങളിലുമെത്തിയാണ് പരാതികള്‍ നല്‍കിയത്. ഫ്രം അഡ്രസില്‍ മുഖ്യമന്ത്രി എന്നെഴുതി 25,000 പരാതികളാണ് ഇവര്‍ നല്‍കിയത്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് മുന്‍പ് നിയമനം നടത്തണമെന്നായിരുന്നു ആവശ്യം. 2019ല്‍ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 13,000ത്തിലധികം ഉദ്യോഗാര്‍ത്ഥികളായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിയമനം നടത്തിയത് 3,000ത്തില്‍ താഴെ മാത്രമാണ്. ലിസ്റ്റിന്റെ കാലാവധി നാലുമാസത്തിനകം അവസാനിക്കുകയും ചെയ്യും.

സര്‍ക്കാര്‍ വലിയ ആഘോഷത്തോടെ നടത്തിയ നവകേരള സദസ്സില്‍ച്ചെന്ന് പരാതികള്‍ നല്‍കി, അവയ്ക്ക് ലഭിച്ച രസീതുകളുമായി പ്രതീക്ഷയോടെ കാത്തിരുന്നവരാണ് ഇവര്‍. ആ പ്രതീക്ഷകളെ മുഴുവന്‍ താളം തെറ്റിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പില്‍ ചെല്ലേണ്ട പരാതികള്‍ മോരും മുതിരയും പോലെ പരസ്പര ബന്ധമില്ലാത്ത വകുപ്പുകളില്‍ കിടക്കുന്നത്.

 

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വിസികെ പിന്തുണ യുഡിഎഫിന്

ഉപതെരഞ്ഞെടുപ്പില്‍ വിടുതലൈ ചിരുത്തൈകള്‍ കക്ഷി (വി.സി.കെ) പിന്തുണ യു.ഡി.എഫിന്.

Published

on

ഉപതെരഞ്ഞെടുപ്പില്‍ വിടുതലൈ ചിരുത്തൈകള്‍ കക്ഷി (വി.സി.കെ) പിന്തുണ യു.ഡി.എഫിന്. അംബേദ്കറിസം ആശയമായി ഉള്‍ക്കൊണ്ട് എം മലൈച്ചാമി സ്ഥാപിച്ച ദളിത് പാന്തേഴ്‌സ് പാര്‍ട്ടിയുടെ പുതിയ പേരാണ് വി.സി.കെ. ഇന്ത്യ മുന്നണിയുടെ ഘടകകക്ഷിയായ വി.സി.കെ കേരളത്തില്‍ യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി യു.ഡി.എഫ് നേതാക്കളോടൊപ്പം ചേര്‍ന്ന പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ ഇളംചെഗുവേര ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എസ്.സി, എസ്.ടി സംഘടനകളുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യാ കോണ്‍ക്‌ളേവ് ഓഫ് എസ്.സി, എസ്.ടി ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായ ഇളം ചെഗുവേര തന്നെയാണ് വി.സി.കെയുടെ കേരള കോ ഓര്‍ഡിനേറ്റര്‍. തോല്‍ തിരുമാളവന്‍ (എം.സി) എന്ന ശക്തനായ നേതാവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് തമിഴ്‌നാട്ടിലെ ചിദംബരം, വില്ലുപുരം എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ എംപിമാരും ചെയ്യൂര്‍, കറ്റനാര്‍ കോവില്‍, നാഗപട്ടണം, തിരുപൊരൂര്‍ എന്നീ സ്ഥലങ്ങളില്‍ എം.എല്‍.എമാരുമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യടന്‍ ഷൗക്കത്തിനെ പിന്തുണച്ചു കൊണ്ടുള്ള കത്ത് ഇളം ചെഗുവേര യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിക്ക് കൈമാറി. മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ സാഹിബുമായും അഭേദ്യമായ ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നും ലീഗിന്റെ ആശയങ്ങളുമായി തങ്ങള്‍ യോജിക്കുന്നതായും ഇളംചെഗുവേര പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയുടെയും, വി.സി.കെയുടെയും നേതാക്കള്‍ പങ്കെടുത്തു.

Continue Reading

kerala

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കും; വി ഡി സതീശന്‍

Published

on

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആശമാരുടെ രാപകല്‍ സമരയാത്രയുടെ സമാപനവും മഹാറാലിയും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശ സമരത്തെ അവഗണിച്ച പിണറായി സര്‍ക്കാറിനെ കേരള ജനത താഴെയിറക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആശമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രതിപക്ഷം നിരവധിതവണ നിയമസഭയില്‍ അവതരിപ്പിച്ചെന്നും സമരത്തില്‍ പങ്കെടുക്കുന്നവരെ സര്‍ക്കാര്‍ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം ആശാവര്‍ക്കര്‍മാര്‍ക്കൊപ്പമാണെന്നും ഈ പോരാട്ടത്തില്‍ ആശമാര്‍ ഒറ്റക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു

തമിഴ്‌നാട് സ്വദേശികളുടെ മകനാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Published

on

കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു. തമിഴ്‌നാട് സ്വദേശികളുടെ മകനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. മെയ് 31ന് പയ്യാമ്പലത്ത് വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്.

കുട്ടിയുടെ കണ്ണിന് താഴെയാണ് കടിയേറ്റത്. ഇതോടെ വേഗത്തില്‍ തലച്ചോറിനെ ബാധിക്കുകയായിരുന്നു. വാക്‌സിന്‍ ഫലം കണ്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വാക്‌സിന്‍ എടുത്തുകൊണ്ടിരിക്കെയാണ് കുട്ടിയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

അതേസമയം രണ്ട് ദിവസം മുമ്പ് കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ച് പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയുടെ ആരോഗ്യനില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Continue Reading

Trending