Connect with us

india

യെച്ചൂരിക്ക് പകരമാര്? ഉത്തരമില്ലാതെ സിപിഎം; കൂട്ടായി ചുമതല വഹിക്കാന്‍ തീരുമാനം

എന്നാല്‍ യെച്ചൂരിക്ക് ഉള്ള പൊതു സ്വീകാര്യത പാര്‍ട്ടിയിലെ ഒരു നേതാവിനും ഇല്ല എന്നതാണ് സിപിഎമ്മിനെ അലട്ടുന്ന പ്രധാന കാര്യം.

Published

on

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങിയതോടെ സിപിഎമ്മിനെ ഇനി ആര് നയിക്കും എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. അതിന് കൃത്യമായ ഉത്തരമില്ല എന്നു തന്നെയാണ് വ്യക്തമാകുന്നത്. യെച്ചൂരിയുടെ വിടവാങ്ങലിന് പിന്നാലെ പകരം ചുമതലകള്‍ ആര്‍ക്കും നല്‍കിയിട്ടുമില്ല. നേതാക്കള്‍ കൂട്ടായി ചുമതല നിര്‍വഹിക്കാനാണ് നിലവിലെ തീരുമാനം.

യെച്ചൂരിക്ക് പകരം നേതാക്കളെ തിരഞ്ഞെടുക്കാന്‍ സിപിഎമ്മിന് വളരെ വേഗം സാധിക്കും. എന്നാല്‍ യെച്ചൂരിക്ക് ഉള്ള പൊതു സ്വീകാര്യത പാര്‍ട്ടിയിലെ ഒരു നേതാവിനും ഇല്ല എന്നതാണ് സിപിഎമ്മിനെ അലട്ടുന്ന പ്രധാന കാര്യം. 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു നിന്നുകൊണ്ട് ഇന്ത്യാസഖ്യ രൂപീകരണത്തിലടക്കം യെച്ചൂരി പ്രവര്‍ത്തിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി വളരെ അടുത്ത ബന്ധമാണ് യെച്ചൂരിക്കുള്ളത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം തന്നെ നിരവധിതവണ പറയുകയും ചെയ്തിട്ടുണ്ട്.

ഈ മാസം അവസാനം പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളുണ്ട്. ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട തീരുമാനം ഈ യോഗങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. എന്നിരുന്നാലും ദേശീയതലത്തില്‍ എല്ലാ പാര്‍ട്ടികളെയും ഒരുമിച്ചു കൊണ്ടുപോകുന്ന നേതാവിനെ കിട്ടുക എന്നതുതന്നെയാണ് സിപിഎം നേരിടുന്ന വെല്ലുവിളി.

പിബി അംഗങ്ങളായ എം.എ.ബേബി, വൃന്ദ കാരാട്ട് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. വൃന്ദ കാരാട്ടിന് പ്രായപരിധി തടസമാകുന്നുണ്ട്. ഇപ്പോള്‍ തന്നെ അവര്‍ക്ക് 76 വയസായി. 75 കഴിഞ്ഞാല്‍ നേതൃത്വത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് സിപിഎമ്മിലെ രീതി.

താത്കാലിക ഉത്തരവാദിത്തമെങ്കിലും വൃന്ദയ്ക്ക് നല്‍കുമെന്ന് പ്രതീക്ഷിച്ചവര്‍ പാര്‍ട്ടിയില്‍ ഒരുപാട് പേരുണ്ട്. അങ്ങനെയെങ്കില്‍ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തുന്ന ആദ്യ വനിതയായി വൃന്ദ മാറുമായിരുന്നു. തീരുമാനത്തിന് സിപിഎം സമയം എടുക്കുകയാണ്. അതാണ് തത്ക്കാലം കൂട്ടായ ചുമതല എന്ന തീരുമാനം വന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്പേസ് എക്സ് എല്‍ഒഎക്സ് ചോര്‍ച്ച കണ്ടെത്തി; ശുഭാന്‍ഷു ശുക്ലയുടെ ആക്‌സിയം ദൗത്യം മാറ്റിവച്ചു:

ജൂണ്‍ 11 ന് വൈകുന്നേരം 5.30 ന് നടക്കാനിരിക്കുന്ന വിക്ഷേപണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് എലോണ്‍ മസ്‌ക് സ്ഥാപനം തിങ്കളാഴ്ച നേരത്തെ പറഞ്ഞിരുന്നു.

