Connect with us

Video Stories

ഫ്രാന്‍സ് ഇന്ത്യക്കു നല്‍കുന്ന രാഷ്ട്രീയ പാഠം

Published

on

ലോകം ഒരു ആഗോള ഗ്രാമമായി പരിണമിക്കുകയാണ്. വിസ്തീര്‍ണ്ണവും അതിര്‍ത്തിയും, തനിമയും നിലനിര്‍ത്തി തന്നെ അത് ‘ചുരുങ്ങുന്നു’. അതിനാല്‍ ലോകത്ത് എവിടെ നടക്കുന്ന മാറ്റവും കണ്ടറിഞ്ഞ് സ്വീകരിക്കാനോ തിരസ്‌ക്കരിക്കാനോ ജനതക്ക് കഴിയുന്നു. കണ്ടുപിടുത്തങ്ങള്‍ മുതല്‍ ഭരണമാറ്റം വരെ അതുമൂലം ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നു. ഇത്തരത്തില്‍ ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ വിശകലനം നടത്തിവരുന്നത് ഫ്രാന്‍സിലെ ഇമ്മാനുവല്‍ മാക്രോണിന്റെ ഭരണാരോഹണം സംബന്ധിച്ചുള്ളതാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യക്കുണ്ടായ ശോഷണം സര്‍വവിദിതമാണ്. വംശീയതയും വര്‍ഗീയതയും സര്‍വവിദിതമാണ്. അവതന്നെ തുറുപ്പുചീട്ടാക്കി അധികാരത്തില്‍ വരുകയും രാജ്യത്തിന്റെ വിശാലമായ താല്‍പര്യങ്ങളെ തെല്ലുപോലും മാനിക്കാതിരിക്കുകയും ചെയ്തുവരുന്ന ഒരു കേന്ദ്ര ഭരണമാണ് തുടരുന്നത്. ബുദ്ധന്റേയും മഹാത്മാഗാന്ധിയുടെയും നാടായിട്ടുകൂടി അവരുടെ തത്ത്വങ്ങളെ പ്രതികൂട്ടിലടച്ചുകൊണ്ട് നാട്ടില്‍ ഹിംസ തീവ്രവാഴ്ച നടത്തുന്നു. മോദി ദേശീയ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുപോലും ഗുജറാത്തില്‍ നടത്തിയ മുസ്‌ലിം കൂട്ടക്കൊലയെ തുടര്‍ന്നാണ്. ആ ചോരപുരണ്ട കൈകള്‍ കഴുകി ശുദ്ധമാക്കും എന്നാണ് നാം കരുതിയത്. എന്നാല്‍ അനുദിനം സംഭവിക്കുന്നത് ഉത്കണ്ഠയോടെ മാത്രമേ നോക്കി കാണാനാകൂ. അദ്ദേഹം ഉപാസിക്കുന്ന തത്ത്വശാസ്ത്രം അനുസരിച്ച് രാജ്യത്തിന്റെ പ്രജകളായ മുസ്‌ലിംകളും ദലിതരും ശത്രു പക്ഷത്താണ്. പരമത വിദ്വേഷം മഹിമയായി കൊണ്ടാടപ്പെടുന്നു. വേട്ടക്കാരന്‍ ഇരയായി ചമയുന്നു. നിര്‍ഭാഗ്യവശാല്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ ദരിദ്ര നാരായണന്മാര്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയുന്നില്ല. നിത്യ ജീവിതം നിവര്‍ത്തിക്കാന്‍ നെട്ടോട്ടം ഓടുന്നതിനിടയില്‍ അവര്‍ മാറ്റി നിര്‍ത്തപ്പെടുന്നത് നിത്യസംഭവമാകുന്നു.
ഫ്രാന്‍സിലെ പുതിയ ഭരണാധികാരിയും ഇതും തമ്മിലെന്തുബന്ധം എന്നു ചോദിച്ചേക്കാം. സ്വാതന്ത്ര്യ കാലഘട്ടത്തില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഉദ്ദേശ്യത്തോടെ കലാപത്തിനിറങ്ങയവരോട് ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ ഒരു വാക്യമുണ്ട്. ‘ഇത് ഗാന്ധിയുടെ നാടു തന്നെയാണ്. അതായത് അഹിംസ ആപ്തവാക്യമായ രാജ്യം. ദേശീയത നല്ലതാണ്. എന്നാല്‍ അമിത ദേശീയത അപകടകരവും. അത് രാജ്യത്തെ അപകടത്തിലേക്ക് നയിക്കും’. അന്ന് രാജ്യം അത് ചെവിക്കൊണ്ടു. ഇന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഫ്രാന്‍സില്‍ നിന്നൊരാള്‍ ജനങ്ങളോട് പറഞ്ഞതും അതുതന്നെ. തന്റെ എതിരാളിയായ മരീന്‍ ലീപെന്നിന്റെ മുഖത്ത് നോക്കി അദ്ദേഹം പറഞ്ഞത് നെഹ്‌റുപറഞ്ഞ അതേ വാക്യം തന്നെ. വിശ്വാസികളെ തമ്മില്‍ തല്ലിക്കുന്നതും ഛിദ്രതകള്‍ ഉയര്‍ത്തുന്നതും തീവ്രദേശീയതക്ക് വളം പകരലാണ്. രാജ്യത്ത് ആഭ്യന്തര കലാപങ്ങള്‍ക്ക് വിത്തിടുകയാണ് ഇതിലൂടെ സംഭവിക്കുക. എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1957 ല്‍ നിലവില്‍ വന്ന യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിച്ചത് ഫ്രാന്‍സ് ഉള്‍പ്പെടുന്ന ആറു രാഷ്ട്രങ്ങള്‍ കൂടിയായിരുന്നു. ആ യൂണിയനെ പ്രബലമാക്കാന്‍ ആധുനികയുഗം മുമ്പോട്ടുവെക്കുന്ന അതേ ആശയം തന്നെ റിപ്പബ്ലിക് ഓഫ് ഇന്ത്യ അഥവാ ഇന്ത്യന്‍ യൂണിയനും മുമ്പോട്ടു വെക്കേണ്ടതുണ്ട്. അതിനുള്ള രാഷ്ട്രീയ സാഹചര്യം ഫ്രാന്‍സില്‍നിന്നുതന്നെ കണ്ടെത്താനാകും.
മുപ്പത്തി ഒന്‍പതു വയസുമാത്രമുള്ള ഇമ്മാനുവല്‍ മാക്രോണ്‍ അധികാരത്തില്‍ വന്നത് ഫ്രാന്‍സ് മാറി ഭരിച്ചുവന്ന രണ്ട് പ്രബല കക്ഷികളെ മറികടന്നാണ്. മുമ്പോട്ടുള്ള കുതിപ്പ് എന്നര്‍ത്ഥം വരുന്ന ഓന്‍മാര്‍ഷ് എന്ന പാര്‍ട്ടി രൂപീകരിച്ചായിരുന്നു മാക്രോണിന്റെ വരവ്. 2016 ഏപ്രില്‍ 16 ന് രൂപീകരിച്ച പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേത്. വംശീയതയെ എതിര്‍ക്കുകയും മതേതരത്വത്തെ പിന്താങ്ങുകയും രാഷ്ട്രത്തിന്റെ വിശാല താല്‍പര്യങ്ങളെ പരിഗണിക്കുകയും ചെയ്യുന്ന ആര്‍ക്കും മാതൃകയാക്കാവുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ കടന്നുവറവ്. എതിരാളിയായ മരീന്‍ ലീപെന്‍ മോദിയെപോലെ വര്‍ഗീയതയുടേയും വംശീയതയുടേയും പ്രതിനിധിയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയവും ഈ വിധ ചര്‍ച്ചനടത്തി ഒരു നല്ല രാഷ്ട്രീയൈക്യം സ്ഥാപിക്കാനുള്ള സമയമായി എന്ന് ഇത് പറഞ്ഞു തരുന്നു. നമുക്ക് ഇനി രണ്ടുവര്‍ഷമേയുള്ളു അടുത്ത പൊതു തെരഞ്ഞെടുപ്പിലേക്ക്.
ഫ്രാന്‍സില്‍ ഇന്ത്യയെപോലെ ഭരണ സംവിധാനത്തിന്റെ ഉള്ളറകളില്‍ അഴിമതി നിറഞ്ഞാടിയിരുന്നു. നമുക്ക് സമാനമായിരുന്നു അവിടുത്തെ സാഹചര്യം. സങ്കീര്‍ണകള്‍ പുറത്ത് അറിയുമായിരുന്നില്ല. എന്നിട്ടും മാക്രോണിന്റെ വാക്കുകളെ വിശ്വസിച്ച് ആളുകള്‍ അനുഭാവികളായി. ഫ്രാന്‍സിലെ എയ്മ്‌സിനില്‍ പ്രഖ്യാപനമാമാങ്കം കൂടാതെയായിരുന്നു മാക്രോണ്‍ പാര്‍ട്ടി കൂടിയത്.
കാതലായ പ്രശ്‌നങ്ങളെ അതിജയിക്കാന്‍ ആഘോഷമാമാങ്കം ഇല്ലാതെയും ജനാഭിപ്രായം അനുകൂലമാക്കാം എന്ന് ഫ്രഞ്ച് ജനത പഠിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്ന മഹത് മുദ്രാവാക്യം ലോകത്തിന് സംഭാവന ചെയ്ത രാജ്യമാണ് ഫ്രാന്‍സ്. അവിടെയാണ് ലീപെന്‍ തീവ്രവര്‍ഗീയതയും വംശീയതയും ഉയര്‍ത്തി അരങ്ങു പിടിച്ചത്. അതിന് അറുതി യായിരിക്കുന്നു. നമുക്ക് ഇതില്‍ പാഠമുണ്ട്. ഒന്നിച്ചുനിന്നാല്‍ ശത്രുവിനെ തറപറ്റിക്കുകയോ തിരുത്തുകയോ ചെയ്യാം.
ഫ്രാന്‍സിലെ പ്രധാന പ്രശ്‌നങ്ങളായി മാക്രോണ്‍ അവതരിപ്പിച്ചവ നമ്മുടേത് കൂടിയാണെന്നത് യാദൃച്ഛികം. തൊഴിലില്ലായ്മ, കാര്‍ഷിക നവീകരണം, ആരോഗ്യ രംഗത്തെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയാണ് അവ. മതവും മാറ്റിനിര്‍ത്തലും ഉയര്‍ത്തി ഒരു രാജ്യവും പുരോഗതിയിലേക്ക് നീങ്ങില്ല എന്ന വര്‍ത്തമാനം കൂടി ഫ്രാന്‍സ് പകരുന്നു.
ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും മാക്രോണ്‍ മാതൃകയാണ്. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ള രാജ്യം ഫ്രാന്‍സ് ആണ്. അന്‍പതു ലക്ഷത്തോളം വരുമത്. അവര്‍ ഒറ്റക്കെട്ടായി മാക്രോണിനെ പിന്തുണച്ചു. ഇതരില്‍നിന്ന് കനത്ത എതിര്‍പ്പ് ഉണ്ടായപ്പോഴും മാക്രോണ്‍ നിലപാട് മാറ്റിയില്ല. ഫലവും മികച്ചതായിരുന്നു. ഏതൊരു പൗരനും തന്റെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയുന്ന ഫ്രാന്‍സ് ആണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ കോരിത്തരിച്ചത് അവിടം മാത്രമല്ല ലോകം ഒന്നടങ്കമാണ്.
മാക്രോണിന്റെ വിജയ മുന്നേറ്റം തുടരുന്നതായാണ് വാര്‍ത്താമാധ്യമങ്ങള്‍ നല്‍കുന്ന സൂചന. സഖ്യകക്ഷികളായ മോസെമുമായി ചേര്‍ന്ന കൂട്ടുകെട്ട് ഭൂരിപക്ഷം നേടുമേന്നാണ് വിലയിരുത്തല്‍. ഭരണ കക്ഷിക്ക് നിരവധി സീറ്റ് നഷ്ടപ്പെടുമെന്നും പ്രവചനമുണ്ട്. ഇടത്തും വലത്തുമല്ലാത്ത ഒരു കക്ഷി ആദ്യമായാണ് ഫ്രാന്‍സില്‍ അധികാരത്തിലേക്ക് വരുന്നത്. ഇന്ത്യക്ക് അതൊരു രാഷ്ട്രീയ പാഠം പകര്‍ന്നു നല്‍കുന്നു.
എല്ലാം തൊട്ട് നശിപ്പിച്ച മോദി ഭരണകൂടം തീവ്ര മത പ്രചാരണവും വിദ്വേഷവും വളര്‍ത്തി അധികാരം ഉറപ്പിക്കാനുള്ള വ്യഗ്രതയിലാണ്. ഇനി വരാനിരിക്കുന്ന നാളുകളില്‍ ജനക്ഷേമത്തിനായി ഒന്നും മുമ്പോട്ടുവെക്കാനില്ല. കറന്‍സിയുടെ കാര്യം ഒരു വഴിക്കായി. പശു രാഷ്ട്രീയം വരുത്തിവെച്ച എതിര്‍പ്പുകളെ അതിജീവിക്കാന്‍ കഴിയും മുമ്പാണ് കര്‍ഷക പ്രക്ഷോഭം രാജ്യത്തെ പിടിച്ചുലച്ചത്. അതിന്റെ അനുരണനങ്ങള്‍ ഉടന്‍ അവസാനിക്കില്ല. ഇതില്‍നിന്നൊക്കെ ശ്രദ്ധതിരിക്കാന്‍ ഗാന്ധിജിയെ വരെ ചീത്ത പറഞ്ഞു നോക്കി. രാജ്യത്തെ രണ്ട് ശതമാനം മാത്രം വരുന്ന സവര്‍ണ ഹിന്ദുക്കളുടെ സസ്യാഹാരത്തിന് ദേശീയ പരിവേഷം നല്‍കാന്‍ നടത്തിയ ശ്രമവും വികസനത്തിനുപകരിക്കില്ല. പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നു പോലും പാലിക്കാനായില്ല. ചോദ്യങ്ങളെ ഭയന്ന് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല. എതിര്‍ ശബ്ദമുയര്‍ത്തുന്ന മാധ്യമങ്ങളെ പേടിപ്പിച്ചും പീഢിപ്പിച്ചും നിര്‍ത്താന്‍ ശ്രമം നടത്തുന്നു. ജനാധിപത്യത്തിനുപകരം ആര്‍.എസ്.എസിന്റെ ജനക്കൂട്ടാധിപത്യം നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ രാഷ്ട്രമനസ് അനുകൂലമാക്കാന്‍ ബി.ജെ.പി കുറെ പാടുപെടേണ്ടിവരും. ഫ്രാന്‍സില്‍ മാക്രോണ്‍ വിജയക്കൊടി പാറിച്ചതുപോലെ രാഷ്ട്രീയ നീക്കമുണ്ടായാല്‍ മോദി അധികാരത്തിനു പുറത്താകും. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രചാരണം സ്വന്തം പ്രവര്‍ത്തകരെകൊണ്ട് കുഴലൂത്തുനടത്തുന്നതാണെന്ന് ഏറെക്കുറെ വെളിപ്പെട്ടു കഴിഞ്ഞു. മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ കള്ളക്കളികള്‍ ശശി തരൂര്‍ പുറത്തുവിട്ടിരുന്നു. അധികാരം ഒരു കക്ഷിയിലേക്ക് നീങ്ങുന്നതിനെതിരയുള്ള ഉത്കണ്ഠയുമായി ചെറുകക്ഷികള്‍ കരുണാനിധിയുടെ പിറന്നാളിന് ഒത്തുകൂടിയത് ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ മസ്‌ലിംലീഗ് അതിന്റെ ചരിത്രപരമായ കടമ നിര്‍വഹിക്കുമെന്ന് ജനത പ്രതീക്ഷിക്കുന്നു. കുഞ്ഞാലിക്കുട്ടിയെതന്നെ ഇ. അഹമ്മദിനു പകരം പാര്‍ലമെന്റിലേക്ക് അയച്ചത് വളരെ പ്രതീക്ഷയാണ് ഇന്ത്യന്‍ ജനതക്ക് സമ്മാനിച്ചിട്ടുള്ളത്. മാക്രോണിന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കാനുള്ള പ്രാപ്തി കുഞ്ഞാലിക്കുട്ടിക്കുണ്ടെന്ന് ജനം കരുതുന്നു. പ്രത്യേകിച്ച് മോദി ഇത്രമേല്‍ വഷളായ സ്ഥിതിക്ക്.
ജനാധിപത്യം (ഉലാീരൃമര്യ) ജനക്കൂട്ടാധിപത്യ (ങീയീരൃമര്യ) ത്തിന് വഴിമാറിയതിന്റെ ഉദാഹരണങ്ങളുമായാണ് ഓരോ ദിനവും പിറക്കുന്നത്. രോഹിത് വെമുലയെകുറിച്ചും കശ്മീരിലെ നീതി നിഷേധത്തെകുറിച്ചും ജെ.എന്‍.യുവിലെ പ്രതിഷേധത്തെകുറിച്ചുമുള്ള ഡോക്യുമെന്ററികള്‍ക്ക് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിച്ചത്, രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ തുറന്ന സ്ഥലത്തെ സത്രീയുടെ മലമൂത്ര വിസര്‍ജനത്തിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച അധികാരികളെ തടഞ്ഞതിന് സഫര്‍ ഹുസൈനെ തല്ലിക്കൊന്നത്, ഖജരാഹോയിലെ ശില്‍പങ്ങളുടെ മാതൃക വില്‍ക്കുന്നത് തടഞ്ഞത്, ബീഫ് കഴിക്കുന്നവരെ തൂക്കികൊല്ലണമെന്നും ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായി ആയുധം കൈവശം വെക്കണമെന്നും പറഞ്ഞത് മാത്രമല്ല, പെരുന്നാള്‍ ദിനത്തിനു തലേന്ന്, ഡല്‍ഹി-മഥുര തീവണ്ടിയില്‍ ജുനൈദ് എന്ന പതിനഞ്ചുകാരനായ ഹാഫിള് കൊലചെയ്യപ്പെട്ടത് തുടങ്ങിയവയാണ് അവയില്‍ ഒടുവിലത്തേത്. ശ്രദ്ധയില്‍ പെടാത്തത് വേറെ, ഇപ്രകാരം ക്രമം തെറ്റുന്ന ഇന്ത്യക്ക് ദേശ സ്‌നേഹ കൂട്ടായ്മ സമ്മാനിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നവരാണ് കൂടുതല്‍. ജനം പ്രതീക്ഷിച്ചിരുന്ന പലരും രംഗം കൈയ്യൊഴിഞ്ഞിരിക്കുന്നു എന്നതും ഈ പ്രത്യാശക്ക് വളം നല്‍കുന്നു.
ലോകത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നമുക്കുകൂടിയുള്ള പാഠങ്ങളാണ്. ഇവിടെ മോദിയെങ്കില്‍ ഫ്രാന്‍സില്‍ മരീന്‍ ലീപെന്നായിരുന്നു. അവിടെ അദ്ദേഹത്തിന്റെ തേര്‍വാഴ്ചക്ക് അന്ത്യം കുറിക്കാന്‍ മാക്രോണിന് കഴിഞ്ഞെങ്കില്‍ ഇവിടെ അധികാരത്തിന്റെ അഹങ്കാരവും വംശ, ദേശ വിദ്വേഷവും പ്രചരിപ്പിക്കുന്ന മോദി-ഷാ കൂട്ടുകെട്ടിനെ കെട്ടുകെട്ടിക്കാന്‍ പുതിയ കൂട്ടുകെട്ടുകള്‍ക്ക് കഴിയും എന്നത് തീര്‍ച്ചയാണ്. രാജ്യമേ അതിനായി ഒരുങ്ങുക.

Video Stories

50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ

ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.

അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.

ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.

നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.

തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.

തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.

Continue Reading

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending