News
യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്
യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.
തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.
അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രംപ് മൊത്തം 312 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി. 226 വോട്ടുകൾ നേടാൻ മാത്രമാണ് കമലക്ക് കഴിഞ്ഞത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം തെളിയിക്കാൻ ട്രംപിന് മൊത്തം 270 വോട്ടുകൾ മാത്രമാണ് വേണ്ടിയിരുന്നത്.
kerala
വീണ്ടും കയറി സ്വര്‍ണവില; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1240 രൂപ
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ദൃശ്യമായിരുന്നത്.

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ച് 73,000ലേക്ക്. ഒരു പവന് ഇന്ന് 640 രൂപയായാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 72,800 രൂപയാണ് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9100 രൂപയാണ് വില. ഗ്രാമിന് 80 രൂപയായാണ് വര്‍ധിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ദൃശ്യമായിരുന്നത്. എന്നാല്‍ സ്വര്‍ണവില 73000 വും കടന്ന സാഹചര്യവും ഉണ്ടായിരുന്നു. സ്വര്‍ണവില റെക്കോഡുകള്‍ ഭേതിച്ച് വിലക്കയറ്റം ഉണ്ടാവും എന്ന ഘട്ടത്തിലാണ് പെട്ടന്ന് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. ഏകദേശം 1500 രൂപയാണ് കുറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ 600 രൂപയായി കുതിക്കുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി 1240 രൂപയാണ് വര്‍ധിച്ചത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആര്‍ബിഐ നയം, ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയും സ്വര്‍ണവിലയെ ബാധിച്ചേക്കാം.
india
കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി
”ഇതാണ് ബിജെപി മാതൃക, പാവപ്പെട്ടവരെ കണക്കാക്കിയില്ലെങ്കില്‍, ഉത്തരവാദിത്തവും ഇല്ല!”ബിജെപി സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു,

ജനുവരി 29ന് പ്രയാഗ്രാജിലെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബോധപൂര്‍വം കുറച്ചുകാണിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് പരാമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
സംഭവത്തില്‍ 82 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു, ഇത് ഔദ്യോഗികമായ 37 പേരേക്കാള്‍ വളരെ കൂടുതലാണ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇരകളുടെ മരണം ഔദ്യോഗിക കണക്കുകളില്‍ നിന്ന് ‘മായ്ച്ചു’ എന്ന് എടുത്തുകാണിക്കുന്നു.
കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കണക്കുകള്‍ മറച്ചുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കോവിഡ് പോലെ പാവപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് മായ്ച്ചു. എല്ലാ വലിയ റെയില്‍വേ അപകടങ്ങള്‍ക്കു ശേഷവും സത്യം അടിച്ചമര്‍ത്തപ്പെടുന്നു.
”ഇതാണ് ബിജെപി മാതൃക, പാവപ്പെട്ടവരെ കണക്കാക്കിയില്ലെങ്കില്‍, ഉത്തരവാദിത്തവും ഇല്ല!”ബിജെപി സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു,
യുപി സര്‍ക്കാര്‍ ‘തെറ്റായ സ്ഥിതിവിവരക്കണക്കുകള്‍’ അവതരിപ്പിക്കുകയാണെന്ന് പറഞ്ഞ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി.
ഫെബ്രുവരിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ മഹാകുംഭത്തിലെ തിക്കിലും തിരക്കിലും പെട്ട് മരണസംഖ്യ കൃത്യമായി പുറത്തുവിടുന്നില്ലെന്ന് പറഞ്ഞിരുന്നു.
‘മഹാ കുംഭ സംഭവത്തില്‍ വളരെയധികം ആളുകള്‍ മരിച്ചു, പക്ഷേ അവര്‍ ശരിയായ മരണസംഖ്യ പുറത്തുവിടുന്നില്ല. വലിയൊരു കൂട്ടം ആളുകള്‍ മഹാകുംഭം സന്ദര്‍ശിച്ചു, പക്ഷേ വേദിയില്‍ ശരിയായ ക്രമീകരണങ്ങള്‍ ചെയ്തില്ല,’ മമത ബാനര്‍ജി അവകാശപ്പെട്ടു.
kerala
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി
അതേസമയം, പരാതിക്കാരി ഉന്നയിച്ച സംഭവം സെക്രട്ടറിയേറ്റില്‍ നടന്നിട്ടില്ലെന്ന് ആരോപണ വിധേയന്‍ പറഞ്ഞു.

പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ സെക്രട്ടറിയേറ്റില്‍ ശുദ്ധികലശം നടത്തിതായി പരാതി. ഭരണപരിഷ്‌കാര അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്ലില്‍ അറ്റന്‍ഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി. ജീവനക്കാരി ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ മാറ്റിയതായും പരാതിയിലുണ്ട്.
സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെ ഉദ്യോഗസ്ഥ എസ്.സി.എസ്.ടി കമ്മീഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പൊതുഭരണവകുപ്പിന് നിര്‍ദേശം നല്‍കി.
അതേസമയം, പരാതിക്കാരി ഉന്നയിച്ച സംഭവം സെക്രട്ടറിയേറ്റില്‍ നടന്നിട്ടില്ലെന്ന് ആരോപണ വിധേയന്‍ പറഞ്ഞു. മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും താന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ആളല്ലെന്നും ആരോപണ വിധേയന്‍ പറഞ്ഞു.
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം നേരിട്ടെന്ന് ജീവനക്കാരി കന്റോമെന്റ് പൊലീസിലും പരാതി നല്‍കി. സ്ഥലം മാറി പോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു.
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
-
Celebrity15 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം
-
india3 days ago
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര് മരിച്ചു