News
എപ്സ്റ്റീന്‍ ഫയലുകള്‍ ഉപയോഗിച്ച് മോദിയെ ട്രംപ് നിയന്ത്രിക്കുന്നു -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ട്രംപ് ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അടിമയായി മാറിയിരിക്കുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി.
വിവാദമായ എപ്സ്റ്റീന്‍ ഫയലുകള്‍ ഉപയോഗിച്ച് ട്രംപ് മോദിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും നിയന്ത്രിക്കുകയുമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ട്രംപ് ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അടിമയായി മാറിയിരിക്കുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ചിറ്റാപുരില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മോദി ഇന്ത്യയെ പണയം വെച്ചിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.
അമേരിക്കയുമായുള്ള വ്യാപാര കരാറുകള്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ കഴിയാത്ത വിധം ഇന്ത്യ കരാറുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും, അതേസമയം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം വലിയ തോതില്‍ തീരുവ ചുമത്തുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ട്രംപുമായുള്ള സൗഹൃദം രാജ്യത്തെ നശിപ്പിക്കുകയാണെന്നും ഇന്ത്യയെ വീണ്ടും അടിമത്തത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ലോകനേതാക്കളെ ഭീഷണിപ്പെടുത്തുന്ന അമേരിക്കന്‍ നയത്തെയും ഖാര്‍ഗെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇറാന്റെയും വെനിസ്വേലയുടെയും നേതാക്കള്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടാല്‍ ആ രാജ്യവും ലോകവും എങ്ങനെ സുരക്ഷിതമാകുമെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്ക പറയുന്നതുപോലെ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടമാണ് നിലവില്‍ ഇന്ത്യയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News
വിമാനയാത്രക്കാർക്ക് ആശ്വാസം; അധിക ചാർജില്ലാതെ നാട്ടിലേക്ക് തിരികെ വരാൻ പദ്ധതി പ്രഖ്യാപിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
ടിക്കറ്റ് മാറ്റുന്നതിനായി റീബുക്കിങ് ഫീസോ ടിക്കറ്റ് നിരക്കിലെ വ്യത്യാസമോ ഈടാക്കില്ല.
അബുദാബി/ദുബായ്/ഷാർജ: യുദ്ധ സാഹചര്യത്തെ തുടർന്ന് റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ യാത്രക്കാർക്ക് ആശ്വാസമായി അധിക ചാർജ് നൽകാതെ നാട്ടിലേക്കു മടങ്ങാൻ കഴിയുന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. യുഎഇയിലെ ഏത് വിമാനത്താവളത്തിൽ നിന്നുമെങ്കിലും ഇന്ത്യയിലെ ഏതൊരു നഗരത്തിലേക്കും ടിക്കറ്റ് മാറ്റാനുള്ള സൗകര്യമാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.
ടിക്കറ്റ് മാറ്റുന്നതിനായി റീബുക്കിങ് ഫീസോ ടിക്കറ്റ് നിരക്കിലെ വ്യത്യാസമോ ഈടാക്കില്ല. മുൻപ് ബുക്ക് ചെയ്ത സെക്ടറുകൾക്ക് പകരം യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് യാത്ര മാറ്റാൻ യാത്രക്കാർക്ക് അവസരമുണ്ട്.
ഉദാഹരണത്തിന്, ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഒരാൾക്ക് ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് അധിക ചെലവില്ലാതെ യാത്ര മാറ്റിയെടുക്കാം. ഇതുപോലെ മറ്റു സെക്ടറുകളിലേക്കും ടിക്കറ്റ് മാറ്റാൻ സൗകര്യമുണ്ടാകും.
യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകുമെന്നും അധികൃതർ അറിയിച്ചു. തിരക്ക് കുറയ്ക്കുന്നതിനായി അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകളും ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 28നും മാർച്ച് 8നും ഇടയിൽ യാത്ര ചെയ്യേണ്ടിയിരുന്നവർക്കാണ് നിലവിൽ ഈ ആനുകൂല്യം ലഭിക്കുക. എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴിയോ വാട്സാപ് ചാറ്റ്ബോട്ട് വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ സൗജന്യമായി മാറ്റിയെടുക്കാം.
കൂടാതെ കൊച്ചി, ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും ഒമാനിലെ മസ്കത്തിൽ നിന്നുമുള്ള പ്രത്യേക വിമാന സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മാത്രം എയർ ഇന്ത്യ എക്സ്പ്രസ് 43 വിമാന സർവീസുകൾ നടത്തിയതായി അധികൃതർ അറിയിച്ചു.
അതേസമയം മനാമ, ദമാം, ദോഹ, കുവൈത്ത്, റിയാദ് തുടങ്ങിയ സെക്ടറുകളിലേക്കുള്ള ചില വിമാനങ്ങൾ 13 വരെ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സമയം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.
News
സിഗരറ്റ് നൽകാൻ വൈകിയെന്ന് ആരോപണം; കൊച്ചിയിൽ കടയിലെ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു
മർദനത്തിൽ പങ്കെടുത്ത മൂന്നംഗ സംഘത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
കൊച്ചി:സിഗരറ്റ് നൽകാൻ വൈകിയെന്നാരോപിച്ച് കൊച്ചിയിൽ കടയിലെ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു. വൈറ്റിലയിലെ ഒരു കടയിലാണ് സംഭവം. പാലക്കാട് സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്.
ഇന്നലെ വൈകീട്ടുണ്ടായ സംഭവത്തിൽ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മർദനത്തിൽ പങ്കെടുത്ത മൂന്നംഗ സംഘത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
കടയിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരൻ ആ സമയത്ത് ജ്യൂസ് തയ്യാറാക്കുകയായിരുന്നുവെന്ന് പറയുന്നു. അത് കഴിഞ്ഞ് സിഗരറ്റ് നൽകാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സംഘം കാത്തുനിൽക്കാൻ തയ്യാറായില്ല.
തുടർന്ന് കടയ്ക്ക് മുന്നിൽ നിന്നുകൊണ്ട് അസഭ്യം പറയാൻ തുടങ്ങിയ സംഘത്തോട് ജീവനക്കാരൻ ചോദ്യം ചെയ്തതോടെ അവർ പ്രകോപിതരായി. പിന്നാലെ മൂന്നുപേരും ചേർന്ന് ജീവനക്കാരനെ ക്രൂരമായി മർദിക്കുകയായിരുന്നു.
News
സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കിൽ അതീവ ഗുരുതരം; അന്വേഷണം വേണമെന്ന് കെ.സി വേണുഗോപാൽ
നാട്ടിക നിയമസഭ മണ്ഡലവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്.
ന്യൂഡൽഹി: സി.സി മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെങ്കിൽ അതീവ ഗുരുതരമാണെന്നും വിഷയത്തെക്കുറിച്ച് സമഗ്രമായി പരിശോധിക്കണമെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. മുകുന്ദനുമായി ഫോണിൽ ബന്ധപ്പെട്ടെന്ന വാർത്തയെക്കുറിച്ച് ചോദിച്ചപ്പോൾ അത് അദ്ദേഹം തള്ളിയില്ലെന്നും ദേശീയ തലത്തിൽ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്.
നാട്ടിക നിയമസഭ മണ്ഡലവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. സിപിഐ സ്ഥാനാർഥിയായ ഗീതാ ഗോപിയുടെ വിജയം സംശയകരമാണെന്ന ആരോപണമാണ് സി.സി മുകുന്ദൻ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പണത്തിന്റെ സ്വാധീനം ഉണ്ടെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടിയുടെ അകത്തളങ്ങളിൽ തന്നെ ചില കാര്യങ്ങൾ ശരിയായി നടക്കുന്നതല്ലെന്ന ആശങ്കയും മുകുന്ദൻ പ്രകടിപ്പിച്ചു.
ഇതിനൊപ്പം നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും മകൻ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നും മുകുന്ദൻ സൂചന നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നത്.
മുകുന്ദന്റെ ആരോപണങ്ങൾ സത്യമാണെങ്കിൽ അതിനെ ഗൗരവമായി പരിശോധിക്കണമെന്ന നിലപാടാണ് കെ.സി വേണുഗോപാൽ ആവർത്തിച്ചത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാൻ പാർട്ടി നേതൃത്വത്തിന്റെ പ്രതികരണത്തിനായി രാഷ്ട്രീയ വൃത്തങ്ങൾ കാത്തിരിക്കുകയാണ്.
-
News1 day agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala1 day agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
News1 day agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
india23 hours agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
main stories1 day agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
News1 day ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News1 day agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
More3 days agoതിരിച്ചടി തുടര്‍ന്ന് ഇറാന്; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം

