Connect with us

kerala

സിപിഎമ്മിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വൃത്തിയാക്കാനും തൊഴിലുറപ്പ് തൊഴിലാളികള്‍: ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; പരാതി നല്‍കുമെന്ന് നേതാക്കള്‍

സിപിഎം ഭരണത്തിലുള്ള കുമ്മിള്‍ പഞ്ചായത്തിലെ മുല്ലക്കര വാര്‍ഡിലെ കുന്നിക്കടയിലാണ് സംഭവം.

Published

on

തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവെപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സിപിഎമ്മിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വൃത്തിയാക്കിപ്പിക്കാനുള്ള ശ്രമം വിവാദത്തില്‍. സിപിഎം ഭരണത്തിലുള്ള കുമ്മിള്‍ പഞ്ചായത്തിലെ മുല്ലക്കര വാര്‍ഡിലെ കുന്നിക്കടയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ പ്രദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ കുന്നിക്കട ജംഗ്ഷന് സമീപത്തുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വൃത്തിയാക്കാനായി കൊണ്ടുവരികയായിരുന്നു. ഇതിനിടെ വോട്ട് അഭ്യര്‍ത്ഥിക്കാനായി കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി. പാര്‍ട്ടി ഓഫീസ് വൃത്തിയാക്കിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസിലാക്കിയെന്ന് ബോധ്യപ്പെട്ടതോടെ തൊഴിലാളികളെ ഫോട്ടോ എടുപ്പിക്കാനെന്ന വ്യാജേന സമീപത്തുള്ള അങ്കണവാടി പരിസരത്തേക്ക് മാറ്റി. ഇതോടെ കോണ്‍ഗ്രസ് നേതാക്കളും അങ്കണവാടി പരിസരത്തേക്ക് നീങ്ങി.

കോണ്‍ഗ്രസ് നേതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ ആരംഭിച്ചതോടെ സിപിഎം നേതാക്കള്‍ ആക്രോശവുമായി രംഗത്തെത്തി. അവിടെവെച്ച് തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വോട്ടഭ്യര്‍ത്ഥന തടസപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചതോടെ ജനാധിപത്യപരമായി വോട്ടഭ്യര്‍ത്ഥിച്ചിട്ടേ പോകൂവെന്ന് കോണ്‍ഗ്രസ് നേതാക്കളും നിലപാടെടുത്തു. ഇതോടെ ഏറെനേരം സ്ഥലത്ത് സംഘര്‍ഷാന്തരീക്ഷം നിലനിന്നു.

ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളില്‍ ചിലര്‍ സിപിഎം ഓഫീസിലെ ജോലി ചെയ്യിപ്പിക്കാനാണ് തങ്ങളെ കൊണ്ടുനിര്‍ത്തിയതെന്ന് സ്ഥിരീകരിച്ചു. അഞ്ചു മണി വരെ സ്ഥലത്ത് തുടരാന്‍ ഇവര്‍ കോണ്‍ഗ്രസ് നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അഞ്ചു മണി വരെ സ്ഥലത്ത് നിലയുറപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങിയെന്ന് ഉറപ്പ് വരുത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചുപോയത്.

കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളായ ബി.എച്ച്. നിഫാല്‍, കുമ്മിള്‍ ഷെമീര്‍, മണ്ഡലം പ്രസിഡന്‍റ് ആര്‍. ഷാജുകുമാര്‍, ബൂത്ത് പ്രസിഡന്‍റ് രുപ്മിണി അമ്മ എന്നിവരാണ് കോണ്‍ഗ്രസ് സംഘത്തിലുണ്ടായിരുന്നത്. തൊഴിലുറപ്പ് നിർത്തിവെച്ച് തൊഴിലുറപ്പ് തൊഴിലാളികളെ പാർട്ടി ഓഫീസ് വൃത്തിയാക്കാൻ കൊണ്ടുപോയതിനെതിരെ ജില്ലാ പ്രോഗ്രാം ഓഫീസർക്കും കേന്ദ്ര സർക്കാരിനും പരാതി നൽകുമെന്ന് കോൺഗ്രസ്‌ നേതാക്കൾ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശാസ്ത്രക്രിയ; കയ്യിന് പകരം ശസ്ത്രക്രിയ ചെയ്തത് കുഞ്ഞിന്റെ നാവിന്

ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയ്യിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്തതായി പരാതി. നാല് വയസ്സുകാരിയുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.

കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി നീതി തേടി അലയുമ്പോഴാണ് മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

kerala

എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതര്‍ കൂടുന്നു; കളമശ്ശേരിയില്‍ 28 പേര്‍ക്ക് രോഗബാധ

ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കൊച്ചി: സംസ്ഥാനത്ത് ആശങ്കപടര്‍ത്തി എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിതര്‍ കൂടുന്നു. കളമശ്ശേരിയില്‍ 28 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരില്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍.

ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂള്‍ഡ്രിങ്‌സ് കടകളുടെ എണ്ണം കൂടുകയും ഇവയില്‍ നിന്ന് പാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഇത്തരം കടകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ ജ്യൂസ് കടകളിലേക്കുള്‍പ്പടെ വരുന്ന ഐസ് ക്യൂബുകള്‍ എവിടെ നിന്നാണ് വരുന്നതെന്നും അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം സ്ഥീകരിച്ചത്. ഇവിടെ രോഗബാധ സ്ഥിരീകരിച്ച 28ല്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വേങ്ങൂരില്‍ രോഗം സ്ഥിരീകരിച്ച 200ല്‍ 48 പേര്‍ നിലവില്‍ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്.

Continue Reading

Trending