GULF
മരണംവരെ സംഭവിക്കാവുന്ന അപകട സാധ്യത കുട്ടികളെ മടിയിലിരുത്തി വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനം

ദുബൈ: കുട്ടികളെ മടിയിലിരുത്തി വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനവും മരണം വരെ സംഭവിക്കാവുന്ന അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഈയിടെയുണ്ടായ ഒരു വാഹനാപകടത്തിന് കാരണം കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതാ ണെന്ന് ദുബൈ പൊലീസ് കണ്ടെത്തിയിരുന്നു.
പൊലീസിന്റെ ആധുനിക റഡാര്‍ സംവിധാനത്തിലൂടെയാ ണ് ഇത് തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഈ അപകടകരമായ പ്രവൃത്തി കുട്ടിയുടെ സുരക്ഷയെ മാത്രമല്ല, മറ്റു റോഡ് ഉപയോക്താക്കള്‍ക്കും കാര്യമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇത്തരം സംഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇങ്ങിനെ അപകടം വരുത്തിയ ഡ്രൈവറെ വിളിച്ചുവരുത്തി വാഹനം പിടിച്ചെടുത്തതായി ദുബൈ പോലീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍മസ്‌റൂഇ പ റഞ്ഞു.
പത്ത് വയസ്സിന് താഴെയുള്ള അല്ലെങ്കില്‍ 145 സെന്റിമീറ്ററില്‍ താഴെ ഉയരമുള്ള കുട്ടികള്‍ മുന്‍ സീ റ്റില്‍ ഇരിക്കുന്നത് ആന്തരിക ക്ഷതമേല്‍ക്കുന്നതിന് കാരണമാകുന്നതുകൊണ്ട് ഫെഡറല്‍ ട്രാഫിക് നിയമം ഇത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വാഹനങ്ങള്‍തമ്മിലുള്ള കൂട്ടിയിടിയുടെ ശക്തിയില്‍ കുട്ടിയെ കാറിന്റെ ഉള്‍ഭാഗത്തേക്ക് തള്ളിവിടുകയോ വാഹനത്തില്‍നിന്ന് പുറത്തേക്ക് തെറിയിപ്പിക്കുകയോ ചെയ്യും. കൂടാതെ, അപകടങ്ങളില്‍ എയര്‍ബാഗുകള്‍ വേഗത്തിലും വലിയ ശക്തിയിലും പ്രവര്‍ത്തിക്കുന്നതു കൊണ്ട് ചെറിയ കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ക്ക് ഇടയാക്കും.
മുന്‍സീറ്റിലെ ബെല്‍റ്റുകള്‍ മുതിര്‍ന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ അവ കുട്ടിക ള്‍ക്ക് അനുയോജ്യമല്ലാതാകുകയും തല, നെഞ്ച്, കഴുത്ത് എന്നീ ഭാഗങ്ങളില്‍ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഗുരുതരമായ അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന അപകടകരമായ നിയമലംഘന ങ്ങളുടെ വീ ഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള കഴിവ് ഉള്‍പ്പെടെ ദുബൈ പോലീസിന്റെ സാങ്കേതിക ഉപകരണങ്ങള്‍ നൂതന സവിശേഷതകളുള്ളവയാണ്.
GULF
ഹജ്ജ് ശുഭസമാപ്തിയിലേക്ക്; ഹാജിമാര്‍ ഇന്ന് മിനയോട് വിടപറയും
ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആയാസരഹിതമായി നിര്‍വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്‍ അവശേഷിക്കുന്നവര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.

അഷ്‌റഫ് വെങ്ങാട്
പ്രപഞ്ച നാഥനില്‍ സര്‍വ്വതും സമര്‍പ്പിച്ച് വിശുദ്ധ ഹജ്ജിന്റെ പുണ്യം നുകര്‍ന്ന് ഹാജിമാര്‍ ഇന്ന് മിനായില്‍ നിന്ന് വിടപറയും. ആത്മീയാനന്ദത്തില്‍ കഴിഞ്ഞ ആറ് നാളുകള്‍ക്ക് ഇന്നത്തോടെ അ റുതിയായതോടെ ഇക്കൊല്ലത്തെ പുണ്യകര്‍മ്മത്തിന് വിജയകരവും സമാധാനപരവുമായ സമാപ്തിയാകും. ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആയാസരഹിതമായി നിര്‍വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്‍ അവശേഷിക്കുന്നവര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.
തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായ ഹജ്ജ് ഉറപ്പാക്കുന്നതിന് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. വ്യവസ്ഥാ പിതമായ മുന്നൊരുക്കങ്ങള്‍ നടത്തിയതോടൊപ്പം ഹജ്ജിന്റെ കര്‍മ്മങ്ങള്‍ തുടങ്ങിയത് മുതല്‍ മിന കേന്ദ്രീകരിച്ച് ഹജ്ജിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത് കിരീടാവകാശി നേരിട്ടായിരുന്നു.
വിശുദ്ധ കര്‍മ്മത്തിനെത്തിയ ഹാജിമാരെല്ലാം സഊദി ഭരണകൂടത്തിന്റെ സംവിധാനങ്ങളെ വാനോളം പുകഴ്ത്തി. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യത്തിലും സുഖകരമായി തന്നെ കര്‍മ്മങ്ങള്‍ പൂര്‍ ത്തിയാക്കാന്‍ സാധിച്ചു.
പാപഭാരങ്ങളെല്ലാം ഇറക്കി വെച്ച് പിറന്നുവീണ കുഞ്ഞിന്റെ പവിത്രതയുമായാണ് പുണ്യ നഗരികളോട് ഹാജിമാര്‍ വിടപറയുക. ഇന്നലെ തന്നെ ജംറകളിലെ കല്ലേറ് പൂര്‍ത്തിയാക്കിയ ആഭ്യന്തര ഹാജിമാരും ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ഹാജിമാരും ചില വിദേശ ഹജ്ജ് സംഘങ്ങളും മഗ്‌രിബിന് മുമ്പേ തന്നെ മിനയുടെ അതിര്‍ത്തി വിട്ടിരുന്നു. ഇവര്‍ വിശുദ്ധ ഹറമിലെത്തി ത്വവാഫുല്‍ ഇഫാദ നിര്‍വഹിച്ച ശേഷം തങ്ങളുടെ പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചു. പുണ്യഗേഹത്തോട് വിടപറയവേ പൊട്ടിക്കരഞ്ഞ ഹാജിമാര്‍ ഭാഗ്യം നല്‍കിതുണച്ച നാഥന് സ്തുതി യോതി.
ശക്തമായ ചൂടില്‍ തീര്‍ത്ഥാടകര്‍ ഏറെ പ്രതിസന്ധി നേരിട്ടെങ്കിലും സഊദി ഭരണ കൂടം ഒരുക്കിയ സംവിധാനങ്ങള്‍ ഏറെ ഗുണം ചെയ്തു. നടപ്പാതകളിലെ ശീതീകരണവും, ഹരിതവല്‍ക്കരണവും ശീ തജലം സ്‌പ്രേ ചെയ്യുന്ന സംവിധാനവുമെല്ലാം അത്യുഷ്ണത്തെ ഒരളവോളം തടുക്കാന്‍ പ്രേരകമായി. 44 മുതല്‍ 46 ഡിഗ്രി വരെയായിരുന്നു പുണ്യ നഗരികളിലെ വിവിധയിടങ്ങളില്‍ താപനില. ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഹാജിമാരുടെ സുരക്ഷക്ക് വേണ്ടി നല്‍കിയ മുന്നറിയിപ്പുകള്‍ പരിധിവരെ ഗുണം ചെയ്തു. കടുത്ത വെയിലില്‍ രാവിലെ പത്ത് മണിക്കും വൈകിട്ട് നാലിനുമിടയില്‍ ഹാജിമാരോട് പുറത്തിറങ്ങരുതെന്ന് മന്ത്രാലയം കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു.
GULF
ഈദ് നമസ്‌കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍

മക്ക: ബലിപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നതോടെ ഹാജിമാർക്ക് സന്തോഷമുള്ള ദിനമായി മാറി. 10 ലക്ഷത്തിലേറെ ഹാജിമാരാണ് ഹറമിൽ പ്രാർഥനക്കെത്തിയത്. കനത്ത ചൂടിൽ മതാഫിൽ കുട നിവർത്തിയാണ് ഹാജിമാർ ജുമുഅക്കെത്തിയത്. കർമങ്ങൾ കഴിഞ്ഞ് മുടി മുറിച്ച്, ബലികർമ്മം പൂർത്തിയാക്കിയാണ് തീർഥാടകർ ഹറമിലെത്തിയത്. പെരുന്നാൾ നമസ്‌കാരവും ജുമുഅയും ഒരേ ദിവസമായതിനാൽ, രണ്ട് തവണ ഹറമിൽ ഖുതുബയും പ്രാർഥനയും നടന്നു.
കത്തുന്ന ചൂടായിരുന്നു ഉച്ചസമയം മക്കയിൽ. അതുകൊണ്ടുതന്നെ കഅ്ബയുടെ മുറ്റത്തേക്ക് ജുമുഅ സമയത്ത് നിയന്ത്രണമേർപ്പെടുത്തി. ഹറം പള്ളിക്കുള്ളിലാണ് ഭൂരിഭാഗം തീർഥാടകർ പ്രാർഥനകൾ നിർവഹിച്ചത്. ഹജ്ജിന്റെ ത്വവാഫ് പൂർത്തിയാക്കി ഹാജിമാർ മടങ്ങി.
GULF
ത്യാഗസ്മരണയില്‍ ഇന്ന് പ്രവാസലോകത്ത് പെരുന്നാളാഘോഷം

അബുദാബി: അചഞ്ചലമായ ആദര്‍ശ വിശുദ്ധിയുടെയും ആര്‍ദ്രമായ ആത്മസമര്‍പ്പണത്തിന്റെയും ത്രസിപ്പിക്കുന്ന ഓര്‍മകളുണര്‍ത്തി ഗള്‍ഫ് നാടുകളില്‍ വീണ്ടും ബലിപെരുന്നാള്‍ വന്നണഞ്ഞു. പ്രിയപുത്രനെ ബലിയര്‍പ്പിക്കാന്‍ ഹസ്രത്ത് ഇബ്രാഹീം നബി(അ) കാണിച്ച ത്യാഗത്തിന്റെയും സമര്‍പ്പണ പാതയില്‍ സധൈര്യം ശക്തിപകര്‍ന്ന സഹധര്‍മിണി ഹാജറ ബീവി(റ)യുടെ മനക്കരുത്തിന്റെയും സ്രഷ്ടാവിന്റെ തീരുമാനത്തിനു മുമ്പില്‍ സാ ഷ്ടാംഗം ശിരസു നമിച്ച പ്രിയ മകന്‍ ഹസ്രത്ത് ഇസ്മാഈല്‍ നബി(അ)യുടെയും സഹനസ്മരണകളുയര്‍ത്തിയാണ് പ്രവാസലോകം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധ ഹജ്ജ് പൂര്‍ത്തീകരണത്തിനായി പുണ്യഭൂമിയില്‍ സംഗമിക്കുമ്പോള്‍ ഗള്‍ഫിലെ ഇസ്ലാം മതവിശ്വാസികള്‍ അവരോട് അനുഭാവം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥന പങ്കുവെക്കുകയും ചെയ്യുന്ന സുദിനമാണിന്ന്. ഗസ്സയുള്‍പ്പെടെ ലോകത്ത് നീതിക്കായി നിലവിളിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യം കൂടിയാകും ബലിപെരുന്നാള്‍ പ്രാര്‍ത്ഥനകള്‍.
ഈദുല്‍ അള്ഹയുടെ സമ്മോഹന വേളയില്‍ അറബ്,ഇസ്ലാമിക രാഷ്ട്രങ്ങളിലെ രാജാക്കന്മാര്‍ക്കും, അമീറുമാര്‍ക്കും,പ്രസിഡന്റുമാര്‍ക്കും മുഴുവന്‍ ജനങ്ങള്‍ക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഭരണാധികാരികള്‍ക്കും അവരുടെ രാജ്യത്തിനും അവിടത്തെ ജനങ്ങള്‍ക്കും എന്നെന്നും പുരോഗതിയും സമൃദ്ധിയും സുരക്ഷിതത്വവും സുസ്ഥിരതയുമുണ്ടാകട്ടെ എന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും അറബ്,ഇസ്്ലാമിക രാഷ്ട്രങ്ങളിലെ രാജാക്കന്മാര്‍ക്കും അമീറുമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. വിവിധ എമിറേറ്റിലെ ഭരണാധികാരികളും കിരീടാവകാശികളും രാഷ്ട്ര നായകര്‍ക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഈദ് ആശംസകള്‍ അറിയിച്ചു.
നാലു ദിവസത്തെ അവധിയുടെ ആനന്ദത്തിലാണ് യുഎഇയിലെ പ്രവാസി സമൂഹം പെരുന്നാള്‍ ആഘോഷിക്കുന്നത്. സ്വകാര്യ മേഖലയിലുള്ളവര്‍ക്കും ഇത്തവണ നാലുദിവസം അവധി ലഭിക്കുന്നുവെന്നത് തൊഴിലാളികള്‍ക്ക് ഏറെ ആഹ്ലാദം പകരുന്നതാണ്. ബാച്ചിലര്‍ മുറികളില്‍ കഴിയുന്നവര്‍ തങ്ങളുടെ കുടുംബങ്ങള്‍ കൂടെയില്ലാത്ത മനോവിഷമത്തിനിടയിലും പേരിനെങ്കിലും പെരുന്നാള്‍ ആഘോഷമാക്കിമാറ്റുന്നു. അന്തരീക്ഷ താപനില വളരെ കൂടുതലാണെന്നതിനാല്‍ പാര്‍ക്കുകളിലും മറ്റു തുറസായ സ്ഥലങ്ങളിലും ജനബാഹുല്യം താരതമ്യേന കുറവായിരിക്കും. പെരുന്നാള്‍ ദിനത്തില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായി ഇതര എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്ന പതിവ് രീതിയും ഇത്തവണ കുറവായിരിക്കും. ശക്തമായ ചുട് തന്നെയാണ് ദീര്‍ഘയാത്രക്ക് തടസമാകുന്നത്.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
Video Stories2 days ago
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days ago
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം