gulf
കെ.എം.സി.സി ലോകം മുഴുവൻ പടർന്ന് പന്തലിച്ച ഏക ഇന്ത്യൻ സംഘടന: ഷാഫി ചാലിയം
‘പ്രവാസത്തിലും ചേർത്തുപിടിച്ച ഹരിത രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ ഹരിതച്ചെപ്പ് ’25 എന്ന പേരിൽ കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ പ്രവാസി സംഘടനയാണ് കെ.എം.സി.സിയെന്നും ലോകം മുഴുവൻ പടർന്ന് പന്തലിച്ച ഏക ഇന്ത്യൻ സംഘടനയാണ് അതെന്നും ശാഫി ചാലിയം അഭിപ്രായപ്പെട്ടു. ‘പ്രവാസത്തിലും ചേർത്തുപിടിച്ച ഹരിത രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ ഹരിതച്ചെപ്പ് ’25 എന്ന പേരിൽ കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടങ്ങളിലെല്ലാം കെ.എം.സി.സിയുടെ പ്രവർത്തങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും യുക്രെയ്ൻ യുദ്ധസമയത്തും അമേരിക്കയിൽ അഗ്നി ബാധ ഉണ്ടായപ്പോഴും സംഘടനയുടെ സഹായപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി അദ്ദേഹം സൂചിപ്പിച്ചു.
സമകാലിക സാഹചര്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ തന്റെ പ്രഭാഷണത്തിലൂടെ തുറന്നുകാണിച്ച അദ്ദേഹം ന്യൂനപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിൽ മുസ് ലിംലീഗിന്റെ സാധ്യതകൾ ഏറിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസാക്കയെ അനുസ്മരിച്ചു നാസർ വി ടി ഇരുമ്പുഴി സംസാരിച്ചു. കെ.എം.സി.സി സൗദി കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2025ലെ ജിസാനിലെ 16 ഏരിയ കമ്മിറ്റിയിലെ കോഓർഡിനേറ്റർമാർക്കുള്ള അംഗീകാരപത്രം ഷാഫി ചാലിയം വിതരണം ചെയ്തു.
ഷിഫ ജിസാൻ പൊളിക്ലിനിക്ക് മാനേജിങ് ഡയറക്ടർ സുബൈർ ചാലിയം, സൗദി നാഷനൽ കെ.എം.സി.സി കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഗഫൂർ വാവൂർ, ഡോ. മൻസൂർ നാലകത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. മുനീർ ഹുദവി ഉള്ളണം പ്രാർഥനക്ക് നേതൃത്വം നൽകി. പി.എ സലാം പെരുമണ്ണ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഖാലിദ് പട് ല സ്വാഗതവും സാദിഖ് മാസ്റ്റർ മങ്കട നന്ദിയും പറഞ്ഞു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി
-
News3 days ago
ശക്തമായ മഴ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ നാളെ അവധി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്