kerala
തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നു; എൽഡിഎഫിൽ ഘടകകക്ഷികൾക്ക് അപമാനമെന്ന് വി.ഡി. സതീശന്‍
വ്യവസായ മന്ത്രി കേരളം വ്യവസായ സൗഹൃദമാണെന്നു പറയുന്നത് വാസ്തവത്തിൽ തെറ്റായ കണക്കുകള്‍ കൊണ്ടാ ണെന്ന് വി.ഡി. സതീശൻ ആരോപിച്ചു.

എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാലയ്ക്കുള്ള അനുമതി പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നു. ” മുൻപ് AKG സെന്‍ററിലാണ് സിപിഐക്കാരെ വിളിച്ച് വെല്ലുവിളിച്ചിരുന്നത്. ഇപ്പോള്‍, അവരുടെ ആസ്ഥാനത്തേക്കു പോയി അപമാനിച്ചു, ബ്രൂവറി തീരുമാനത്തില്‍ CPIയ്ക്കുള്ള പ്രാധാന്യം എല്ലാവർക്കും ബോധ്യമായി” എന്ന് സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ നടപടികൾ പാർട്ടിയ്ക്ക് നിർബന്ധിതമായാണ് CPI അംഗീകരിച്ചതെന്നും തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
“മലമ്പുഴയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. എന്നാൽ എത്ര വെള്ളം വേണമെന്ന് പോലും ഓയാസിസ് കമ്പനി വ്യക്തമാക്കിയിട്ടില്ല. സർക്കാരിനോടുള്ള അപേക്ഷയിലും ഈ വിവരങ്ങൾ വ്യക്തമല്ല,” അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനി അനധികൃതമായി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നുവെന്നും സർക്കാരിന്‍റെ മദ്യ മോഹത്താൽ ജനങ്ങളാണു തളരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വ്യവസായ മന്ത്രി കേരളം വ്യവസായ സൗഹൃദമാണെന്നു പറയുന്നത് വാസ്തവത്തിൽ തെറ്റായ കണക്കുകള്‍ കൊണ്ടാ ണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. “പെട്ടികടകളും ബാർബർ ഷോപ്പുകളും ഉൾപ്പെടെ സംരംഭ പട്ടികയിലുണ്ടെങ്കിൽ അതിനേക്കാൾ വലിയ വളർച്ചയുണ്ടെന്നു പറയുന്നതിൽ അർത്ഥമുണ്ടോ?” അദ്ദേഹം ചോദിച്ചു. “മാളുകളും ഓൺലൈൻ വ്യാപാരവും തകർച്ചയ്ക്ക് കാരണമാവുമ്പോൾ സർക്കാർ നിലപാട് എന്തെന്നും ഈ അവഗണന തുടരുകയാണെങ്കിൽ കോവിഡ് കാലത്ത് ചെറുവ്യാപാരികൾ നേരിട്ട ദുരിതം ആവർത്തിക്കപ്പെടുമെന്നും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.
“റാഗിംങ് കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് SFI ആണ്. എസ്എഫ്ഐ നടത്തുന്ന ക്രിമിനൽ അതിക്രമങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി കൊണ്ടാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം അവരെ പ്രകീർത്തിച്ചത് . രക്ഷാപ്രവർത്തനത്തിൻ്റെ മറ്റൊരു വ്യാഖ്യാനമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം SFI വേദിയിൽ നടത്തിയത്” എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
kerala
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍
മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് ഇയാളെ പിടികൂടിയത്. അതേസമയം മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.
കഴിഞ്ഞമാസം ക്ഷേത്രത്തില്‍ 13 പവന്റെ സ്വര്‍ണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ സ്വര്‍ണദണ്ഡ് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ എട്ട് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലിചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേര്‍ക്കായിരുന്നു നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്.
വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലില്‍നിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതില്‍ സ്വര്‍ണംപൂശുന്ന ജോലിക്കാര്‍, ഒരു വിഭാഗം ജീവനക്കാര്‍, കാവല്‍നിന്ന പൊലീസുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുക.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച വരും. ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുക. രാവിലെ എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും. വളരെ പ്രതീക്ഷയോടെയാണ് ഓരോ മുന്നണികളും കാത്തിരിക്കുന്നത്.
77.25 ശതമാനം പോളിങ് രേഖപ്പെടുത്തിയ അമരമ്പലം പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനമുള്ള പഞ്ചായത്ത്. കരുളായിയും പോത്തുകല്ലുമാണ് പോളിങ് ശതമാനത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത് വഴിക്കടവ് പഞ്ചായത്തിലാണ്. 29,320 പേര്‍. യുഡിഎഫ് 3000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന പഞ്ചായത്താണിത്. യുഡിഎഫിന് പ്രതീക്ഷയുള്ള നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
75.27 ശതമാനം ആണ് ഏറ്റവും ഒടുവിലായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പോളിങ് കണക്ക്. കഴിഞ്ഞ തവണ വോട്ടു ചെയ്തതിനേക്കാള്‍ 1462 പേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തി. 12000 മുതല്‍ 20000 വരെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.
kerala
ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. 46 പേര്‍ക്ക് പരിക്കേറ്റെന്ന് സൂചന. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
kerala1 day ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്
-
kerala3 days ago
എസ്.എസ്.എല്‍.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
-
crime2 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
india2 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
News2 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്