Culture
മദ്രാസ് ഐ.ഐ.ടിയിലെ ബീഫ് അതിക്രമം: കുപ്രചരണങ്ങള്‍ക്ക് ആശുപത്രിക്കിടക്കയില്‍ നിന്ന് സൂരജിന്റെ മറുപടി

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ബീഫിന്റെ പേരില്‍ ക്രൂരമര്‍ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജ്, തനിക്കെതിരായ കള്ള പ്രചരണങ്ങള്‍ക്കെതിരെ ആശുപത്രിക്കിടക്കയില്‍ നിന്ന മറുപടി നല്‍കുന്നു. താന്‍ മര്‍ദിക്കപ്പെടാനുണ്ടായ യഥാര്‍ത്ഥ കാരണവും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളുടെ സത്യാവസ്ഥയുമാണ് ‘ജസ്റ്റിസ് ഫോര്‍ സൂരജ്’ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്.
ബീഫ് കഴിക്കാറുണ്ടോ എന്ന ചോദ്യത്തിന് അതെ എന്ന മറുപടി നല്‍കിയതിനാണ് തനിക്കെതിരെ ബിഹാര്‍ സ്വദേശിയായ മനീഷ് എന്ന വിദ്യാര്‍ത്ഥിയും കൂട്ടുകാരും ക്രൂരമായ ആക്രമണം നടത്തിയതെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സൂരജ് പറയുന്നു. പോലീസ് അക്രമികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഐ.ഐ.ടി അധികൃതര്‍ തന്നെ തിരിഞ്ഞു നോക്കിയില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്‍ക്കും എപ്പോഴും സംഭവിക്കാമെന്നും സൂരജ് പറയുന്നു.
സൂരജിന്റെ വാക്കുകള്‍ ഇങ്ങനെ:
‘മെസ്സില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കമ്പോള്‍ മനീഷ് എന്നയാള്‍ എന്റെ അടുത്തു വന്നിരുന്നു പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു. എനിക്കയാളെ മുമ്പ് പരിചയമില്ല. ബീഫ് തിന്നുമോ എന്നു ചോദിച്ചു. കഴിക്കും എന്ന് ഞാന്‍ മറുപടി പറഞ്ഞു. അതിനുശേഷം തുടര്‍ന്ന് ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോള്‍ മനീഷ് പിറകില്‍ നിന്ന് തലയ്ക്ക് അടിച്ചു. എന്റെ നിയന്ത്രണം നഷ്ടമായി. തിരിച്ചടിക്കാന്‍ ശ്രമിക്കുമ്പോഴേക്കും നീട്ടിവളര്‍ത്തിയ മുടിയില്‍ ചുറ്റിപ്പിടിക്കുകയും കുനിച്ചു നിര്‍ത്തി തലയ്ക്ക് തലങ്ങും വിലങ്ങും അടിക്കുകയും ചെയ്തു. ആ അടിയിലാണ് കണ്ണിന്റെ അടുത്തും മൂക്കിന്റെ അടുത്തുമെല്ലാം പരിക്കേറ്റത്. കവിളെല്ലിന് പൊട്ടലുണ്ട്. സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബീഫ് കഴിച്ചതിനാല്‍ നിന്നെ കൊല്ലും എന്നു പറഞ്ഞായിരുന്നു മനീഷിന്റെ മര്‍ദനം. എന്റെ ഒരു സുഹൃത്ത് മനീഷില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്റെ സുഹൃത്തുക്കള്‍ പിടിച്ചുമാറ്റി. നേരത്തെ പദ്ധതിയിട്ടതു പ്രകാരമുള്ള ആക്രമണമാണ് നടന്നത് എന്നാണ് തോന്നിയത്.
കോളേജിലെ സുഹൃത്തക്കള്‍ വഴിയാണ് അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കിയത്. തുടക്കത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായില്ല. മുകളില്‍ നിന്ന് സമ്മര്‍ദം ഉള്ളതുപോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്തുനിന്നും സഹായമൊന്നും ലഭിച്ചില്ല. ഐ.ഐ.ടിയിലെ ഡോക്ടര്‍മാര്‍ മാത്രം വന്ന് കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തത്. അഡ്മിനിസ്‌ട്രേഷന്‍ ഭാഗത്തുനിന്ന് ഒരു സഹായവും ഉണ്ടായില്ല.
കൊടുത്ത പരാതികളില്‍ നടപടി ഉണ്ടായിട്ടില്ല. എഫ്.ഐ.ആറില്‍ മാറ്റം വരുത്തിയെന്ന് പറഞ്ഞു കേള്‍ക്കുന്നു. സമൂഹത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് എനിക്ക് പിന്തുണ ലഭിച്ചു. പിന്തുണ ഇനിയുമുണ്ടാകണം.
ഇതിനെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പറ്റുമോ എന്നറിയില്ല. ആര്‍ക്കു വേണമെങ്കിലും സംഭവിക്കാവുന്ന കാര്യമാണിത്. പ്രത്യേകിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍. വീട്ടില്‍ മാംസം കുക്ക് ചെയ്ത് ഭക്ഷിച്ചാല്‍ പോലും പുറത്തുനിന്ന് ആളുകള്‍ വരികയും അടിച്ചുതകര്‍ക്കുകയും ചെയ്‌തേക്കാം. ചെന്നൈ പോലെ ഒരു നഗരത്തിലെ അക്കാദമികമായി ഉന്നതിയില്‍ നില്‍ക്കുന്ന ഒരു ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത് നടക്കാമെങ്കില്‍ എവിടെയും സംഭവിക്കാം…’
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala3 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍
-
Video Stories3 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
kerala3 days ago
കണ്ണൂരിലെ തെരുവുനായ ആക്രമണം; 56 പേര്‍ക്ക് പരിക്ക്; നായയെ ചത്ത നിലയില്‍ കണ്ടെത്തി
-
Video Stories3 days ago
അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്
-
News3 days ago
ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം; ഖാംനഇ ഒരു ഈസി ടാര്‍ഗറ്റ്; ഡൊണാള്‍ഡ് ട്രംപ്
-
kerala3 days ago
തിരൂരില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവും രണ്ടാനച്ഛനും പിടിയില്‍
-
kerala3 days ago
മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്