Connect with us

kerala

ഇന്ത്യയുടെ നല്ലകാലം വീണ്ടെടുക്കണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കുന്നതിനൊപ്പം സാധാരണക്കാരന്റെ ജീവിതം പ്രയാസത്തിലാക്കുന്ന നിലപാടാണ് മോദി ഭരണത്തില്‍ നിന്നുണ്ടായത് തങ്ങള്‍ പറഞ്ഞു

Published

on

കണ്ണൂര്‍: നോട്ട് നിരോധനം സഹായിച്ചത് കോര്‍പ്പറേറ്റുകളെയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കുന്നതിനൊപ്പം സാധാരണക്കാരന്റെ ജീവിതം പ്രയാസത്തിലാക്കുന്ന നിലപാടാണ് മോദി ഭരണത്തില്‍ നിന്നുണ്ടായത്. നോട്ട് നിരോധനം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും രാജ്യത്തിന് ഇതുവരെ മോചനം നേടാനായിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു.

ജില്ലയില്‍ കണ്ണൂര്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം വരുത്തിവെച്ച ദുരിതവും സാമ്പത്തിക പ്രതിസന്ധിയും എവിടെയും ചര്‍ച്ചയാകുന്നില്ല.

മതങ്ങളുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലുള്ള വിഷയങ്ങളാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ രൂപയുടെ വിലയിടിവിലേക്കും നയിച്ച് രാജ്യത്തിന്റെ സാമ്പത്തിക നില താറുമാറാക്കിയ ഭരണകൂട കെടുകാര്യസ്ഥതയുള്‍പ്പെടെ മാധ്യമങ്ങള്‍ പോലും പുറത്ത് കൊണ്ടുവരുന്നില്ല. എന്നാല്‍ മാധ്യമങ്ങള്‍ മറ്റ് പല കാര്യങ്ങള്‍ക്കുമാണ് പ്രചാരണം നല്‍കുന്നത്. ഇന്ത്യയുടെ നല്ല കാലം വീണ്ടെടുത്തേ പറ്റൂ. പുറത്ത് പോയി പഠിച്ച യുവാക്കള്‍ക്ക് തൊഴില്‍ പോലും ഇല്ലാതാകുന്ന അവസ്ഥയില്‍ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിയിരിക്കുന്നു.

കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും തകര്‍ക്കുന്ന ഭരണ വൈകല്യം മാറ്റിയെടുക്കാനാകണം. ഭരണകൂടത്തിന്റെ നെറികേടുകള്‍ തിരുത്താന്‍ നമുക്കാകണം. വൈകിപോയെന്ന് വിചാരിക്കാതെ ഈ തിരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്താന്‍ മതേതര ജനാധിപത്യ ശക്തികള്‍ക്കാകണം. രാജ്യം വീണ്ടെടുക്കാന്‍ വേണ്ടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പെന്നും തങ്ങള്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്.

Published

on

മയാമി: ഫിഫ ലോകകപ്പിന്റെ പുതിയ അധ്യായത്തിന് മുന്നോടിയായുളള മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാവും. പുലര്‍ച്ചെ 5.30ന് നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയുമായി ഏറ്റുമുട്ടും. അതേദിവസം രാത്രി 9.30ന് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ന്യൂസീലാന്‍ഡില്‍ നിന്നുള്ള ഓക്ലന്‍ഡ് സിറ്റിയെ നേരിടും.
ടൂര്‍ണമെന്റ ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്. യുഎസ്എയിലെ 11 നഗരങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ 13നാണ് കിരീടപ്പോരാട്ടം.

ഈ മത്സരം ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നോട്ട് വരുന്ന രണ്ട് ടീമുകളാണ് പ്രീക്വാട്ടര്‍ ഘട്ടത്തിലേക്ക് എത്തുന്നത്. 2021 മുതല്‍ 2024 വരെയുള്ള ബ്ലൈന്‍ഡ് ഫുട്‌ബോളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് 28 ടീമുകളെ തിരഞ്ഞെടുത്തത്.
യൂറോപ്പില്‍ നിന്ന് 12 ടീമുകളെും തെക്കേ അമേരിക്കയില്‍ നിന്ന് 8 ടീമുകളും ആഫ്രിക്ക ഏഷ്യ കോണ്‍കാഫ് എന്നിവടങ്ങളില്‍ നിന്ന് 4 ടീമുകള്‍ വീതവും ഓസ്ട്രലിയയില്‍ നിന്ന് ഒരു ടീമും ഇതില്‍ പങ്കെടുക്കും. അതിഥേയരായ യുഎസ് ടീമിനും ഈ മത്സരത്തില്‍ പങ്കേടുക്കാന്‍ യോഗ്യതയുണ്ട്.

ഈ മത്സരത്തില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ,ബാരി കെയ്ന്‍,വിനീഷ്യസ് ജൂനിയര്‍, എര്‍ലിംഗ് ഹാളാണ്ട്,ഔസ്മാന്‍ ഡെമബലെ,തിയാഗോ സില്‍വ, സെര്‍ജിയോ റാമോസ്,കോള്‍ പാര്‍മര്‍, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും.
എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സല, ലാമില്‍ യമാല്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ കളിക്കാനുണ്ടാവില്ല. ക്ലബ് ലോക കപ്പിലേക്ക് യോഗ്യത നേടുന്നതില്‍ അവരുടെ ടീമുകളായ അല്‍ നസര്‍,ബാര്‍സലോണ, ലിവര്‍പൂള്‍ നാപ്പോളി എന്നീ ടീമുകള്‍ക്ക് ക്ലബ് ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തിനിടെ വന്‍കരയിലെ പ്രധാനകിരീടമോ റാങ്കിങ്ങിലോ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.

Continue Reading

kerala

സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; ഒറ്റ ദിവസം പവന് കൂടിയത് 1,560 രൂപ

തുടര്‍ച്ചയായ മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇപ്പോള്‍ മൂന്ന് ദിവസം തുടരെ വില വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 195 രൂപ കൂടി 9,295 രൂപയും പവന് 1,560 രൂപ കൂടി 74, 360 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഉയര്‍ന്ന നിരക്കായ 74,320 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. ഈ റെക്കോഡാണ് ഇന്ന് തകര്‍ന്നത്. പശ്ചിമേഷ്യയില്‍ ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് വില കുതിച്ചുയര്‍ന്നത്.

തുടര്‍ച്ചയായ മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇപ്പോള്‍ മൂന്ന് ദിവസം തുടരെ വില വര്‍ധിച്ചത്. മൂന്ന് ദിവസംകൊണ്ട് 2800 രൂപയുടെ വര്‍ധനയാണ് വന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപ കൂടി 7625 രൂപക്കും വെള്ളി ഗ്രാമിന് 155 രൂപക്കുമാണ് (വിലയില്‍ മാറ്റമില്ല) വില്‍പ്പന നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 3,438 ഡോളറാണ് സ്വര്‍ണവില.

Continue Reading

kerala

കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു

ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാര്‍ സുരക്ഷിതരാണ്.

Published

on

കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. കോട്ടയം-കാസര്‍ഗോഡ് മിന്നല്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ തീപിടിച്ച് ടയര്‍ പൊട്ടുകയായിരുന്നു. ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാര്‍ സുരക്ഷിതരാണ്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ആണ് വന്‍ ദുരന്തം ഒഴിവായത്.

Continue Reading

Trending