Connect with us

GULF

അബുദാബി കെ.എം.സി.സി സംഘടിപ്പിച്ച കേരള ഫെസ്റ്റ് ശ്രദ്ധേയമായി: പുത്തൂര്‍ റഹ്മാന്‍

ആദ്യ ദിവസം കേരളത്തിലെ ഓരോരോ ജില്ലകളുടെ സൗന്ദര്യാനുഭവത്തെ ആവാഹിച്ച സംഗീത, നൃത്ത ശില്‍പങ്ങള്‍, ശേഷം നടന്ന സൂഫി സംഗീതത്തിന്റെ അകമ്പടിയോയെയുള്ള പ്രൗഢമായ തുടക്കം

Published

on

കെ.എം.സി.സിയുടെ അബുദാബി കമ്മിറ്റി സംഘടിപ്പിച്ച കേരള ഫെസ്റ്റ് ഏറെ പ്രശംസനീയമായെന്നു കേള്‍ക്കുമ്പോള്‍ അതിയായ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് മുതിര്‍ന്ന കെഎംസിസി നേതാവ് പുത്തൂര്‍ റഹ്മാന്‍. പ്രവാസമണ്ണില്‍ വേറിട്ടു കാണുന്നതും ലോകത്തിനു തന്നെ മാതൃകയുമായ കേരളത്തിന്റെ സൗഹാര്‍ദ്ദാന്തരീക്ഷം പ്രകാശിപ്പിക്കുന്നതും, നമ്മുടെ സംസ്‌ക്കാരവും പൈതൃകവും പ്രതിഫലിക്കുന്നതുമായി മാറി മൂന്നു ദിവസം നീണ്ടു നിന്ന ഫെസ്റ്റിവല്‍. ചിന്തയും കലയും ചിരിയും വാര്‍ത്തമാനകാലത്തെപ്പറ്റിയുള്ള സംവാദവും വാരാന്ത അവധി ദിനങ്ങളെ ആഘോഷപ്പൂരമാക്കിയ ജനപങ്കാളിത്തവും കെ.എം.സി.സിയുടെ ഈ പുതിയ കാല്‍വെപ്പിനെ ഒരു നാഴികക്കല്ലാക്കി മാറ്റി. സംഘാടകരായ അബുദാബിയിലെ കെ.എം.സി.സി സഹോദരങ്ങള്‍ എന്തുകൊണ്ടും അനുമോദനമര്‍ഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ദിവസം കേരളത്തിലെ ഓരോരോ ജില്ലകളുടെ സൗന്ദര്യാനുഭവത്തെ ആവാഹിച്ച സംഗീത, നൃത്ത ശില്‍പങ്ങള്‍, ശേഷം നടന്ന സൂഫി സംഗീതത്തിന്റെ അകമ്പടിയോയെയുള്ള പ്രൗഢമായ തുടക്കം. സുന്ദരമായ സായാഹ്നങ്ങളും രാവുകളും സ്‌നേഹവും സൗഹൃദവും കൊണ്ടു നിറക്കാനെത്തിയ ആയിരങ്ങള്‍. അബുദാബിയുടെ തണുത്ത രാത്രികളെ കെ.എം.സി.സിയുടെ ഫെസ്റ്റ് വാര്‍ണാഭമാക്കി. രണ്ടാമത്തെ ദിവസം കേരളത്തിലെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഒത്തുകൂടലിന്റെ വേദിയായൊരുക്കിയതും സാര്‍ത്ഥകമായ ചുവടുവെപ്പായി. മാധ്യമങ്ങള്‍ ഭരണകൂടങ്ങളുടെ പബ്ലിക് റിലേഷന്‍ ആസ്ഥാനങ്ങളായി മാറുന്ന വര്‍ത്തമാനകാലത്ത് വ്യത്യസ്തവും വ്യക്തവുമായ കാഴ്ചപ്പാടോടെ നീതിയുടെ പക്ഷത്തു നില്‍ക്കുന്ന ചുരുക്കം ചിലരുടെ സാന്നിധ്യവും അവരുമായുള്ള സംവാദവും അര്‍ത്ഥപൂര്‍ണമായിരുന്നു. പ്രമോദ് രാമനും ഷാനി പ്രഭാകറും പി.ജി സുരേഷ് കുമാറും ഹശ്മി താജും മാത്തു ഷാജിയും അറിവും അഭിപ്രായവും തങ്ങളുടെ അനുഭവങ്ങളും പങ്കിട്ടപ്പോള്‍ സദസ്സ് പ്രബുദ്ധതയോടെ പ്രതികരിക്കുകയും സംവാദത്തിന്റെ വേദി രൂപപ്പെടുകയും ചെയ്തു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ അബുദാബിയിലെത്തിയതും ചര്‍ച്ചകളില്‍ പങ്കെടുത്തതും ചിലരെ അസ്വസ്ഥരാക്കുന്നത് സോഷ്യല്‍ മീഡിയ വഴിക്ക് അറിയുമ്പോള്‍ കെ.എം.സി.സി നയിച്ച മാധ്യമ സംവാദം എത്രമേല്‍ വിജയകരമായി എന്നാണ് നാം തിരിച്ചറിയേണ്ടത്. ആളുകള്‍ ഒരുമിക്കുന്നതും ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതും ജനങ്ങളുടെയും ജനമനസ്സുകളുടെയും വൈവിധ്യവും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭംഗിയാണ്. അതിനെ അംഗീകരിക്കാനാവാത്തവരും സ്വേച്ഛാധിപത്യത്തെ പിന്തുണക്കുന്നവരുമായ ദുഷ്ടബുദ്ധികളെ കെ.എം.സി.സിയുടെ മാധ്യമ സംവാദം ചൊടിപ്പിക്കുന്നുണ്ടെങ്കില്‍ അതാണല്ലോ ആ സംവാദം ഏറ്റവും നന്നായി എന്നതിന്റെ ഒന്നാമത്തെ തെളിവ്. ജനങ്ങളുടെ ഒത്തൊരുമയും പുരോഗതിയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള നിലപാടും അലോസരപ്പെടുത്തേണ്ട കാര്യങ്ങളല്ല, അതാണ് ഒരു രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ പ്രാവര്‍ത്തികമാക്കേണ്ടത്. കെ.എം.സി.സി അതിനാണ് മുന്നിട്ടിറങ്ങിയത് എന്നതാണ് കേരള ഫെസ്റ്റിന്റെ മഹത്വമെന്നും റഹ്മാന്‍ വ്യക്തമാക്കി.

മൂന്നാം ദിവസത്തെ ഡയസ്‌ഫോറ സമ്മിറ്റും ഏറെ ഉചിതവും കാലികവുമായി. എല്ലാ പ്രവാസി സംഘടനകളുടെയും ഒത്തുകൂടല്‍ സമ്മേളനത്തില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. വോട്ടവകാശം, പുനരധിവാസം, ഇന്‍ഷുറന്‍സ്, നാട്ടിലേക്കുള്ള യാത്രാദുരിതവും അമിതമായ ടിക്കറ്റ് ചാര്‍ജും ഉള്‍പ്പടെ കാര്യങ്ങളില്‍ വിശദമായ കൂടിയാലോചനകളും ആശങ്ങളുടെ പങ്കുവെപ്പും നടന്നു. ആളുകളെ ആകര്‍ഷിക്കുന്ന ചിന്തിക്കാനും ചിരിക്കാനും ഉല്ലസിക്കാനും ഒരേ സമയം അവസരമൊരുക്കിയ ഫെസ്റ്റ് ഒരു നവ്യാനുഭവമായി എന്നാണെല്ലാവരും വിളിച്ചറിയിക്കുന്നത്. അബുദാബി സംസ്ഥാന കെ.എം.സി.സിയുടെ ഭാരവാഹികളും പ്രവര്‍ത്തകരും, ഈ പുതിയ ഉണര്‍വിനു നേതൃത്വം കൊടുത്ത പ്രസിഡണ്ട് ഷുക്കൂര്‍ അലി കല്ലിങ്ങല്‍, ജനറല്‍ സെക്രെട്ടറി യുസുഫ് മാട്ടൂല്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള അഭിനന്ദനം രേഖപ്പെടുത്തി അദ്ദേഹം സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം റദ്ദാക്കൽ: സർക്കാർ ഇടപെടൽ അനിവാര്യം: അബുദാബി കെഎംസിസി

Published

on

അബുദാബി: എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതുമൂലം
നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. യഥാസമയം ജോലി സ്ഥലത്ത് എത്തിച്ചേരാൻ കഴിയാതിരിക്കുന്നതുൾപ്പെടെ ഒട്ടേറെപേരാണ് പ്രയാസത്തിലകപ്പെട്ടത്.

ചെറിയ കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, വിസ കാലാവധി തീരുന്നവർ അടക്കം നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുന്നത്. വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടു വിമാനങ്ങൾ റദ്ദാക്കിയത് മൂലമുള്ള കഷ്ട്ട നഷ്ട്ടങ്ങൾക്കു എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു.

Continue Reading

GULF

കെഎംസിസി ഇവന്റ്സ്’ ഓഫീസ് സാദിഖലി തങ്ങൾ ഉത്ഘാടനം ചെയ്തു 

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക

Published

on

അബുദാബി: അബുദാബി കെഎംസിസിക്കു കീഴിൽ ആരംഭിക്കുന്ന സമ്പൂർണ്ണ ഇവന്റ് സൊല്യൂഷനായ കെഎംസിസി ഇവന്റ്സ് ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിനു സമീപമാണ് വിവിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത് .

സംഘടനകളുടേതും ഗവണ്മെന്റ്, സെമി ഗവണ്മെന്റ് സ്ഥാപന ങ്ങളുടെയും, കോർപറേറ്റ് കമ്പനികളുടെയും, പ്രൈവറ്റ് പാർട്ടികളുടെയും ഉൾപ്പെടെയുള്ള ഇവന്റ് കളും, വിദ്യാഭ്യാസം,കല, കായികം, പ്രദർശനങ്ങൾ,സെമിനാർ, പരസ്യങ്ങൾ, ഡിജിറ്റൽ ഡിസൈനിങ്, തുടങ്ങിയവയും പരിപൂർണ സംവിധാനങ്ങളോടെയും നയന വിസ്മയങ്ങളോടെ ഒരുക്കുവാനും കഴിയുന്ന പൂർണമായ ഇവന്റ് സൊല്യൂഷൻ ആണ് കെഎംസിസി ഇവന്റ്സ്.

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക. പ്രസിഡന്റ് ശുകൂറലി കല്ലിങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സി എച്ച് യുസുഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സന്നിഹിതരായിരുന്നു.

Continue Reading

GULF

എസ്എസ്എല്‍സി പതിവ് തെറ്റിയില്ല; ഇക്കുറിയും ഗള്‍ഫില്‍ വന്‍വിജയം

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.

ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

Continue Reading

Trending