Connect with us

india

രാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദർബാർ ഹാൾ ഇനി ‘ഗണതന്ത്ര മണ്ഡപം’

ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പേര് മാറ്റലിന്റെ ഉദ്ദേശമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.

Published

on

രാഷ്‌ട്രപതി ഭവൻ ഹാളുകളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. രാഷ്ട്രപതി ഭവന്റെ പ്രധാന ഹാളുകളായ ദർബാർ ഹാൾ, അശോക് ഹാൾ എന്നിവയാണ് യഥാക്രമം ഗണതന്ത്ര മണ്ഡപം, അശോക മണ്ഡപം എന്നിങ്ങനെയാണ് പേര് മാറ്റിയിരിക്കുന്നത്. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് പുനർനാമകരണം നടത്തിയത്. ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പേര് മാറ്റലിന്റെ ഉദ്ദേശമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.
‘ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവൻ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണ്. അതിനാൽ തന്നെ രഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം. അതനുസരിച്ച്, രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് ‘ഗണതന്ത്ര മണ്ഡപം’  ‘അശോക മണ്ഡപം’ എന്നിങ്ങനെ പുനർനാമകരണം ചെയ്യുന്നു,’ രാഷ്‌ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ കൊളോണിയൽ കാലഘട്ടത്തിന്റെ അവശേഷിപ്പുകളിൽ നിന്ന് മോചിപ്പിക്കുകയാണ് ഇത്തരം പേരുമാറ്റലുകളുടെ ലക്ഷ്യമെന്ന് പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.
‘ദേശീയ അവാർഡുകൾ വിതരണം ചെയ്യുന്നതുപോലുള്ള പ്രധാനപ്പെട്ട ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദിയാണ് ദർബാർ ഹാൾ. ദർബാർ എന്ന പദം ബ്രിട്ടീഷ് അസംബ്ലികളെയും കോടതികളെയും സൂചിപ്പിക്കുന്നതാണ്. ഇന്ത്യ റിപ്ലബിക് ആയതുമുതൽ അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. അത് കൊണ്ട് തന്നെ ഉചിതമായ മറ്റു പേരുകളിലേക്ക് മാറുകയാണ്,’ രഷ്ട്രപതിഭവൻ കൂട്ടിച്ചേർത്തു.
അശോക് എന്ന വാക്ക് അർത്ഥമാക്കുന്നത് എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മുക്തനായ ആൾ എന്നാണ്. അശോക എന്നത് ഐക്യത്തിൻ്റെയും സമാധാനപരമായ സഹവർത്തിത്വത്തിൻ്റെയും പ്രതീകമായ അശോക ചക്രവർത്തിയെ സൂചിപ്പിക്കുന്നു.
ഇന്ത്യൻ മതപാരമ്പര്യങ്ങളിലും കലകളിലും സംസ്‌കാരത്തിലും ആഴത്തിലുള്ള പ്രാധാന്യമുള്ള അശോകവൃക്ഷത്തെയും ഈ വാക്ക് സൂചിപ്പിക്കുന്നു. അശോക് ഹാളിനെ അശോക മണ്ഡപം എന്ന് പുനർനാമകരണം ചെയ്യുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ കേന്ദ്ര സർക്കാർ പാസാക്കിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി- സംസ്‌കൃത പേരുകൾ നൽകിയതിനെതിരെ വ്യാപക വിമർശനങ്ങൾ വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ നീക്കം.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്.

Published

on

കന്നി ഐപിഎല്‍ കിരീടം നേടിയതിന് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ടീമിനെ അഭിനന്ദിക്കുന്ന ചടങ്ങിനിടെ ബുധനാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. ടിക്കറ്റുകളും പാസുകളുമുള്ള ആളുകള്‍ക്ക് വേണ്ടിയാണെങ്കിലും, തങ്ങളുടെ ടീമിലെ ക്രിക്കറ്റ് ഹീറോകളെ കാണാന്‍ ആരാധകര്‍ പരിസരത്ത് തടിച്ചുകൂടി.

സര്‍ക്കാരിന് നല്‍കിയ പ്രാഥമിക വിവരമനുസരിച്ച്, സ്റ്റേഡിയം വളപ്പിന് സമീപമുള്ള അഴുക്കുചാലിന് മുകളില്‍ സ്ഥാപിച്ചിരുന്ന താല്‍ക്കാലിക സ്ലാബ് അതില്‍ നിന്നിരുന്ന ആളുകളുടെ ഭാരത്താല്‍ തകര്‍ന്നു. പെട്ടെന്നുള്ള തകര്‍ച്ച പരിഭ്രാന്തി പരത്തുകയും തിക്കിലും തിരക്കിലും പെട്ട് നിരവധി മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായി.

തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചു, സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തല അന്വേഷണത്തിന് ഉത്തരവിട്ടതായി സ്ഥിരീകരിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനല്‍കി.

മരിച്ചവരില്‍ 13 മുതല്‍ 35 വയസ്സുവരെയുള്ള യുവാക്കളും യുവതികളും ഉള്‍പ്പെടുന്നു. ബൗറിംഗ് ആശുപത്രിയില്‍ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. വൈദേഹി ആശുപത്രിയില്‍ നാല് മരണങ്ങളും മണിപ്പാല്‍ ആശുപത്രി ഒരു മരണവും സ്ഥിരീകരിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

Continue Reading

india

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും: സിദ്ധരാമയ്യ

RCBക്ക് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ, സർക്കാരിന് പങ്കില്ല

Published

on

RCB വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാ‍ർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ. സർക്കാരിന് ഒരുതരത്തിലുമുള്ള പങ്കുമില്ലെന്ന് അദ്ദേഹം അറിയിച്ചു. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സർക്കാർ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ജയത്തിന്‍റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകൾ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. വിധാൻസൗധയുടെ മുന്നിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

11 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. 47 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകൾ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിക്ടറി പരേഡിന് അനുമതി നൽകിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തിൽ ദുരന്തമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നൽകാതിരുന്നത്. സ്റ്റേഡിയത്തിന് സമീപത്താണ് ഇത്ര വലിയ ദുരന്തമുണ്ടായത്. ടീമിനോടുള്ള സ്നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും നോക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

Continue Reading

india

ആര്‍സിബി പരേഡ് അപകടം: ‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല’; എല്ലാവരും സുരക്ഷിതമായിരിക്കണം: ഡി കെ ശിവകുമാര്‍

Published

on

ബെംഗളൂരു: ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവർക്ക് അനുശോചനം അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വേദനയുള്ളതും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് ശിവകുമാര്‍ എക്‌സില്‍ കുറിച്ചു.

‘ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ആളുകള്‍ ദുരന്തത്തില്‍ മരിച്ചുവെന്നത് അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാംങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു. ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, ശിവകുമാര്‍ പറഞ്ഞു.

വിജയാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര നിര്‍ത്തിവെച്ചതില്‍ ശിവകുമാര്‍ മാപ്പ് പറഞ്ഞിരുന്നു. കര്‍ണാടകയും ആര്‍സിബിയും വലിയ അഭിമാനത്തിലാണെന്നും എന്നാല്‍ ഇത് അനിയന്ത്രിതമായ ആള്‍ക്കൂട്ടമാണെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. ‘ബെംഗളൂരുവിലെയും കര്‍ണാടകയിലെയും മുഴുവന്‍ പേരോടും മാപ്പ് പറയുന്നു’, എന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്.

 

Continue Reading

Trending