Published

on

ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു തകരാര്‍ കാരണം ബുധനാഴ്ച പുലര്‍ച്ചെ സ്പേസ് എക്സ് ആക്സിയം-4 വിക്ഷേപണം നിര്‍ത്തിവച്ചു. ജൂണ്‍ 11 ന് വൈകുന്നേരം 5.30 ന് നടക്കാനിരിക്കുന്ന വിക്ഷേപണത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് എലോണ്‍ മസ്‌ക് സ്ഥാപനം തിങ്കളാഴ്ച നേരത്തെ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി കിഴക്കന്‍ സമയം വൈകി, സ്ഥാപനം പറഞ്ഞു: ”പോസ്റ്റ്-സ്റ്റാറ്റിക് ഫയര്‍ ബൂസ്റ്റര്‍ പരിശോധനകളില്‍ തിരിച്ചറിഞ്ഞ LOX (ലിക്വിഡ് ഓക്സിജന്‍) ചോര്‍ച്ച പരിഹരിക്കാന്‍ സ്പേസ് എക്സ് ടീമുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായി, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഫാല്‍ക്കണ്‍-9 ഫാല്‍ക്കണ്‍-4 വിക്ഷേപണത്തില്‍ നിന്ന് മാറിനില്‍ക്കുന്നു. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ – റേഞ്ച് ലഭ്യത തീര്‍ന്നിരിക്കുന്നു – ഞങ്ങള്‍ ഒരു പുതിയ വിക്ഷേപണം പങ്കിടും.” പ്രീ-സ്റ്റാറ്റിക് ടെസ്റ്റ് ഫയറില്‍ സ്പേസ് എക്സിന് പരിഹരിക്കപ്പെടാത്ത സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതായി ജൂണ്‍ 10 ന് TOI റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫാല്‍ക്കണ്‍-9 ന്റെ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റിനിടെ, സ്പേസ് എക്സ് എഞ്ചിനീയര്‍മാര്‍ ഒരു ലിക്വിഡ് ഓക്സിജന്‍ (LOX) ചോര്‍ച്ച കണ്ടെത്തിയതായി ബില്‍ഡ് ആന്‍ഡ് ഫ്‌ലൈറ്റ് റിലബിലിറ്റി വൈസ് പ്രസിഡന്റ് വില്യം ഗെര്‍സ്റ്റന്‍മെയര്‍ തിങ്കളാഴ്ച വൈകി പറഞ്ഞിരുന്നു. ബൂസ്റ്ററിന്റെ പോസ്റ്റ്-ഫ്‌ലൈറ്റ് നവീകരണ സമയത്ത് തുടക്കത്തില്‍ കണ്ടെത്താനാകാതെ പോയ ഒരു ലിക്വിഡ് ഓക്സിജന്‍ (LOX) ചോര്‍ച്ചയാണ് സ്പേസ് എക്സ് എഞ്ചിനീയര്‍മാര്‍ കണ്ടെത്തിയത്.

‘ബൂസ്റ്ററിന്റെ മുന്‍ സ്റ്റാര്‍ലിങ്ക് ദൗത്യത്തിലേതാണ് ഈ പ്രശ്‌നം. ബൂസ്റ്റര്‍ പൂര്‍ണ്ണമായും നന്നാക്കിയിട്ടില്ലെന്ന് ഞങ്ങള്‍ കണ്ടെത്തി… ചോര്‍ച്ച തുടര്‍ന്നാല്‍ അത് ലഘൂകരിക്കുന്ന ഒരു ശുദ്ധീകരണം ഞങ്ങള്‍ സ്ഥാപിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു. കൂടാതെ, എഞ്ചിന്‍ അഞ്ചിലെ ഒരു ത്രസ്റ്റ് വെക്റ്റര്‍ നിയന്ത്രണ പ്രശ്‌നവും തിരിച്ചറിഞ്ഞു. ബാധിച്ച ഘടകങ്ങള്‍ മാറ്റിസ്ഥാപിച്ചു, വിക്ഷേപണത്തിന് മുമ്പുള്ള വൈകുന്നേരത്തോടെ എല്ലാ ജോലികളും പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സുരക്ഷയിലും കൃത്യതയിലും കമ്പനിയുടെ തുടര്‍ച്ചയായ ശ്രദ്ധയെക്കുറിച്ച് ഗെര്‍സ്റ്റന്‍മെയര്‍ ഊന്നിപ്പറഞ്ഞു, ‘ബഹിരാകാശ പറക്കല്‍ ശരിക്കും ബുദ്ധിമുട്ടാണ്, ഞങ്ങള്‍ എല്ലാ ദിവസവും പഠിക്കുന്നു’ എന്ന് പറഞ്ഞു. ഡ്രൈ ഡ്രസ് റിഹേഴ്സല്‍ വളരെ വിജയകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 ത്തിലേക്ക്

രാജ്യത്ത് എക്സ്എഫ്ജി എന്ന പുതിയ വകഭേദമാണ് പടരുന്നത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ആക്ടീവ് കേസുകള്‍ ഏഴായിരത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് എക്സ്എഫ്ജി എന്ന പുതിയ വകഭേദമാണ് പടരുന്നത്. അതേസമയം കേരളത്തിലെ കോവിഡ് കേസുകളും ഉയരുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ 2053 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

കൂടാതെ കഴിഞ്ഞ ദിവസവും കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമേ ഡല്‍ഹി മഹാരാഷ്ട്ര, ഗുജറാത്ത് ,ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും രോഗ വ്യാപനം വര്‍ദ്ധിക്കുകയാണ്. അതേസമയം സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മറ്റ് രോഗബാധിതര്‍ക്കാണ് കോവിഡ് മൂര്‍ച്ഛിക്കുന്നതെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Continue Reading

india

മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വില്‍പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഷെയറുകള്‍ ഓഹരിവിപണിയില്‍ വിറ്റേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ 2025 കിരീടം ആര്‍സിബി നേടിയതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി വില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അമേരിക്കന്‍ കമ്പനിയായ ഡിയാജിയോ പിഎല്‍സി ഇന്ത്യയിലെ ഉപകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ വഴിയാണ് ആര്‍സിബി നടത്തുന്നത്. ഇതിനകം സാധ്യതയുള്ള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളിലെ നിയന്ത്രണം മുന്നില്‍ കണ്ടാണ് നീക്കം. പുകയില, മദ്യം തുടങ്ങിയ ഉത്പന്നങ്ങളുടെ പ്രൊമോഷന്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എത്ര കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വില്‍ക്കുന്നത് എന്നതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 16,834 കോടി രൂപയാണ് വില.

ബ്രിട്ടീഷ് ഡിസ്റ്റിലറിയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃസ്ഥാപനവുമാണ് ഡിയാജിയോ പിഎല്‍സി. ആര്‍സിബിയുടെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ, യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരികളില്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ യുണൈറ്റഡ് സ്പിരിറ്റിന്റെ ഓഹരി വിലയില്‍ 3.3 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

2008 ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ വിജയ് മല്യയായിരുന്നു ആര്‍സിബിയുടെ ഉടമ. പിന്നീട് മല്യ കടക്കെണിയില്‍ അകപ്പെട്ടതോടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് വഴി ഡിയോജിയോ ഫ്രൈഞ്ചൈസി ഏറ്റെടുക്കുകയായിരുന്നു.

Continue Reading

Trending