Connect with us

More

‘ഒരു ഗുണ്ടയുടെ അന്ത്യം’; വെട്ടിക്കൊല്ലാന്‍ ഇറങ്ങുന്നവര്‍ വായിക്കാന്‍ ഒരു നേഴ്‌സിന്റെ അനുഭവക്കുറിപ്പ്

Published

on

സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ വൈരാഗ്യം ആളിക്കത്തുമ്പോള്‍ ഒരു ഗുണ്ടയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ചുള്ള ഒരു നേഴ്‌സിന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന ഒരാളുടെ മരണത്തെക്കുറിച്ച് വിവരിച്ചിട്ടുള്ള പോസ്റ്റ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വാളെടുക്കുന്നവര്‍ വായിച്ചിരിക്കേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിലായി തലസ്ഥാന നഗരിയില്‍ നടന്ന ആക്രമണങ്ങളും കൊലപാതകവും കുറച്ചൊന്നുമല്ല കേരളജനതയെ പിടിച്ചുലച്ചിട്ടുള്ളത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു ഗുണ്ടയുടെ അന്ത്യം……
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വെട്ടിയും കൊന്നും ഒടുവില്‍ കൊല്ലപ്പെട്ടും നടക്കുന്ന ആളുകളെ പറ്റി ചിന്തിച്ചപ്പോഴാണ് എന്റെ മനസ്സിലേക്ക് അയാളുടെ മുഖം ഓര്‍മ്മ വന്നത് ….രാജു ( യഥാര്‍ത്ഥ പേര് വേറെയാണ് )…..ദയനീയമായി ഞങ്ങളുടെ മുന്നില്‍ കിടന്ന് നരകിച്ചു നരകിച്ചു മരിച്ച രാജു ……..
അയാള്‍ അവിടത്തെ അറിയപ്പെടുന്നൊരു ഗുണ്ടയായിരുന്നു ….കൂലിക്ക് തല്ലാനും കൊല്ലാനും നടന്നിരുന്ന കുറെ കേസുകളില്‍ പ്രതിയായിരുന്ന ഒരു ക്രിമിനല്‍ ….. ഒരു ദിവസം പാതിരാത്രിയിലാണ് കാഷ്വലിറ്റിയിലേക്ക് റോഡപകടം പറ്റിയ ആളെന്ന് പറഞ്ഞു ആംബുലന്‍സില്‍ രാജുവിനെ കൊണ്ട് വന്നത്(മനഃപൂര്‍വമുള്ള അപായപ്പെടുത്തലാണെന്നും കേട്ടിരുന്നു ) …..രാത്രി ബൈക്കില്‍ പോകുകയായിരുന്ന അയാള്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു വീണു …പിറകെ വന്ന ലോറിയുടെ ചക്രം വയറിനു സൈഡിലായി കൊണ്ട് …വയറിന്റെ സൈഡ് കീറി അകത്തുള്ള കുടല്‍മാല പുറത്തേക്ക് തള്ളി നില്‍ക്കുന്നു ….ആംബുലന്‍സില്‍ നിന്നും ഇറക്കുന്ന നേരവും ആ പുറത്തേക്ക് തള്ളിയ കുടല്‍ ഭാഗം അയാള്‍ കയ്യില്‍ താങ്ങിപിടിച്ചിട്ടുണ്ടായിരുന്നു ….അത്രയും മാനോധൈര്യവും ചങ്കുറപ്പുമുള്ള മനുഷ്യന്‍….
അമിത രക്ത സ്രവം മൂലം ബിപി എല്ലാം കുറഞ്ഞിരിക്കുന്നു. അതീവ ഗുരുതരാവസ്ഥയാണ് എന്ന് കണ്ടതുകൊണ്ട് കാഷ്വലിറ്റിയില്‍ നിന്നും വേഗം ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്തു രോഗിയെ പെട്ടെന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി…സര്‍ജന്‍ വിശദമായി പരിശോധിച്ചു …പുറത്തേക്ക് തള്ളിയ ആന്തരികാവയവങ്ങള്‍ തിരിച്ചു യഥാര്‍ത്ഥ പൊസിഷനിലേക്ക് മാറ്റുക എന്നത് അസാധ്യമാണെന്ന് കണ്ടെത്തി….പകരം ആ ഭാഗം കവര്‍ ച്യ്ത ഡ്രെസ്സിങ് ചെയ്തു… ബ്ലഡ് റീപ്ലേസ്‌മെന്റ് ചെയ്തും മറ്റു മരുന്നുകളിലൂടെയും രണ്ടാം ദിവസം തന്നെ ബിപി നോര്‍മല്‍ ലെവലിലേക്ക് വന്നു …രോഗി ബോധം വീണ്ടെടുത്തു….അണുബാധ തടയാന്‍ കടുത്ത നിയന്ത്രണം ഉള്‍പ്പെടെ ഓര്‍ഡര്‍ ചെയ്തു ഡോക്ടര്‍ ..രോഗിയെ ശുശ്രൂഷിക്കുന്ന രണ്ടു നേഴ്‌സസിന് മാത്രമേ അടുത്തേക്ക് പോലും പ്രവേശനം അനുവദിച്ചുള്ളു ….
ഐസിയുവിന് വെളിയില്‍ സന്ദര്‍ശകര്‍ തിങ്ങി നിറഞ്ഞു …എല്ലാം നല്ല ഒന്നാന്തരം ഗുണ്ടകള്‍ …എല്ലാവര്ക്കും അകത്തു കയറി രോഗിയെ കണ്ടേ പറ്റു…സെക്യൂരിറ്റി യോടെല്ലാം കട്ട കലിപ്പ് ..അകത്തു കയറാന്‍ ഉന്തും തള്ളും…ഒരാളെയും കടത്തിയില്ല …ബോധം വീണ്ടെടുത്തതോടെ വെന്റിലേറ്ററില്‍ നിന്നും മാറ്റി ….അതോടെ രാജുവിന്റെ സ്വഭാവം അയാള്‍ കാണിച്ചു തുടങ്ങി ….ഐസിയുവില്‍ നിന്നും പുറത്തേക് മാറ്റണം….കടുത്ത വാശി ..കൂടെ വീട്ടുകാരെന്നു പറയാന്‍ ആകെയുണ്ടായിരുന്നത് ഒരു അനിയനും അയാളുടെ ഭാര്യയും അവരുടെ അച്ഛനും മാത്രം ….അവരും അതേ അഭിപ്രായം തന്നെ …അങ്ങനെ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങികൊണ്ട് പുറത്തേക്ക് തള്ളി നില്‍ക്കുന്ന കുടലും അതിനു വെളിയില്‍ പാക്ക് ചെയ്തു വെച്ചിരിക്കുന്ന ഡ്രെസിങ്ങുമായി അയാളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു …..
റൂമിനകത്തു രണ്ടേ രണ്ടു പേരല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്നെല്ലാം കടുത്ത നിര്‍ദ്ദേശങ്ങള്‍ ആദ്യമേ കൊടുത്തിരുന്നു …അപ്പോഴും അത് അവര്‍ പാലിക്കുമോ, അണുബാധ ഉണ്ടാകുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് ….അതുപോലേ തന്നെ സംഭവിച്ചു …..വരുന്നവരും പോകുന്നവരുമെല്ലാം അകത്തു കയറി കാണുന്നു …ആദ്യ രണ്ടു ദിവസം റൂമില്‍ അവര്‍ ജോളിയായി കൂടി ….മൂന്നാം ദിവസം ആയപ്പോഴേക്കും പനി തുടങ്ങി…അണുബാധ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി ….കൂടെ ശ്വാസ തടസ്സവും ….ഡോക്ടര്‍ പരിശോധിച്ചു …പെട്ടെന്ന് ഐസിയുവിലേക്ക് തിരിച്ചു മാറ്റി …വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു….അവിടന്നങ്ങോട്ട് ഓരോ ദിവസം കഴിയും തോറും അയാളുടെ നില മോശമായിക്കൊണ്ടേയിരുന്നു ..ട്യൂബ് മാറ്റി കഴുത്തില്‍ ദ്വാരമുണ്ടാക്കി ( ട്രക്കിയോസ്റ്റമി) വെന്റിലേറ്റര്‍ കണ്ടിന്യു ചെയ്തു …….
പിന്നെയും ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു ….
സന്ദര്‍ശകരും കൂട്ടിരിപ്പുകാര്‍ക്കും ദിവസേന കുറഞ്ഞു കൊണ്ടിരുന്നു …
അനിയനും ഭാര്യയും ഇടക്ക് അവരുടെ പിതാവും മാത്രമായി ….
അവര്‍ക്ക് തന്നെ ബില്ലടച്ചു മടുത്തു തുടങ്ങി …
അവസാനം അവരും കയ്യൊഴിയുകയാണെന്ന് പറഞ്ഞു തുടങ്ങി …
അതല്ലെങ്കി വെന്റിലേറ്റര്‍ ഒഴിവാക്കി മരണത്തിലേക്ക് തള്ളിവിട്ടുകൂടെ എന്ന് വരെ ചോദിച്ചു ..
ഓരോരോ അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചു തുടങ്ങി …..കിഡ്‌നി ,കരള്‍ ..ബ്രെയിനില്‍ ബ്ലീഡിങ് ,…അങ്ങനെ അങ്ങനെ …..
ഇടക്ക് അല്പം ബോധം വരുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ നോക്കുന്നത് മാത്രം കാണാം ..ഇങ്ങനെ നരകിക്കാന്‍ വിടാതെ എന്നെയൊന്നു കൊന്നു തരുമോ എന്നയാള്‍ ചോദിക്കുന്ന പോലെ തോന്നി .അപ്പോഴെല്ലാം കൈ പിടിച്ചു നിര്‍വ്വികാരമായി അയാളുടെ മുഖത്തേക്ക് ഞങ്ങളും നോക്കും ..മുപ്പതാം ദിവസം അയാളുടെ പിറന്നാളായിരുന്നു ..വൈകീട്ട് ക്ഷേത്രത്തില്‍ വഴിപാട് കഴിപ്പിച്ച ശേഷം അനിയനും അനിയന്റെ ഭാര്യാ പിതാവും കൂടി അയാളുടെ നെറ്റിയില്‍ കൊണ്ട് വന്നൊരു കുറിയെല്ലാം തൊട്ടു ….അന്ന് ഞങ്ങള്‍ അയാളെ പതിവിലും നന്നായി തന്നെ ഒരുക്കിയാണ് കിടത്തിയത് …രാത്രി ആയപ്പോഴേക്ക് മരണ ലക്ഷണങ്ങള്‍ തുടങ്ങി …അനിയന്‍ മാത്രം വന്നു കണ്ടു..അടുത്തു നിന്ന് പ്രാര്‍ത്ഥിച്ചു …അല്‍പ സമയം കഴിഞ്ഞു …മരണം സ്ഥിരീകരിക്കുകയും ചെയ്തു… അയാള്‍ കൊട്ടേഷന്‍ ഏറ്റെടുത്ത…കൂടെ തല്ലാനും കൊല്ലാനും നടന്നിരുന്ന ഒരാളും ആ പരിസരത്തു പോലും വന്നില്ല …….
പച്ചക്ക് മനുഷ്യനെ വെട്ടിയും തല്ലിയും കൊന്നും ആനന്ദം കണ്ടെത്തുന്ന മനുഷ്യാ ,,നീ അറിഞ്ഞിരുന്നോ നിന്നെയും കാത്തിരിക്കുന്നുണ്ട് അതേപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ഭീകരമായ മരണം …..

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

kerala

‘അൻവർ യു‍ഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

Published

on

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.

സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ‍ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

india

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.

Continue Reading

Trending