india
ഗണേശ ഘോഷയാത്രക്കിടെ വിദ്വേഷ പ്രസംഗം; ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്
ഘോഷയാത്ര നിയന്ത്രിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടി.

വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രക്കിടെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച കങ്കാവലി ബി.ജെ.പി എം.എല്‍.എ നിതീഷ് റാണെക്കെതിരെ നടപടി. ഘോഷയാത്രക്കിടെ ന്യൂനപക്ഷ സമുദായങ്ങളെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയതിന് എം.എല്‍.എക്കെതിരെ കേസെടുത്തു.
നിതീഷ് റാണെ, പരിപാടിയുടെ സംഘാടകന്‍ സങ്കല്പ് ഘരാട്ട് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഘോഷയാത്ര നിയന്ത്രിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടി.
എന്നാല്‍ ഏത് സമൂഹത്തെ ലക്ഷ്യമിട്ടാണ് ബി.ജെ.പി എം.എല്‍.എ വിദ്വേഷ പ്രസംഗം നടത്തിയതെന്ന് വ്യക്തമല്ല. ദി മിന്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ‘സര്‍വ ധര്‍മ സമഭാവ’ അതായത് എല്ലാ മതങ്ങള്‍ക്കും തുല്യ ബഹുമാനം എന്ന ആശയത്തില്‍ നിന്ന് പിന്മാറണമെന്ന് പരിപാടിക്കിടെ നിതീഷ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിം ബിജെ.പിക്കെതിരെയും നിതീഷ് റാണെക്കെതിരെയും രംഗത്തെത്തുകയുണ്ടായി.
അതേസമയം സങ്കല്പ് ഘരാട്ട് അനുമതിയില്ലാതെയാണ് ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം, ഭീഷണിപ്പെടുത്തല്‍, മനഃപൂര്‍വം അപമാനിക്കല്‍ എന്നീ ബി.എന്‍.എസിലെ വകുപ്പുകള്‍ പ്രകാരമാണ് റാണെക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുമുമ്പും സമാനമായ സംഭവത്തില്‍ നിതീഷ് റാണെക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹിന്ദുമത നേതാവായ രാമഗിരി മഹാരാജിനെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിതീഷ് മുസ്ലിംകളെ താക്കീത് ചെയ്യുകയായിരുന്നു. ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ സകാല്‍ ഹിന്ദു സമാജ് ആന്ദോളന്റെ സമ്മേളനത്തിലാണ് ബി.ജെ.പി എം.എല്‍.എ മുസ്ലിംകളെ അധിക്ഷേപിച്ചത്.
തുടര്‍ന്ന് മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയില്‍ റാണെക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സമ്മേളനത്തില്‍ മുസ്ലിംകളെ റോഹിങ്ക്യന്മാര്‍, ബംഗ്ലാദേശികള്‍ എന്നിങ്ങനെ റാണെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചുകൊണ്ട് നിതീഷ് റാണെ വീണ്ടും പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.
india
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര് മരിച്ചു
പന്ത്രണ്ടോളം പേര് ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍

മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണു അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മുബൈയില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മനിലിലേക്ക് പോയ സബര്‍ബന്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ വീണായിരുന്നു അപകടം. പന്ത്രണ്ടോളം പേര് ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍
അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നിരവധി യാത്രക്കാര്‍ ഡോറുകളില്‍ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
india
മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; അതീവ ജാഗ്രതയില്‍
അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ അതീവ ജാഗ്രതയില്‍. നേരത്തെ, അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ട്. പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും.
മെയ്തെയ് സംഘടനയുടെ ഭാഗമായ ആരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. അറസ്റ്റിലായ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തയ് വിഭാഗക്കാര്‍ റോഡുകള്‍ക്ക് നടുവില്‍ ടയറുകളും പഴയ ഫര്‍ണിച്ചറുകളും കത്തിച്ചു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
തൗബാല്‍, ബിഷ്ണുപൂര്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ച്വിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2023 മെയ് മുതല്‍ മണിപ്പൂരില്‍ മെയ്തെയ്കുകി വിഭാഗങ്ങള്‍ തമ്മില്‍ വംശീയ കലാപം നടക്കുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 260ല്‍ കൂടുതല്‍ ആളുകള്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
india
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.

തമിഴ്നാട് നീലഗിരിയിലെ പന്തലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി ഉണ്ടായിരുന്നു. മൃതദേഹം പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala8 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india3 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച