Connect with us

india

കാർഷിക നിയമങ്ങൾ തിരിച്ച് കൊണ്ടുവരാനുള്ള നീക്കം; ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിക്കാൻ കർഷക സംഘടനകൾ

കര്‍ഷക സമരത്തെത്തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക നിയമങ്ങളും, കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണവും പിന്‍വാതിലിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും കിസാന്‍ യൂണിയന്‍ ആരോപിച്ചു.

Published

on

കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് കര്‍ഷക സമരത്തെ തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരിച്ച് കൊണ്ടുവരാനുള്ള നീക്കമാണെന്നും അതിനെതിരെ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിക്കുമെന്നും പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച.

കര്‍ഷക സമരത്തെത്തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക നിയമങ്ങളും, കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണവും പിന്‍വാതിലിലൂടെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും കിസാന്‍ യൂണിയന്‍ ആരോപിച്ചു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലുള്ള വിളവെടുപ്പിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ, പൊതു നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നേരത്തെ റദ്ദാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് കര്‍ഷക സംഘടങ്ങള്‍ വിലയിരുത്തുന്നു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെ തുടര്‍ച്ചയായ പത്താമത്തെ കര്‍ഷക വിരുദ്ധ ബജറ്റ് എന്ന് അഖിലേന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) വിമര്‍ശിച്ചു. ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും, കാര്‍ഷിക മേഖലയ്ക്കും 2024-25 ലെ ബജറ്റ് കാര്യമായ ഒന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നും അവര്‍ ആരോപിച്ചു.

ബജറ്റിനെതിരെ പ്രതിഷേധിച്ച് കൊണ്ട് ഫെബ്രുവരി 16 ന് ‘ഗ്രാമീണ്‍ ഭാരത് ബന്ദ്’ ആയി ആചരിക്കാന്‍ എല്ലാ യൂണിറ്റുകളോടും കര്‍ഷക സംഘടന ആഹ്വാനം ചെയ്തു.’പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ 2024-25 ലെ ഇടക്കാല ബജറ്റിനെ നൂതനവും എല്ലാവരെയും ഉള്‍കൊള്ളുന്ന ബജറ്റുമാണെന്നാണ് വിശേഷിപ്പിക്കുന്നത്.

എന്നാല്‍ അവര്‍ ഒരു വ്യാജമായ നരേറ്റിവ് സൃഷ്ടിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഏറ്റവും കുറവ് തുക ചെലവഴിച്ചത് 2023-24, 2024-25 എന്നീ വര്‍ഷങ്ങളിലെ ബജറ്റുകളിലാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായിട്ട് പോലും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും കാര്‍ഷിക മേഖലയ്ക്കും ഉപകാരപ്രദമായ ഒന്നും ഈ ബജറ്റില്‍ വാഗ്ദാനം ചെയ്തിട്ടില്ല. തുടര്‍ച്ചയായ പത്താമത്തെ കര്‍ഷക വിരുദ്ധ, ജനവിരുദ്ധ ബജറ്റാണിത്,’കിസാന്‍ യൂണിയന്‍ പറഞ്ഞു.

2022-23 നെ അപേക്ഷിച്ച് 2024-25 ബജറ്റില്‍ കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള 81 ആയിരം കോടി രൂപയുടെ വിഹിതം വെട്ടിക്കുറച്ചതായി എ.ഐ.കെ.എസ് ആരോപിച്ചു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഗ്രാമീണ വികസനം, എം.ജി.എന്‍.ആര്‍.ഇ.ജി.എ, ഗ്രാമീണ തൊഴില്‍, പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന, സഹകരണം, ഭക്ഷ്യ സംഭരണം, തോട്ടങ്ങള്‍, വിളപരിപാലനം, വെള്ളപ്പൊക്കം, ഡ്രെയിനേജ്, ഭൂപരിഷ്‌കരണം, വളം സബ്സിഡി, ഭക്ഷ്യ സബ്സിഡി, ക്ഷീര വികസനം, മണ്ണ്-ജല സംരക്ഷണം, ജലസേചനം, പോഷകാഹാരം, ഗ്രാമീണ റോഡുകള്‍, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം. എന്നിവക്ക് അര്‍ഹമായ വിഹിതത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍; റിക്കി പോണ്ടിംഗും ഫ്‌ളെമിംഗും പരിഗണനയില്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്‌ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

 

Continue Reading

india

മുംബൈയില്‍ പരസ്യബോര്‍ഡ് വീണുണ്ടായ അപകടം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്

Published

on

മുബൈ: പരസ്യബോര്‍ഡ് വീണുണ്ടായ അപകടസ്ഥലത്ത് നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ 100 അടി ഉയരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് തകര്‍ന്ന് വീണാണ് അപകടമുണ്ടായകത്. അപകടസ്ഥലത്ത്

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്. എന്നാല്‍, ഇതുവരെയായിട്ടും മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് മുംബൈയില്‍ പരസ്യബോര്‍ഡ് വീണ് വലിയ അപകടമുണ്ടായത്.

ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് 67 പേരെ രക്ഷിച്ചിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകര്‍ന്ന ഹോര്‍ഡിങ്. തൂണുകളടക്കം 250 ടണ്‍ ഭാരമുണ്ട്.
പരസ്യബോര്‍ഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

Continue Reading

india

ആസ്തി 91 കോടി, 50 LIC പോളിസികള്‍, എട്ട് ക്രിമിനല്‍ കേസുകള്‍; വിവരങ്ങള്‍ പുറത്ത്‌വിട്ട് കങ്കണ റണൗട്ട്

ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും

Published

on

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മണ്ഡി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കങ്കണ റണൗട്ടിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് താരം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെ 91.5 കോടി രൂപയിലധികം ആസ്തി, 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വത്തില്‍ ഉണ്ട്. കൂടാതെ മൂന്നു ആഢംബര കാറുകളും കണക്കിലുണ്ട്. 98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ലു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് എന്നിവയാണ് താരത്തിന്റെ ആഢംബര കാറുകള്‍. കങ്കണയുടെ പേരില്‍ 50 എല്‍ ഐസി പോളിസികളുണ്ട്.

മുംബൈയില്‍ മൂന്നു ഫ്‌ളാറ്റുകളും മണാലിയില്‍ ഒരു ബംഗ്ലാവും ഉണ്ട്. ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും. മണാലിയിലെ വസതിയുടെ മൂല്യം 7.97 കോടി രൂപയാണ്. കങ്കണയുടെ പേരില്‍ 8 ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്‍ദേശപത്രികയില്‍ കങ്കണ റണൗട്ട് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് മാണ്ഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് കങ്കണ റണൗട്ടിന്റെ എതിര്‍ സ്ഥാനാര്‍ഥി. അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തി ഇന്നലെയാണ് കങ്കണ റണൗത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

Continue Reading

Trending