Connect with us

More

വയനാട്ടില്‍ ഡിഫ്ത്തീരിയ പടര്‍ന്നുപിടിക്കുന്നു; ഒരാഴ്ചക്കിടെ രോഗം ബാധിച്ചത് മൂന്ന് പേര്‍ക്ക്

Published

on

കല്‍പ്പറ്റ: തുടച്ചുനീക്കപ്പെട്ടു എന്നു കരുതിയ ഡിഫ്ത്തീരിയ രോഗബാധ വയനാട്ടില്‍ വീണ്ടും പടര്‍ന്നുപിടിക്കുന്നു. കാലവര്‍ഷം തടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലയില്‍ എട്ട് പേര്‍ക്ക് രോഗം പിടിപെട്ടു കഴിഞ്ഞു.

മാനന്തവാടി നഗരസഭ പരിധിയില്‍പെട്ട ആദിവാസി കോളനിയിലെ പത്ത് വയസ്സുകാരിക്കാണ് ഏറ്റവുമൊടുവില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മണിപ്പാലില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചക്കിടെ മൂന്നാമത്തെയാള്‍ക്കാണ് ഡിഫ്ത്തീരിയ ബാധിക്കുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും രോഗം പടര്‍ന്ന് പിടിക്കുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
അതേസമയം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് മതിയായ ചികിത്സ നല്‍കാനുള്ള സാഹചര്യം ജില്ലയിലെ ആസ്പത്രികളില്ലാത്തത് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയിട്ടുണ്ട്. നിലവില്‍ രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്.
ചികിത്സക്ക് പുറമെ രോഗബാധ സ്ഥിരീകരിക്കാനുള്ള സാഹര്യവും നിലവില്‍ ജില്ലയിലില്ല. രോഗം സംശയിക്കുന്നവരുടെ സ്വാബ് പരിശോധനക്കായി കര്‍ണാടകയിലെ മണിപ്പാലിലേക്ക് അയക്കുക മാത്രമാണ് മാര്‍ഗം. ഇതിന്റെ ഫലമറിയാന്‍ ഏറെ കാലതാമസം നേരിടുകയും ചെയ്യുന്നുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ച മാനന്തവാടിയിലെ ആദിവാസി ബാലികയെ ജൂണ്‍ 05 നാണ് കടുത്ത തൊണ്ടവേദനയും പനിയും മൂലം ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ സ്വാബ് പരിശോധന ഫലത്തിനായി നാല് ദിവസം കാത്തുനില്‍ക്കേണ്ടി വന്നു. ഇത് കാരണം പെട്ടെന്നുള്ള ചികിത്സക്ക് തടസ്സമാവുന്നതായും അതുവഴി രോഗം മൂര്‍ഛിക്കാന്‍ ഇടയാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം 2016ലാണ് ജില്ലയില്‍ വീണ്ടും ഡിഫ്്ത്തീരിയ രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ കൊല്ലം ഒരാള്‍ക്കാണ് രോഗം ബാധിച്ചത്.
എന്നാല്‍ ഈ വര്‍ഷം ജൂണ്‍ ആയപ്പോഴേക്കും ജില്ലയുടെ വിവധ ഭാഗങ്ങളില്‍ നിന്നായി എട്ടോളം കേസ്സുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ബത്തേരി തൊവരിമലയിലെ മുപ്പത്കാരി, വെള്ളമുണ്ട പഞ്ചായത്തിലെ ഇരൂപത്തിയൊന്നുകാരി, ചീരാലിലെ തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലെ കോളനിവാസിയായ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടി, മാനന്തവാടി നഗരസഭ പരിധിയിലെ പതിനഞ്ചു വയസ്സുകാരി, പൂതാടി പഞ്ചായത്തില്‍പെട്ട മണല്‍വയലിലെ ആദിവാസി കോളനിയിലെ പതിനഞ്ച്കാരി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിനൊന്നുവയസ്സുകാരന്‍, ബത്തേരി നായ്ക്കട്ടി പ്രദേശത്തെ യുവതി എന്നിവരാണ് ഡിഫ്ത്തീരിയ സ്ഥിരീകരിച്ച മറ്റുള്ളവര്‍. പനി, തൊണ്ടവേദന, ആഹാരമിറക്കാന്‍ പ്രയാസം, കഴുത്തില്‍ വീക്കം എന്നിവയാണ് പ്രാരംഭ രോഗ ലക്ഷണങ്ങള്‍.
കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെങ്കില്‍ രോഗം ഗുരുതരമായി മാറും. രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ്തു രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ഹൃദയം, മസ്തിഷ്‌ക്കം, നാഡി ഞരമ്പുകള്‍ എന്നിവയെ ബാധിച്ചും കഴുത്തിലെ വീക്കം കാരണം ശ്വാസതടസ്സമുണ്ടായും മരണം വരെ സംഭവിക്കാം.
സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ വായുവില്‍ കൂടി പകരുന്ന ഡിഫ്ത്തീരിയ ജില്ലയില്‍ പടര്‍ന്നുപിടിക്കുമെന്ന ആശങ്ക വ്യാപകമായിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്

പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും

Published

on

സൗദിയിൽ ചൂട് കനക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യരുതെന്ന നിർദേശവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ നിയന്ത്രണം നടപ്പാക്കുന്നത്.

ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായാണ് മന്ത്രാലയം ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

തീരുമാനത്തിന് അനുസൃതമായി ജോലി സമയം ക്രമീകരിക്കാനും അതിൻ്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ എക്സ്പോഷർ ചൂട് മൂലമുണ്ടാകുന്ന പരിക്കുകളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുമെന്നും നിർദേശത്തിൽ പറയുന്നു.

സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്ന നടപടിക്രമങ്ങൾ ഗൈഡ് മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദേശത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്‌ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

 

Continue Reading

kerala

നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

Published

on

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.

 

Continue Reading

kerala

കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

Published

on

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending