Video Stories
ഒറ്റ രൂപയുടെ വക്കീല്‍
പാകിസ്താന്‍ പട്ടാളക്കോടതി വിധിച്ച തൂക്കുകയറില്‍ നിന്ന് കുല്‍ഭൂഷണ്‍ ജാദവിനെ പുഷ്പം പോലെ രക്ഷിച്ചെടുത്ത ഹരീഷ് സാല്‍വെക്കാണ് ഇന്ത്യന്‍ ജനതയുടെ അഭിവാദ്യം. ബോളിവുഡിലെ മസില്‍മാന്‍ സല്‍മാന്‍ഖാനെ ഒരു രാത്രി പോലും ജയിലില്‍ കഴിയാന്‍ അനുവദിക്കാത്ത സാല്‍വെ ലോകത്തെ തന്നെ സമ്പന്നരായ അഭിഭാഷകരില്‍ മുമ്പനാണ്. ജനാധിപത്യ രാജ്യങ്ങളെല്ലാം പഠിപ്പും പൊടിപ്പുമുള്ള അഭിഭാഷകരുടെ കൈകളിലേക്കാണ് നീങ്ങുന്നത്. അരുണ്‍ ജെയ്റ്റ്‌ലിയും കപില്‍ സിബലും പി.ചിദംബരവും അതിന്റെ ചിഹ്നങ്ങള്‍ മാത്രം. ദിവസ വേതനം 30 ലക്ഷം രൂപ വരെ പോകുമെങ്കിലും സാല്‍വെ അന്താരാഷ്ട്ര കോടതിയില്‍ രാജ്യത്തിന് വേണ്ടി വാദിക്കാന്‍ ഒറ്റ രൂപയേ പ്രതിഫലമായി വാങ്ങിയുള്ളൂവെന്നാണ്, സാല്‍വെക്ക് അഭിവാദ്യമര്‍പിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ എല്ലാരും ഹരീഷ് സാല്‍വെയെ പ്രശംസിക്കുന്നു. തക്ക സമയത്ത് രാജ്യാന്തര കോടതിയെ സമീപിക്കാനായത് നേട്ടമായി. കോടതിയിലെത്തും മുമ്പെ സര്‍ക്കാര്‍ സാല്‍വെയോടാണ് നിയമോപദേശം തേടിയത്. അതിനായി അല്‍പം സങ്കീര്‍ണമായ ഈ കേസ് പഠിച്ചു. ഇന്ത്യന്‍ നേവിയിലെ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ പട്ടാളം വിചാരണ ചെയ്തത് ചാരക്കേസിലാണ്. വിയന്ന അന്താഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കരാര്‍ ഒപ്പുവെച്ച രാഷ്ട്രങ്ങളാണ് പാകിസ്താനും ഇന്ത്യയും. ഈ കേസ് രാജ്യാന്തര കോടതിയുടെ പരിധിയില്‍ വരില്ലെന്നായിരുന്നു പാകിസ്താന്റെ വാദം. ജാദവിന് അഭിഭാഷകരുടെ സേവനം ലഭ്യമാക്കിയതുമില്ല. ഒന്നര മണിക്കൂര്‍ കൊണ്ട് പാകിസ്താന്‍ വാദങ്ങളെ ചുരുട്ടി മടക്കിക്കെട്ടി സാല്‍വെ ഹേഗില്‍ നിന്ന് മടങ്ങി. ഈ കേസില്‍ ഹാജരായപ്പോള്‍ പ്രത്യേക വികാരത്താല്‍ വിജൃംഭിതനായെന്ന് സാല്‍വെ സദാ ദേശ സ്‌നേഹ വിജൃംഭിതനായ അര്‍ണബ് ഗോസാമിയോട് പറഞ്ഞല്ലോ.
ഒറ്റ ഹാജറിന് അഞ്ചും പത്തും ലക്ഷം രൂപാ ഫീസാക്കുന്ന ഒരു പറ്റം അഭിഭാഷകരെങ്കിലും ഇവിടെയുണ്ട്. രാംജത്മലാനിയെന്ന തൊണ്ണൂറുകാരന്‍ എം.പിയും ഇതില്‍ വരും. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന് വേണ്ടി അരുണ്‍ജെയ്റ്റ്‌ലി എന്ന കോടിപതി അഭിഭാഷക മന്ത്രിക്കെതിരെ ജത്മലാനി ഹാജരായപ്പോഴാണ് ചോദ്യമുയര്‍ന്നത്, എവിടുന്ന് കെജ്‌രിവാളിന് ഇത്രയും പണമെന്ന്. ഒരു രൂപ ഫീസ് വാങ്ങി ഹാജരാകുമെന്ന് ജത്മലാനി അറിയിച്ചപ്പോഴാണ് കെജ്‌രിക്ക് ശ്വാസം വീണത്.
കെ.ടി.എസ് തുള്‍സി, പി.പി റാവു, മുകുള്‍ രോഹത്ഗി ഇവരില്‍ ചിലര്‍ സൊളിസിറ്റര്‍ ജനറലും അഡീഷനല്‍ സൊളിസിറ്ററുമൊക്കെയാവുന്നു. സര്‍ക്കാറിന്റെ വക്കാലത്തുമായി നടക്കാന്‍ ഇവര്‍ക്ക് ഒട്ടും താല്‍പര്യമില്ല. 1999 മുതല്‍ 2002 വരെ സൊളിസിറ്ററായിരുന്ന സാല്‍വെ അത് തുടരാന്‍ ക്ഷണമുണ്ടായിട്ടും വിസമ്മതിക്കുകയായിരുന്നു. സാല്‍വെയുടെ കക്ഷികളുടെ പേര് കേട്ടാല്‍ പരിചയം തോന്നും. മുകേശ് അംബാനി, സുനില്‍ മിത്തല്‍, രത്തന്‍ ടാറ്റ, ലളിത് മോദി, മുലായംസിങ് യാദവ്, പ്രകാശ് സിങ് ബാദല്‍… അംബാനി സോദരന്‍മാര്‍ തമ്മിലൊരു പോര്. റിലയന്‍സ് നാച്വറല്‍ ഗ്യാസായിരുന്നു വിഷയം. മുകേശിന്റെ അഭിഭാഷകന്‍ സാല്‍വെ. അപ്പുറത്ത് ജത്മലാനി. 15 കോടിയായിരുന്നു അക്കേസിന് വേണ്ടി മാത്രം മുകേശ് വക്കീല്‍ ഫീസ് നല്‍കിയത്. ഇപ്പോഴത്തെ കേസുകളും അങ്ങനെയാണ്. കോടികളാണ് ഓരോ കേസിലെയും തര്‍ക്ക വിഷയം. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോര്‍പറേറ്റുകള്‍ കുടിശ്ശികയാക്കുന്നത് കോടികള്‍. വല്യ ഫീസുകാരായ അഭിഭാഷകരെ കോടതിയിലെത്തിക്കുന്നതോടെ കേസില്‍ വിജയം ഉറപ്പ്. സംസ്ഥാന സര്‍ക്കാറുകള്‍ക്കാകട്ടെ സാദാ വക്കീലന്‍മാരും. ലാവ്‌ലിന്‍ കേസ് വാദിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകനെ ഇറക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ വഹ വക്കീലരും നിയമോപദേശകരും മടിയിലില്ലാഞ്ഞിട്ടല്ലല്ലോ.
പ്രശസ്തമായ ഒട്ടു വളരെ കേസുകള്‍ ഹരീഷ് സാല്‍വെയുടെ ഡയറിയിലുണ്ട്. നികുതി കുടിശ്ശികക്കേസില്‍ വോഡഫോണിന് വേണ്ടി ഹാജരായി. നീരാ റാഡിയ ടേപ്പ് കേസില്‍ രത്തന്‍ ടാറ്റയാണ് സാല്‍വെയുടെ കക്ഷി. മുല്ലപ്പെരിയാര്‍ കേസില്‍ കേരള സര്‍ക്കാരും ഇദ്ദേഹത്തിന്റെ കക്ഷിയായി. ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ കേരളത്തിന് വേണ്ടി ഹാജരായതും സാല്‍വെ. വോട്ട് ചെയ്ത് തിരിച്ചു വരാമെന്ന് സമ്മതിച്ച് നാടു പിടിച്ച ഇറ്റലിക്കാര്‍ തിരിച്ചു വരില്ലെന്നായതോടെ സാല്‍വെ വക്കാലത്തൊഴിഞ്ഞു.
മദ്യപിച്ച് വണ്ടിയോടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ സല്‍മാന്‍ഖാന് കോടതി വിധിച്ചത് അഞ്ചു വര്‍ഷത്തെ തടവായിരുന്നെങ്കില്‍ ഒരു രാത്രി പോലും ജയിലില്‍ കഴിയേണ്ടിവന്നില്ല ഖാന്. സാല്‍വെ അദ്ദേഹത്തിന് ജാമ്യം വാങ്ങിക്കൊടുത്തു.
മഹാരാഷ്ട്രക്കാരനായ ഇദ്ദേഹത്തിന്റെ മുത്തഛന്‍ പി കെസാല്‍വെ അറിയപ്പെട്ട അഭിഭാഷകനായിരുന്നു. അച്ഛന്‍ എന്‍. പി.കെ സാല്‍വെ കോണ്‍ഗ്രസ് നേതാവും അമ്മ അമൃതി ഡോക്ടറുമായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി തുടങ്ങിയ പ്രൊഫഷനല്‍ ജീവിതം അല്‍പം വഴിമാറി. നികുതി, ഭരണഘടന ഇതൊക്കെ ഇഷ്ട മേഖല. രണ്ട് മക്കള്‍. മകള്‍ സാനിയയും അര്‍മാന്‍ സിദ്ദീഖിയുമായുള്ള വിവാഹം ആര്‍ഭാടം കൊണ്ട് മാത്രമായിരുന്നില്ല ശ്രദ്ധേയമായത്. സ്‌പെഷല്‍ മാര്യേജ് നിയമമനുസരിച്ചായിരുന്നു. വിവാഹ രജിസ്‌ട്രേഷന്‍. പക്ഷെ വിവാഹം നടന്ന ഗോവയില്‍ സ്‌പെഷല്‍ മാര്യേജ് നിയമം ബാധകമായിരുന്നില്ല. അത് ചൂണ്ടിക്കാട്ടി ഒരാള്‍ കോടതിയെ സമീപിച്ചപ്പോഴേക്കും ഗോവന്‍ സര്‍ക്കാര്‍ ഈ നിയമം ബാധകമാക്കി ഉത്തരവിറക്കി.
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala2 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല