Connect with us

Views

പരാജയപ്പെട്ടാല്‍ ഫലം അംഗീകരിക്കില്ലെന്ന് ട്രംപ്

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണും തമ്മില്‍ നടന്ന അവസാന ടെലിവിഷന്‍ സംവാദവും ചൂടേറിയതായി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഫലം അംഗീകരിക്കുമെന്ന് പറയാന്‍ ട്രംപ് വിസമ്മതിച്ചു. ഹിലരിയെ വിജയിപ്പിക്കുന്നതിനുവേണ്ടി വോട്ടെടുപ്പ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപിക്കുന്ന താങ്കള്‍ ഫലം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് സമയം വരുമ്പോള്‍ പറയാമെന്നായിരുന്നു ട്രംപിന്റെ മറുപടി. ലാസ് വെഗാസില്‍ നടന്ന സംവാദത്തിനിടെ കടുത്ത ഭാഷയിലാണ് അദ്ദേഹം ഹിലരിയെ നേരിട്ടത്. വൃത്തികെട്ട സ്ത്രീയാണ് ഹിലരിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംവാദം തുടങ്ങുന്നതിനമുമ്പ് ഇരുവരും ഹസ്തദാനത്തിന് വിസമ്മതിച്ചു. കുടിയേറ്റവും ഗര്‍ഭഛിദ്രവും തോക്ക് നിയന്ത്രണ നിയമവും ട്രംപിനെതിരായ ലൈംഗികാരോപണങ്ങളുമെല്ലാം സംവാദത്തില്‍ വിഷയങ്ങളായി. ഫലം അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ട്രംപ് അമേരിക്കയുടെ ജനാധിപത്യ പാരമ്പര്യത്തെ വില കുറച്ചു കാണിക്കുകയാണെന്ന് ഹിലരി പറഞ്ഞു. യു.എസ് തെരഞ്ഞെടുപ്പുകളെല്ലാം സ്വതന്ത്രവും നിഷ്പക്ഷവുമായാണ് നടത്താറുള്ളത്. ജനവിധി അംഗീകരിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്തു വിലകൊടുത്തും കുടിയേറ്റം തടയുമെന്ന് ട്രംപ് വ്യക്തമാക്കി. ആളുകള്‍ അനധികൃതമായി കടക്കുന്നത് തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന പഴയ പ്രഖ്യാപനം സംവാദത്തിലും ആവര്‍ത്തിച്ചു.

കുടിയേറ്റത്തെ ശക്തമായി പിന്തുണച്ചുകൊണ്ടാണ് ഹിലരി സംസാരിച്ചത്. കുടിയേറുന്നവരെ നിയമപരമായി അംഗീകരിക്കുന്നത് അമേരിക്കയുടെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുമെന്ന് അവര്‍ വാദിച്ചു. ട്രംപിന്റെ പുടിന്‍ അനുകൂല നിലപാടായിരുന്നു ഹിലരി സംവാദത്തില്‍ പുറത്തടുത്ത മറ്റൊരു പ്രധാന ആയുധം. അമേരിക്കന്‍ സേനയെയും രഹസ്യാന്വേഷണ ഏജന്‍സിയെയും വിശ്വാസത്തിലെടുക്കാതെ പുടിനെ പൂവിട്ടുപൂജിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ഹിലരി പറഞ്ഞു. പ്രസിഡണ്ടായ ഉടനെ റഷ്യ സന്ദര്‍ശിക്കുന്നമെന്നത് അടക്കം പുടിനെ അനുകൂലിച്ച് ട്രംപ് നടത്തിയ പ്രസ്താവനകളെല്ലാം ഹിലരി സംവാദത്തില്‍ എടുത്തിട്ടു. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന യു.എസിന്റെ ഔദ്യോഗിക നിലപാട് അംഗീകരിക്കാന്‍ ട്രംപ് തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിലരി ആക്രമണം തുടങ്ങിയത്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡണ്ട് പദവിക്ക് യോഗ്യനല്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അതിന്റെ പേരില്‍ സ്വന്തം ഭാര്യയോടു പോലും മാപ്പുപറയേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം മറുപടി നല്‍കി. പ്രസിഡണ്ടായാല്‍ വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു ജഡ്ജിയെയാണ് സുപ്രീംകോടതിയില്‍ നിയമിക്കുകയെന്ന് ഹിലരി പറഞ്ഞപ്പോള്‍, തോക്ക് നിയമം സംരക്ഷിക്കുന്ന ജഡ്ജിയെയാണ് താന്‍ നിയമിക്കുകയെന്ന് ട്രംപ് പ്രഖ്യാപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് 240 രൂപ വർധിച്ചു

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6635 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53080 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി.

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രിൽ 19ന് സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. ടീനേജുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങൾ വലിയതോതിൽ വിപണിയിൽ ലഭ്യമാകുന്നു.

Continue Reading

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

kerala

ഐസിയു പീഡനക്കേസ്; ഡോക്ടര്‍ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി

Published

on

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി.പീഡനക്കേസില്‍ ഡോ.പ്രീതി തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവിശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയില്ല.ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു.

അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഡോ.പ്രീതിക്കെതിരായ പരാതിയില്‍ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending