kerala
മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ
പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.
kerala
ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം മാറ്റി; ജീവനക്കാര്‍ക്കെതിരെ തെളിവ്
കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പൊലീസ് പരിഗണിക്കും.

ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പൊലീസ് പരിഗണിക്കും. ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണ്.
അതേസമയം ജീവനക്കാര്‍ പണം എങ്ങനെയാണ് ചെലവഴിച്ചതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇവരുടെ അക്കൗണ്ടിലെത്തിയ പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചു.
എന്നാല്‍ ഇതിനിടക്ക് പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയതായി ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും എ.ടി.എം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
അതേസമയം തെളിവുകള്‍ എതിരായതോടെ ജീവനക്കാരികള്‍ മൂവരും ഒളിവിലാണ്.
സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവര്‍ ചേര്‍ന്ന് 69 ലക്ഷം തട്ടിയെന്നാണ് ദിയയുടെ പരാതി. എന്നാല്‍ ഇതിനു പിന്നാലെ ദിയയും അച്ഛന്‍ കൃഷ്ണകുമാറും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയതായി ജീവനക്കാരികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ദിയയുടെ ഫ്‌ലാറ്റിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ യുവതികളെ ബലംപ്രയോഗിച്ച് കൊണ്ടുപോകുന്നതായി ഇല്ലെന്ന് പൊലീസ് അറിയിച്ചു.
ജീവനക്കാരികള്‍ നല്‍കിയ പരാതിയില്‍ ദിയാ കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
kerala
ചരക്കുകപ്പല്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു
അപകടം നടന്ന് 42 മണിക്കൂര്‍ ആകുമ്പോഴും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

കേരളതീരത്തിനു സമീപം അറബിക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചുണ്ടായ സംഭവം പ്രതിസന്ധിയിലാക്കുന്നു. അപകടം നടന്ന് 42 മണിക്കൂര്‍ ആകുമ്പോഴും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കപ്പല്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം കപ്പല്‍ പത്ത് ഡിഗ്രിയിലേറെ ചരിഞ്ഞിട്ടുമുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ അമ്പത് മീറ്റര്‍ അകലെ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും തീയണക്കാനായിട്ടില്ല.
അപകടത്തില്‍ കപ്പലില്‍ നിന്നും കാണാതായ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കടലില്‍ വീണ കണ്ടെയ്നറുകള്‍ മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകളില്‍ ഇടിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കൊളംബോയില്‍ നിന്നും പുറപ്പെട്ട സിംഗപ്പൂര്‍ കപ്പലില്‍ ഞായറാഴ്ച രാവിലെയാണ് തീപിടിച്ച് അപകടമുണ്ടായത്. കപ്പലില്‍ നിന്നും രക്ഷപ്പെടുത്തിയ പതിനെട്ട് പേരെ ചികിത്സയ്ക്കായി മംഗളൂരുവിലെത്തിച്ചിരുന്നു. അതേസമയം ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണ്.
india
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 ത്തിലേക്ക്
രാജ്യത്ത് എക്സ്എഫ്ജി എന്ന പുതിയ വകഭേദമാണ് പടരുന്നത്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ആക്ടീവ് കേസുകള്‍ ഏഴായിരത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് എക്സ്എഫ്ജി എന്ന പുതിയ വകഭേദമാണ് പടരുന്നത്. അതേസമയം കേരളത്തിലെ കോവിഡ് കേസുകളും ഉയരുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ 2053 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
കൂടാതെ കഴിഞ്ഞ ദിവസവും കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമേ ഡല്‍ഹി മഹാരാഷ്ട്ര, ഗുജറാത്ത് ,ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും രോഗ വ്യാപനം വര്‍ദ്ധിക്കുകയാണ്. അതേസമയം സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മറ്റ് രോഗബാധിതര്‍ക്കാണ് കോവിഡ് മൂര്‍ച്ഛിക്കുന്നതെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
india3 days ago
ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി