Video Stories
ദുബൈയില്‍ സാങ്കേതിക ലോകം തുറന്നു

ദുബൈ: മിഡില്‍ ഈസ്റ്റ്-ആഫ്രിക്കന്‍-തെന്നേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണികേഷന്‍ ടെക്നോളജി (ഐസിടി) പ്രദര്‍ശനമായ ജൈടെക്സിന്റെ 36-ാമത് ടെക്നോളജി വീക് 2016ന് ദുബൈ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററില്‍ തുടക്കമായി. ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഉദ്ഘാടനം ചെയ്തു. സിലികണ്‍ വാലി, യൂറോപ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള 200ലധികം സാങ്കേതിക നിക്ഷേപകരും വിദഗ്ധരായ എക്സിക്യൂട്ടീവുകളും ജൈടെക്സില്‍ പങ്കെടുക്കുന്നുണ്ട്.
സോഫ്റ്റ്ബാങ്ക് ഗ്രൂപ് ഇന്റര്‍നാഷണല്‍, 500 സ്റ്റാര്‍ട് അപ്സ്, ആക്സല്‍ പാര്‍ട്ണേഴ്സ്, ഗോള്‍ഡന്‍ ഗേറ്റ് വെഞ്ച്വേഴ്സ്, മിഡില്‍ ഈസ്റ്റ് വെഞ്ച്വര്‍ പാര്‍ട്ണേഴ്സ് തുടങ്ങിയ രാജ്യാന്തര പ്രസക്ത കമ്പനികളുടെ സാന്നിധ്യം ഇത്തവണ ജൈടെക്സിനുണ്ട്. ആഗോള കൂറ്റന്‍ നിക്ഷേപക കമ്പനികളായ ഫേസ്ബുക്, ഡ്രോപ്ബോക്സ്, സ്പോട്ടിഫൈ തുടങ്ങിയവയുടെ സാന്നിധ്യവും എടുത്തു പറയേണ്ടതാണ്. പോപ് ഐകണ്‍ ലേഡി ഗാഗയെയും ജോണ്‍ ലെജന്‍ഡിനെയും ആഗോള തലത്തിലേക്കുയര്‍ത്തിയ മുന്‍ മീഡിയ മാനേജരും ഇപ്പോള്‍ സ്പോടിഫൈ ഗ്ളോബല്‍ ഹെഡുമായ ട്രോയ് കാര്‍ട്ടര്‍, സ്റ്റാര്‍ട് അപ് ഇന്‍ക്യുബേറ്റര്‍ സഹ സ്ഥാപകന്‍ ഇവാന് ബര്‍ഫീല്‍ഡ്, വ്യവസായി ക്രിസ്റ്റഫര്‍ ഷ്രോഡര്‍ തുടങ്ങിയവര്‍ ‘ഔട് ടോക് കോണ്‍ഫറന്‍സി’ല്‍ സന്നിഹിതരാകുന്നുണ്ട്.
അഞ്ചു ദിന പരിപാടിയില്‍ 150 രാജ്യങ്ങളില്‍ നിന്നുള്ള 100,000ത്തിലധികം സന്ദര്‍ശകരെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 2016ലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഗോള സ്റ്റാര്‍ട്ട് അപ് പരിപാടിയായ ‘ജൈടെക്സ് ഗ്ളോബല്‍ സ്റ്റാര്‍ട്ട് അപ് മൂവ്മെന്റ്’ ഇത്തവണത്തെ സവിശേഷതയാണ്. ഈ വര്‍ഷം ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി ഒരുക്കിയിരിക്കുന്നത്. ലോകത്ത് മറ്റെവിടെയും ഇത്രയും ശ്രദ്ധേയമായ സ്റ്റാര്‍ട്ട് അപ് പ്രദര്‍ശനം മുന്‍പ് ഉണ്ടായിട്ടുണ്ടാവില്ല. ലോകത്തെ മൂന്നാമത്തെ ഏറ്റവും വലുതും ഒരാഴ്ച നീളുന്നതുമായ ഈ പരിപാടിയില്‍ 410 പ്ളസ് സ്റ്റാര്‍ട്ട് അപ്പുകളും 1,200 ടെക്ഫൗണ്ടര്‍മാരും ഉണ്ടാകും.
ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളില്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട പ്രായോഗിക നീക്കങ്ങള്‍ ഊന്നിപ്പറയുന്നതാണ് പ്രദര്‍ശനം. മധ്യപൂര്‍വദേശത്തെയും മറ്റും സംരംഭകരില്‍ നിന്നുള്ള, ജീവിതം മാറ്റിമറിക്കുന്ന വിധത്തിലുള്ള ആശയങ്ങളിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ശൈലി ഏറെ സവിശേഷമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളില്‍ സ്ഥാപനങ്ങളെ വഴികാട്ടുന്ന ‘ജൈടെക്സ് വെര്‍ടികല്‍ ഡെയ്സ്’ സമ്മേളനം വ്യവസായ മേഖലയില്‍ നിന്നുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും. മാര്‍ക്കറ്റിംഗ്, ആരോഗ്യ പരിചരണം, ധനകാര്യം, ഇന്റലിജന്റ് സിറ്റീസ്, റീടെയില്‍, വിദ്യാഭ്യാസം, ഊര്‍ജം എന്നീ മേഖലകളില്‍ ഈ സമ്മേളനം ഊന്നലുള്ളതാണ്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍, ഏഷ്യന്‍ മേഖലകളിലെ വളര്‍ന്നു വരുന്ന വിപണികളില്‍ നിന്നുള്ള മുഖ്യ ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ രൂപാന്തരീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്നു. ഡിജിറ്റല്‍ ബിസിനസ് രംഗത്തെ അവരുടെ വിജയങ്ങളും പ്രതിപാദിക്കുന്നു.
ഡ്രോണുകള്‍, റോബോട്ടുകള്‍, ഓഗ്മെന്റഡ്-വെര്‍ച്വല്‍ റിയാലിറ്റി, 3ഡി പ്രിന്റിംഗ് എന്നിവ പ്രദര്‍ശനത്തിലുണ്ട്. റെക്കോര്‍ഡിട്ട, ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ 4ഡി അനുഭവവുമായി സാംസംങ് എത്തിയിരിക്കുന്നു. ബലൂണ്‍ കാമറയുമായി പനാസോണിക്കും ശ്രദ്ധ പിടിച്ചു പറ്റുന്നു. ആപ്പ് ഹാക്ക്, ഗൂഗ്ള്‍ സിഎസ്ഐ ലാബ്, ഹോട് സ്റ്റഫ് അവാര്‍ഡ്സ്, സ്റ്റുഡെന്റ് ലാബ് മല്‍സരം എന്നിവ സംബന്ധിച്ച പ്രത്യേക പരിപാടികളുമുണ്ട്.
ജൈടെക്സില്‍ കേരളത്തില്‍ നിന്ന് ജിടെക് (ഗ്രൂപ് ഓഫ് ടെക്നോളജി കമ്പനീസ്) പ്രാതിനിധ്യം വഹിക്കുന്നു. റാഷിദ് ഹാളിലെ മുഖ്യ ഏരിയയിലാണ് കേരള പവലിയനുള്ളത്.
ഈ വര്‍ഷത്തെ ഔദ്യോഗിക രാഷ്ട്ര പങ്കാളി സഊദി അറേബ്യയാണ്. ഈ മാസം 20നാണ് ജൈടെക്സ് ടെക്നോളജി വീക് 2016 സമാപിക്കുന്നത്. ‘യാഥാര്‍ത്ഥ്യങ്ങളെ പുന:പ്രതിഛായാത്കരിക്കുന്നു’ (റീഇമാജിനിംഗ് റിയാലിറ്റീസ്) എന്ന പ്രമേയത്തിലാണ് ഈ സാങ്കേതിക വാരം ഒരുക്കിയിട്ടുള്ളത്. 3ഡി പ്രിന്റഡ് കാറുകള്‍ മുതല്‍ വിആര്‍ റോളര്‍ കോസ്റ്ററുകള്‍ വരെയും, നവാഗത വിജയ സംരംഭങ്ങളും ഡ്രോണുകളുമടക്കമുള്ള സാങ്കേതികതാ വൈവിധ്യങ്ങളും നിറഞ്ഞതാണീ ജൈടെക്സ്.
ദുബൈ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററിലെ 14 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ഈ ലോകോത്തര പ്രദര്‍ശനവും അനുബന്ധ പരിപാടികളും ഒരുക്കിയിരിക്കുന്നത്. ലോകത്ത് ഇന്നു വരെയുള്ള ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ കാണാം. 64 പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നും 4,000 കമ്പനികളാണ് പ്രദര്‍ശകരായി എത്തിയിരിക്കുന്നത്. 230 ആഗോള ചിന്തകര്‍ 65 സമ്മേളന സെഷനുകളിലും 130 കോണ്‍ഫറന്‍സ് മണിക്കൂറുകളിലും സംബന്ധിക്കുന്നു.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
film16 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി