Connect with us

india

എലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പുനരധിവാസ പാക്കേജ് നാളെ പ്രഖ്യാപിക്കും

Published

on

ബാംഗ്ലൂർ എലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡൊസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്ലിം ലീഗ് നേതൃ സംഘത്തിന് ഉറപ്പു നൽകി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സികെ ശാക്കിർ, ദേശീയ സമിതി അംഗം സയ്യിദ് സിദ്ദിഖ് തങ്ങൾബാംഗ്‌ളൂർ എന്നിവരടങ്ങിയ മുസ്ലിം ലീഗ് പ്രധിനിധി സംഘവുമായി ബംഗളുരുവിലെ ഔസ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉറപ്പു നൽകിയത്. നാളെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ പാക്കേജിന്റെ അന്തിമ രൂപം വെളിപ്പെടുത്തുമെന്നു ആദേഹം നേതാക്കളോട് പറഞ്ഞു. ന്യൂനപക്ഷ കോൺഗ്രസ് കർണാടക സംസ്ഥാന സെക്രട്ടറി പി മുനീർ കൂടെയുണ്ടായിരുന്നു.

ഇക്കാര്യത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകളും മനുഷ്യ സ്‌നേഹികളുടെ ആശങ്കയും ലീഗ് നേതാക്കൾ കർണാടക ശ്രദ്ധയിൽ പെടുത്തി വളരെ വേഗത്തിൽ മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. കർണാടക ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാനോട് ലീഗ് നേതാക്കളോടൊപ്പം സംഭവസ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതിനെ തുടർന്ന് മന്ത്രി സമീർ അഹമ്മദ് ഖാനും ലീഗ് നേതൃ സംഘത്തോടൊപ്പം സംഭവ സ്ഥലമായ ഫകീർ കോളനി സന്ദർശിച്ചു. വീട് നഷ്ടമായ ഇരകളെ കണ്ടു വിശദംശങ്ങൾ മനസിലാക്കിയ നേതാക്കൾ ദിവസങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന ബംഗളുരു കെ എം സി സി ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു. ഇരകൾക്ക് പുനരധിവാസത്തിനുള്ള കൃത്യമായ പാക്കേജ് നടപ്പാക്കുന്നത് വരെ ഇവർക്ക് എല്ലാം പിന്തുണയും നൽകുമെന്നു സി കെ സുബൈർ അറിയിച്ചു. കർണാടക സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മെഹബൂബ് ബെഗ്, ബംഗളുരു ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അലി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ദസ്തഗീർ ബൈഗ്, വൈസ് പ്രസിഡന്റ് സിയാവുല്ല അനേകൽ,എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സിറാജ്ദീൻ നദ്വി ബംഗാളുരു കെ എം സി സി നേതാക്കളായ മൊയ്ദു മാണിയൂർ, ടി സി മുനീർ, അനീസ് മുഹമ്മദ് എന്നിവരും നേതാക്കളെ അനുഗമിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗൗതം ഗംഭീറിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്തിന് യാതൊരു മാറ്റവുമില്ല: ബിസിസിഐ

Published

on

മുംബൈ: മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ‌ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിശീലകനായേക്കുമെന്ന വാദങ്ങൾ ബിസസിഐ തള്ളി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് യാതൊരു വിധത്തിലുമുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന കാര്യം വ്യക്തമാക്കി. അതോടെ ​ഗൗതം ​ഗംഭീർ തന്നെ പരിസീലക സ്ഥാനത്ത് തുടരുമെന്ന കാര്യത്തിൽ വ്യക്തതയായി.

ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ യാതൊന്നും ശരിയല്ല. വെറും ഊഹാപോഹങ്ങൾ മാത്രമാണത്. ചില പ്രശസ്തമായ മാധ്യമങ്ങൾ പോലും തെറ്റായവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ബിസിസഐ ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദേവജിത് സൈകിയ പറഞ്ഞു. ഈ പ്രചരിക്കുന്നത് വെറും അടിസ്ഥാനരഹിതമായ വാർത്തകളാണെന്നതിൽ കൂടുതലൊന്നും പറയാനില്ല. ദേവജിത് സൈകിയ പറഞ്ഞു.

ഈ വർഷം നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. ഇതോടെയാണ് ​ഗൗതം ​ഗംഭീർ ടെസ്റ്റ് പരിസീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്നും വിവിഎസ് ലക്ഷ്മൺ പരിശീലകനായേക്കുമെന്ന വാർത്തകൾ ശക്തമായത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനോട് സ്വന്തം നാട്ടിൽ 12 വർഷങ്ങൾക്ക് ശേഷം തോൽവി വഴങ്ങിയിരുന്നു. തുടർന്ന് ബോർഡർ ​ഗവാസ്കർ ട്രോഫിയിലും പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇല്ലാതെയായത്. ദക്ഷിണാഫ്രിക്കയോടുള്ള പരാജയത്തോടെ 2025-27 ലേക്കുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്റ് ടേബിളിൽ നിലവിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.

Continue Reading

india

രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്: ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

Published

on

കണ്ണൂര്‍: ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. രാഹുൽ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നൽകിയത്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനൽ കേസ് എടുക്കണമെന്നാണ് ആവശ്യം.

ഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെയും ചിത്രത്തിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രവും വെച്ച് ഇതിൽ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തി എന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഭരണഘടനാപരമായ പദവിയിലുള്ള പ്രതിപക്ഷ നേതാവിനെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങൾ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാണ്. ഇതിലൂടെ സാമൂഹിക സൗഹാർദ്ദം തകർക്കുകയും, മതവിഭജനവും വിദ്വേഷവും വളർത്തുകയും, തീവ്രവാദ ചിന്തകൾക്ക് പരോക്ഷമായി പ്രചോദനം നൽകുന്നതാണെന്നും അനുതാജ് പരാതിയില്‍ പറയുന്നു.

ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടി അനിവാര്യമാണെന്നും ഭരണഘടനയും നിയമവും സംരക്ഷിക്കപ്പെടണമെന്നും അനുതാജ് പറഞ്ഞു.

Continue Reading

india

ത്രിപുരയില്‍ മുസ്‌ലിം പള്ളിക്കു നേരെ ആക്രമണം; മദ്യക്കുപ്പികളും ഭീഷണി കുറിപ്പും ബജ്‌റംഗ്ദള്‍ പതാകയും കണ്ടെത്തി

സംഭവത്തെ തുടര്‍ന്ന് മസ്ജിദ് കമ്മിറ്റി ചൗമാനു പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി.

Published

on

ത്രിപുരയിലെ ധലായ് ജില്ലയിലെ ഒരു മുസ്‌ലിം പള്ളിക്കു നേരെ ആക്രമണം. ഇത് പ്രാദേശിക മുസ്ലീം സമൂഹത്തെ ഭയപ്പെടുത്താനും അക്രമത്തിന് പ്രേരിപ്പിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് താമസക്കാരും മസ്ജിദ് അധികൃതരും പറഞ്ഞു. മനു-ചാവ്മാനു റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മൈനാമ ജെയിം മസ്ജിദ്, ഡിസംബര്‍ 24 വ്യാഴാഴ്ച, അജ്ഞാതരായ അക്രമികള്‍ മസ്ജിദ് പരിസരത്ത് മദ്യക്കുപ്പികള്‍ സ്ഥാപിക്കുകയും കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തീയിടാന്‍ ശ്രമിക്കുകയും ചെയ്തു.

താമസക്കാരും പള്ളി അധികൃതരും പറയുന്നതനുസരിച്ച്, മസ്ജിദ് ഇമാം പള്ളിയില്‍ എത്തുകയും പ്രാര്‍ത്ഥന നടക്കുന്ന സ്ഥലത്തിനുള്ളില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രദേശത്തെ മുസ്ലിംകളെ ഭയപ്പെടുത്താനും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബജ്റംഗ് ദളുമായി ബന്ധപ്പെട്ട ഒരു കൈയ്യക്ഷര കുറിപ്പും ഒരു പതാകയും പള്ളിയില്‍ നിന്ന് കണ്ടെത്തി.

കുറിപ്പില്‍ ‘ഇത് ആദ്യത്തേതും അവസാനത്തേതുമായ മുന്നറിയിപ്പ്’, ‘അടുത്ത തവണ വലിയ എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നു’ തുടങ്ങിയ വാക്യങ്ങള്‍ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുന്ന ഭാഷയും ‘ജയ് ശ്രീറാം’ പോലുള്ള ഹിന്ദുത്വ മുദ്രാവാക്യങ്ങളും ബജ്റംഗ്ദളിനെക്കുറിച്ചുള്ള പരാമര്‍ശവും അടങ്ങിയിരിക്കുന്നു.

‘ജയ് ശ്രീ റാം. ഇത് ഇന്നത്തെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണ്. അടുത്ത തവണ വലിയ എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നു. ബജ്റംഗ് ദള്‍. ജയ് ശ്രീ റാം,’ തീയതിയും ’25-12-2025′ സമയവും ’12:07 PM’ എന്നതും അതില്‍ വായിക്കുന്നു.

ബംഗാളിയില്‍ എഴുതിയ കുറിപ്പിന്റെ അവസാനഭാഗം ഇങ്ങനെ വിവര്‍ത്തനം ചെയ്യുന്നു: ‘ഇത് നിങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. ശ്രദ്ധിക്കുക, ശരിയായി കേള്‍ക്കുക. ചെറിയ തെറ്റ് പോലും ക്ഷമിക്കില്ല/പൊറുപ്പിക്കില്ല.’

സംഭവത്തെ അപലപിച്ച മൈനാമ ജെയിം മസ്ജിദ് ഇമാം, ഭയവും അശാന്തിയും ഉളവാക്കാനുള്ള ഒരു കണക്കുകൂട്ടല്‍ ശ്രമമാണെന്ന് പറഞ്ഞു.

‘പള്ളിക്കുള്ളില്‍ മദ്യക്കുപ്പികള്‍ വയ്ക്കുന്നത് ഞങ്ങളുടെ വിശ്വാസത്തിന് കടുത്ത അപമാനമാണ്, ഇത് ഒരു ആകസ്മികമായിരുന്നില്ല, ഇത് മതവികാരം വ്രണപ്പെടുത്താനും സംഘര്‍ഷം സൃഷ്ടിക്കാനും മനഃപൂര്‍വ്വം ചെയ്തതാണ്.’

‘ഭാഗ്യവശാല്‍, സംഭവം നടക്കുമ്പോള്‍ പള്ളിക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ല, ഞങ്ങള്‍ എല്ലാവരും പാനിസാഗര്‍ ഏരിയയില്‍ ഒരു പരിപാടിക്ക് പോയിരുന്നു. ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി, അപ്പോഴേക്കും മസ്ജിദിന്റെ ചില ഭാഗങ്ങള്‍ കത്തിച്ചിരുന്നു. കിംഗ്ഫിഷര്‍ മദ്യക്കുപ്പികളും അതില്‍ ‘ജയ് ശ്രീ റാം’ എന്ന് എഴുതിയ പതാകയും ഉണ്ടായിരുന്നു.

‘ഞങ്ങള്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയും എല്ലാ തെളിവുകളും സമര്‍പ്പിക്കുകയും ചെയ്തു. ഉത്തരവാദികളെ തിരിച്ചറിയാനും നീതി ഉറപ്പാക്കാനും ഞങ്ങള്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ സമൂഹം സമാധാനം ആഗ്രഹിക്കുന്നു, എന്നാല്‍ അത്തരം പ്രവൃത്തികള്‍ ഐക്യത്തിന് ഭീഷണിയാണ്,’ ഇമാം പറഞ്ഞു.

അദ്ദേഹം പറഞ്ഞു, ‘ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ ഈ പ്രദേശത്ത് താമസിക്കുന്നു, തുടര്‍ന്ന് ബുദ്ധമതക്കാരും ഹിന്ദുക്കളും മുസ്ലീങ്ങളും ഉണ്ട്. ക്രിസ്ത്യാനികളും ബുദ്ധമതക്കാരും കൂടുതലാണ്, നമ്മുടെ ആളുകളുമായി ഐക്യത്തോടെയും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്നു. എന്നാല്‍ ബജ്‌റംഗ്ദള്‍ പോലുള്ള സംഘടനകള്‍ ആളുകള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുന്നു.’

സംഭവത്തെ തുടര്‍ന്ന് മസ്ജിദ് കമ്മിറ്റി ചൗമാനു പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി. ത്രിപുരയിലെ ധലായ് ജില്ലയിലെ മനു-ചൗമാനു റോഡിലുള്ള മൈനാമ ജെയിം മസ്ജിദില്‍ ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 12:15 ഓടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

അജ്ഞാതരായ അക്രമികള്‍ മസ്ജിദ് വളപ്പില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടക്കുന്ന സ്ഥലത്തിനുള്ളില്‍ മദ്യക്കുപ്പികള്‍ വയ്ക്കുകയും കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു. മതവികാരം വ്രണപ്പെടുത്താനും മുസ്ലീം വിരുദ്ധ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് നടപടിയെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

യഥാസമയം ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ മസ്ജിദിന് തീയിടാനുള്ള ശ്രമം വന്‍ ദുരന്തത്തിലേക്ക് നയിക്കുമായിരുന്നെന്ന് പരിസരവാസികള്‍ പറഞ്ഞു.

 

 

Continue Reading

Trending