Connect with us

More

മാധ്യമവാര്‍ത്തകളെ പരിഹസിച്ചും ആക്ഷേപിച്ചും ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പോസ്റ്റ്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള മാധ്യമവാര്‍ത്തകളെ പരിഹസിച്ചും ആക്ഷേപിച്ചും ദിലീപ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓരോ വാര്‍ത്തക്കും മറുപടി നല്‍കിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങള്‍ പ്രത്യേകിച്ച് ചാനലുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. മാധ്യമങ്ങളെ അതിരൂക്ഷമായി ആക്ഷേപിക്കുകയാണ് പോസ്റ്റില്‍.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ രണ്ടു മൂന്നു ദിവസമമായി നമ്മടെ ചാനലുകളില്‍ മാധ്യമ ഹിജഡകള്‍ നടത്തി കൊണ്ടിരുന്ന കുറച്ചു കാര്യങ്ങള്‍…
1. ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യേപേക്ഷ നല്‍കി എന്ന് സൂചന..
ഇങ്ങനെ ഒരു നിലപാട് ഇരുവരും നടത്തിയിട്ടു പോലും ഇല്ല.. തെറ്റ് ചെയ്യാത്ത ഞാന്‍ എന്തിനാ മുന്‍കൂര്‍ ജാമ്യം എടുക്കുന്നെ എന്നാണ് സുഹൃത്തുക്കളുടെ ചോദ്യത്തിന് ദിലീപ് മറുപടി പറഞ്ഞത്. നാദിര്‍ഷായുടെ സഹോദരനും നിഷേധിച്ചിട്ടുണ്ട്..
2. ദിലീപിനോടും നാദിര്ഷയോടും കൊച്ചി വിട്ടു പോകരുത്. ഉടനെ ആറസ്റ്റ് ഉണ്ടാകും എന്ന് സൂചന..
ഈ മാധ്യമ പ്രവര്‍ത്തകര്‍ കിടന്നു കീറി മുറിക്കുമ്പോള്‍ ആണ് ദിലീപേട്ടനും കാവ്യയും കൊച്ചി വിട്ടു തൃശ്ശൂരില്‍ അമ്പലത്തില്‍ പോയി തൊഴുതതു. ഇങ്ങനെ ഒരു അറിയിപ്പും അവര്‍ക്ക് പോലീസ് കൊടുത്തിട്ടില്ല.. ഇങ്ങള് എന്താണ് മാധ്യമ ചങ്ങാതിമാരെ ഇവരെ ഒക്കെ ഒന്നും സമയത്തിന് അറിയിച്ചൂടെ. പിന്നെ അറസ്റ്റ് അത് ദിവസം 5 ആയി കണ്ണില്‍ പെട്രോളും ഒഴിച്ച് നോക്കി ഇരിക്കുന്നത്..
3. കാവ്യയുടെ പേരിലുള്ള വീട് പൂട്ടി ഇരിക്കുന്നു. കാവ്യാ ഒളിവില്‍..
അല്ല ഞങ്ങക്ക് അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ കാവ്യയെ കാണണം എങ്കില്‍ കാവ്യയുടെ വീട്ടിലോട്ടു പോയിട്ട് എന്ത് ചെയ്യനാ.. അതിനു നിങ്ങള്‍ ആലുവയില്‍ ദിലീപേട്ടന്റെ വീട്ടില്‍ പോയി നോക്കിയാല്‍ മതിയായിരുന്നല്ലോ..
4. ലക്ഷ്യയില്‍ റൈഡ് വീഡിയോ കണ്ടെടുത്തു.. അടുത്ത ബ്രേക്കിംഗ് ന്യൂസ്
ഇത് അതികം ഓടിക്കാന്‍ മാധ്യമ ചേട്ടന്മാര്‍ക്കു പറ്റിയില്ല. ഡിജിപി സര്‍ തന്നെ പൊളിച്ചു അണ്ണാക്കില്‍ കൊടുത്തു..മാര്‍ച്ചില്‍ കിട്ടിയ വീഡിയോ ക്ലിപ്പുകള്‍ നിങ്ങള്‍ എങ്ങനെയാ ല്കഷ്യയില്‍ നിന്നു കണ്ടെടുത്തത്..
5. ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ സുനി..
ഏതോ ഒരുത്തന്‍ ദിലീപേട്ടന്റെ കൂടെ നിന്നു സെല്‍ഫി എടുത്തതിന്റെ ബാക്കില്‍ ഒരുത്തന്‍ നില്‍ക്കുന്നു..അത് സുനി ആണെന്ന് കണ്ട് പിടിച്ചവന്റെ കണ്ണ് അപാരം.. ആ കണ്ണ് ആര്‍ക്കേലും ധാനം കൊടുക്കണേ..ലക്ഷത്തില്‍ ഒന്നോ രണ്ടോ കാണാതുള്ളൂ
6. സുനി ദിലീപുമായി സംസാരിച്ചു. ദിലീപിനെ ചോദ്യം ചെയ്യാന്‍ പുതിയ ചോദ്യാവലി ഉണ്ടാക്കുന്നു..
കഴിഞ്ഞ ഒരു വര്ഷത്തെ ഫോണ്‍ ലിസ്റ്റ് എടുത്തതില്‍ സുനി ദിലീപിനെയോ ദിലീപ് സുനിയെയോ വിളിച്ചതായി രേഖകള്‍ ഇല്ല… പോലീസിനോട് സുനി ഇപ്പോള്‍ പറയുന്നത് ദിലീപിനോട് നേരിട്ടോ അല്ലാതെയോ സംസാരിച്ചിട്ടില്ല എന്നാണ്..
അപ്പോള്‍ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ച നീ ഒക്കെ ഈ കണ്ടെത്തിയ തെളിവുകള്‍ ഒക്കെ കൊണ്ടു പോലിസിനെ ഏല്‍പ്പിച്ചാല്‍ ഈ കേസ് അങ്ങ് പെട്ടെന്ന് തീര്‍ക്കായിരുന്നു.. ദിലീപ് എന്ത് ദ്രോഹം ആണ് നിന്നോടൊക്കെ ചെയ്തത്..നിന്റെ ഒക്കെ പേക്കൂത്തുകള്‍ക്ക് നിന്നു തരാത്തത് കൊണ്ടോ? വേശ്യാനെറ്റും ചരമഭൂമി ഒക്കെ മത്സരിക്കുക ആണ് ദിലീപിനെ പ്രതി ചേര്‍ക്കാന്‍.. ഇതിന്റെ പിന്നില്‍ ഒരു ശക്തി ഉണ്ട് കാശ് വാരി എറിയാന്‍. അത് പോലീസ് കണ്ട് പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വരും എന്ന പ്രതീക്ഷയോടെ നന്ദി നമസ്‌ക്കാരം

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending