Connect with us

kerala

ഷാര്‍ജ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; 2025ല്‍ 19.48 ദശലക്ഷം

യാത്രക്കാര്‍, വ്യോമയാന പ്രവര്‍ത്തനങ്ങള്‍, എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തി. ല

Published

on

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. 2025ല്‍ 19.48 ദശലക്ഷം പേരാണ് യാത്രചെയ്തത്. ഇതുവരെയുള്ളതില്‍ റെക്കോര്‍ നേട്ടമാണ് കൈവരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2024 ല്‍ 17.1 ദശലക്ഷവും 2023 ല്‍ 15.36 ദശലക്ഷവും ആയിരുന്നു. 13.9ശതമാനം വളര്‍ച്ചാ നിരക്കാണ് കൈവരിച്ചത്.

യാത്രക്കാര്‍, വ്യോമയാന പ്രവര്‍ത്തനങ്ങള്‍, എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തി. ലക്ഷ്യസ്ഥാന ശൃംഖലകള്‍, പങ്കാളിത്തങ്ങള്‍, സ്ഥാപന അംഗീകാരങ്ങള്‍ എന്നിവയിലും വന്‍നേട്ടമുണ്ടായി. കൂടാതെ വ്യോമഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള പ്രധാന കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയുടെ സ്ഥാനം ശക്തിപ്പെടുകയുണ്ടായി. 2024 ല്‍ 107,760 വിമാനങ്ങളും 2023 ല്‍ 98,433 വിമാനങ്ങളുമായിരുന്നെങ്കില്‍ 2025 ല്‍ മൊത്തം വിമാനങ്ങളുടെ എണ്ണം 116,657 ആയി വര്‍ദ്ധിച്ചു. 8.3ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

നെറ്റവര്‍ക്ക് വിപുലീകരണം, വര്‍ദ്ധിച്ചുവരുന്ന ടൂറിസം ആവശ്യം, വര്‍ധിച്ച പ്രവര്‍ത്തന ശേഷി എന്നിവയാല്‍ പ്രാദേശിക, അന്തര്‍ദേശീയ വ്യോമ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതില്‍ ഷാര്‍ജ വിമാനത്താവളത്തിന്റെ നിര്‍ണായക പങ്കാണ് ഇത് വ്യക്തമാക്കുന്നത്. എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയുണ്ടായി. 2025ല്‍ കാര്‍ഗോ 204,323 ടണ്ണിലെത്തി. 2024 ല്‍ ഇത് 195,909 ടണ്ണും 2023ല്‍ 141,358 ടണ്ണുമായിരുന്നു. ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ലോജിസ്റ്റിക്സ് ഹബ് എന്ന നിലയില്‍ ഷാര്‍ജ വിമാനത്താവളത്തിന്റെ വികാസമാണ് ഈ വളര്‍ച്ച എടുത്തുകാണിക്കുന്നത്.

പ്രധാന ആഗോള കാര്‍ഗോ കമ്പനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലകളില്‍ ഷാര്‍ജയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു. നേട്ടങ്ങള്‍ വിമാനത്താവളത്തിന്റെ ദീര്‍ഘകാല തന്ത്രത്തിന്റെ വിജയത്തെയും പ്രവര്‍ത്തന മികവിനോടുള്ള തുടര്‍ച്ചയായ പ്രതിബദ്ധതയെയും വ്യക്തമാക്കുന്നതാണെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സാലം അല്‍മിദ്ഫ വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇസ്‌ലാം ഓഫ് തോട്ട് ബെസ്റ്റ് എഡിറ്റര്‍ അവാര്‍ഡ് കമാല്‍ വരദൂരിന്

Published

on

By

മലപ്പുറം: ഇസ്‌ലാം ഓഫ് തോട്ട് ബെസ്റ്റ് എഡിറ്റര്‍ അവാര്‍ഡിന് ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം ജനുവരി 24ന് വൈകുന്നേരം മലപ്പുറം ഭാഷാ അനുസ്മരണ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും.

1996 മുതല്‍ ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന കമാല്‍ വരദൂര്‍ 2021 മുതല്‍ പത്രത്തിന്റെ പത്രാധിപരായി സേവനം അനുഷ്ഠിച്ചുവരുന്നു. രാജ്യാന്തര തലത്തില്‍ പ്രശസ്തനായ കായിക മാധ്യമപ്രവര്‍ത്തകനായ അദ്ദേഹം ഫിഫ ലോകകപ്പ്, ഒളിമ്പിക്‌സ്, ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയ പ്രധാന അന്താരാഷ്ട്ര കായികമേളകള്‍ ചന്ദ്രികയ്ക്കായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എഡിറ്ററെന്ന നിലയില്‍ ചുമതലയേറ്റ ശേഷം പത്രത്തിന്റെ രൂപകല്‍പ്പനയിലും വാര്‍ത്താ വിന്യാസത്തിലും നടപ്പാക്കിയ സൃഷ്ടിപരവും ആകര്‍ഷകവുമായ മാറ്റങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചതെന്ന് ഇസ്‌ലാം ഓഫ് തോട്ട് അവാര്‍ഡ് ജൂറി കമ്മിറ്റി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള കമാല്‍ വരദൂര്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റായും കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലുമായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള മാധ്യമപ്രവര്‍ത്തകനാണ്.

Continue Reading

kerala

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയറില്ല; 22 പേരുടെ പട്ടികയില്‍ വിവി രാജേഷിനെ ഉള്‍പ്പെടുത്തിയില്ല

ഗവര്‍ണര്‍ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഉയര്‍ന്ന സൈനിക – പൊലീസ് ഉദ്യോഗസ്ഥര്‍, ബിജെപി നേതാക്കളുമടക്കം 22 പേരാണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നത്.

Published

on

By

തിരുവനന്തപുരത്ത് വന്‍ വിജയം നേടി അധികാരം പിടിച്ച ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയര്‍ ഇല്ല.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ മുതല്‍ ബിജെപി നേതാക്കള്‍ വരെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുമ്പോഴാണ് മേയര്‍ വിവി രാജേഷിന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നത്. തിരുവനന്തപുരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബിജെപി മേയര്‍ ഉണ്ടാകുമെന്ന് ഏറെക്കാലമായി ബിജെപി നേതൃത്വം മുഴക്കുന്ന മുദ്രാവാക്യം കൂടിയാണ്.അതിനിടയിലാണ് സുരക്ഷാ കാരണങ്ങളാലാണ് മേയര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തില്ല എന്ന വിവരം.

സാധാരണ പ്രധാനമന്ത്രി, രാഷ്ട്രപതി പോലുള്ള ഉന്നത സ്ഥാനീയര്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ മേയര്‍ പോകുന്നത് പതിവാണ്.
ഗവര്‍ണര്‍ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഉയര്‍ന്ന സൈനിക – പൊലീസ് ഉദ്യോഗസ്ഥര്‍, ബിജെപി നേതാക്കളുമടക്കം 22 പേരാണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളില്‍ മേയര്‍ പങ്കെടുക്കുന്നുണ്ടെന്നും ഇവിടങ്ങളില്‍ പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പ് വേദിയില്‍ എത്തേണ്ടതിനാലാണ് മേയര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാത്തതെന്നുമാണ് വിശദീകരണം.

 

 

Continue Reading

kerala

ഹൃദയമാറ്റ ശസ്ത്രക്രിയക്ക് പിന്നാലെ മരണം; ദുര്‍ഗയുടെ സംസ്‌കാരം ഇന്ന്

ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരിയായ ദുര്‍ഗ കാമി മരിച്ചത്.

Published

on

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ചികിത്സക്കിടെ മരിച്ച നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിയുടെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍. ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരിയായ ദുര്‍ഗ കാമി മരിച്ചത്. 12 മണിക്ക് കളമശേരി സഭ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കഴിഞ്ഞമാസം 22നാണ് നേപ്പാള്‍ സ്വദേശിയായ ദുര്‍ഗയ്ക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റി ശസ്ത്രക്രിയ നടന്നത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ശാസ്ത്രക്രിയയ്ക്ക് ശേഷവും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി ദുര്‍ഗകാമിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.

മരിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗാമിക്ക് മാറ്റിവെച്ചിരുന്നത്. ഒരു വര്‍ഷത്തോളം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ദുര്‍ഗകാമിയുടെ ചികിത്സ. തുടര്‍ന്നായിരുന്നു ശസ്ത്രക്രിയയും. എന്നാല്‍ ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ നടത്തിവരുകയായിരുന്നു.

Continue Reading

Trending