Connect with us

Culture

ആള്‍ ദൈവം ഗുര്‍മീത് റാം റഹിം സിങ്; പലവേഷങ്ങള്‍ കെട്ടിയാടുന്ന ക്രിമിനല്‍

Published

on

ന്യൂഡല്‍ഹി: ഗുര്‍മീത് റാം റഹിം സിങ് എന്ന ആള്‍ ദൈവം കെട്ടിയാടിയ വേഷങ്ങള്‍ പലതാണ്. സിനിമാഭിനയവും സ്റ്റേജ് പരിപാടികളുമൊക്കെയായി ന്യൂജനറേഷന്‍ ആത്മീയ നേതാവെന്ന് ഇയാളെ വിശേഷിപ്പിക്കാം. നിരവധി ലോകരാജ്യങ്ങളിലായി 250 ലധികം ആശ്രമങ്ങളും ലക്ഷക്കണക്കിന് അനുയായികളുമുള്ളയാള്‍.

സിനിമയില്‍ വില്ലന്‍മാരെ അടിച്ച് പറത്തുന്ന ആത്മീയ നേതാവ്. ആടിപ്പാടി സ്റ്റേജ് ഷോകളെ ഇളക്കിമറിക്കുന്ന പാട്ടുകാരന്‍. 1948ല്‍ രൂപീകരിച്ച ദേരാസച്ചാ സൗദയെന്ന സംഘടനയുടെ തലവനായി 91ലാണ് ഗുര്‍മീത് എത്തുന്നത്.സിഖ് മതത്തിലെ യാഥാസ്ഥിതിക ചിന്തകളെ കൂടുതല്‍ രൂക്ഷമായി എതിര്‍ത്തായിരുന്നു ഗുര്‍മീതിന്റെ വരവ്. സംഘടനയുടെ ലക്ഷ്യം അത്തരം ചിന്തകളെ തുടച്ചു നീക്കുകയാണെന്ന് ഗുര്‍മീത് വാദിച്ചു. പക്ഷെ ദേരാ സച്ചാ സൗദ പതിയെ സമാന്തര മതസ്ഥാപനം കണക്കെ വളര്‍ന്നു. പണം കുന്ന് കൂടി. സിഖ് മതസ്ഥരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് 2007ല്‍ ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോര്‍സ്,ഇക്‌നൂര്‍ ഖല്‍സ ഫൗജ് തുടങ്ങിയ ഭീകര സംഘടനകള്‍ ഗുര്‍മീതിനെ ലക്ഷ്യമിട്ടിരുന്നു. പക്ഷെ രാഷ്ട്രീയ സമാജ് സേവാ സമിതി എന്ന പേരില്‍ സ്വന്തമായി സുരക്ഷാ സേന രൂപീകരിച്ചു ഗുര്‍മീത് എല്ലാവരെയും പ്രതിരോധിച്ചു.
ഗുര്‍മീതിന്റെ സൈന്യത്തില്‍ നിലവില്‍ 10000പേരുണ്ടെന്നാണ് കണക്ക്. ഭിന്നലിഗക്കാര്‍ക്ക് വേണ്ടി സംസാരിച്ചും ലൈംഗികത്തൊഴിലാളികളുടെ വിവാഹം നടത്തിയുമൊക്കെ പോതുസമ്മതി നേടി. അനുയായികളുടെ എണ്ണം കൂടിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സിര്‍സയിലെ ആശ്രമത്തിന് മുന്നില്‍ കാത്ത് നില്‍ക്കാന്‍ തുടങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുര്‍മീത് പിന്തുണ ബി.ജെ.പിക്ക് നല്‍കി. തനിക്ക് നായകനായി അഭിനയിക്കാന്‍ മെസഞ്ചര്‍ ഓഫ് ഗോഡ്,ദ വാരിയര്‍ ഓഫ് ലയണ്‍ ഹാര്‍ട്ട് തുടങ്ങീ ചിത്രങ്ങള്‍ ഗുര്‍മീത് നിര്‍മിച്ചു. ആള്‍ ദൈവമായി അനീതിക്കാരെ തുടച്ച് നീക്കുന്ന സൂപ്പര്‍ ഹീറോയായി അഭിനയിച്ച് തകര്‍ത്തു. നിരൂപകര്‍ ചവറ്റുകൊട്ടിയിലിട്ടെങ്കിലും വ്യക്തിപരമായി ചിത്രങ്ങള്‍ ഗുര്‍മീതിന് നേട്ടമായി. സ്റ്റേജ് ഷോകളിലും മിന്നും പ്രകടനങ്ങള്‍.
2002ല്‍ അല്ല ഗുര്‍മീതിനെതിരെ ആദ്യമായി ആരോപണങ്ങളുയരുന്നത്. 1993ല്‍ ദേരാസച്ചാ സൗദയിലെ മാനേജര്‍ ഫാകിര്‍ ചന്ദ് കൊല്ലപ്പെട്ട കേസിലും പ്രതിയിയിരുന്നെങ്കിലും അന്വേഷണ സംഘം തെളിവില്ലാതെ കേസ് അവസാനിപ്പിച്ചു.പീഢനക്കേസിന് പിന്നാലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലും ഈ ആള്‍ ദൈവം പ്രതിയാണ്.

ram-rahim-650_650x400_51503673809സിര്‍സയിലെ
റോക്ക് സ്റ്റാര്‍ ഗുരു
ചണ്ഡീഗഡ്: പീഡനക്കേസില്‍ പഞ്ച്കുള സി.ബി.ഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ റാം റഹിം സിങ് പഞ്ചാബ്-ഹരിയാനയിലെ റോക്ക്‌സ്റ്റാര്‍ ഗുരു എന്നാണ് അറിയപ്പെടുന്നത്. അത്യാഢംപര പൂര്‍ണമാണ് ഈ വിവാദഗുരുവിന്റെ ജീവിതം. വിദേശ ആഢംബരവാഹനങ്ങള്‍ സ്വന്തമാണ്. അതിനു പുറമേ, തലയ്ക്കു പിടിച്ച ഫാഷന്‍ ഭ്രമവും. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പുറത്തിറങ്ങാറുള്ളത്. ഇതിന് പുറമേയാണ് സര്‍ക്കാറിന്റെ ഇസഡ് കാറ്റഗറിയിലുള്ള സുരക്ഷ.

എഴുന്നൂറ് ഏക്കറിലെ ആശ്രമം
ഹരിയാനയിലെ സിര്‍സയില്‍ എഴുന്നൂറ് ഏക്കറില്‍ പരന്നു കിടക്കുന്നതാണ് റാം റഹിമിന്റെ ആശ്രമം. ആശ്രമം എന്ന പേരാണെങ്കിലും ഇതൊരു നഗരമാണ്. ഇതില്‍ രണ്ടു ലോകമുണ്ടെന്നാണ് കേള്‍വി. ഒന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയുന്നത്. ഇതില്‍ ധര്‍മശാലയും ആസ്പത്രിയും മറ്റു സൗകര്യങ്ങളുമുണ്ട്. രണ്ടാമത്തേത് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത അധോലോകമാണ്. ഇവിടേക്ക് അടുത്ത അനുയായികള്‍ക്ക് പോലും പ്രവേശനം അനുവദിക്കാറില്ലത്രെ. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഗുഹ പോലുള്ള ഇടത്താണ് ഇദ്ദേഹത്തിന്റെ താമസമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റോക്ക് സ്റ്റാര്‍ ബാബ
റോക്ക്സ്റ്റാര്‍ ബാബ എന്നാണ് റാം റഹിം അറിയപ്പെടുന്നത്. ആറ് വ്യത്യസ്ത ശബ്ദത്തില്‍ ആറു പാട്ടുകള്‍ റെക്കോര്‍ഡുകള്‍ ചെയ്തിട്ടുണ്ട്. ലവ് ചാര്‍ജര്‍, ചോര ബബ്ബര്‍ ഷേര്‍ കാ, നെറ്റ്‌വര്‍ക്ക് തേരെ ലവ്, കാ ലവ് റബ് സെ, താങ്ക് യു ഫോര്‍ ദാറ്റ് തുടങ്ങിയവ ആല്‍ബങ്ങളാണ്.

കുട്ടിക്കാലം
രാജസ്ഥാനിലെ ഗംഗാനഗറില്‍ 1967 ഓഗസ്റ്റ് 15നാണ് ഇദ്ദേഹത്തിന്റെ ജനനം. കര്‍ഷകനായിരുന്നു അച്ഛന്‍. ദേര സച്ച സൗദ വിഭാഗത്തിന്റെ രണ്ടാം തലവനായിരുന്ന ഷാ സത്‌നം ജിയുടെ അനുയായിആയിരുന്നു പിതാവ്. 23ാം വയസ്സില്‍ സത്‌നം ജിയാണ് ഇദ്ദേഹത്തെ മൂന്നാം തലവനായി പ്രഖ്യാപിച്ചത്.

ആഢംബര പ്രിയന്‍
ആഢംബര കാറുകളോട് അങ്ങേയറ്റത്തെ ഭ്രമമുള്ളയാളാണ്ഇദ്ദേഹം. ലക്‌സസ്, മേഴ്‌സിഡസ്, ഓഡി, ബി.എം.ഡബ്ല്യൂ റേഞ്ച് റോവര്‍, ബ്ലാക് ഫോര്‍ഡ് എന്‍ഡീവര്‍ തുടങ്ങിയ കാറുകളിലാണ് സഞ്ചാരം. മിക്കതും ബുള്ളറ്റ് പ്രൂഫ് കാറുകളാണ്. സുരക്ഷാ കാരണങ്ങളാല്‍ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കാറില്ല.
നിരവധി വിദേശകാറുകളുടെ അപൂര്‍വ ശേഖരം തന്നെയുണ്ടെന്ന്് പറയപ്പെടുന്നു. ഇത്തരം കാറുകള്‍ ഓടിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ
ഇസഡ് പ്ലസ് സുരക്ഷയുള്ള 36 വി.വി.ഐ.പികളില്‍ ഒരാളാണ് ഇദ്ദേഹം. രാജ്യത്തു തന്നെ 36 പേര്‍ക്ക് മാത്രമാണ് ഇസഡ്പ്ലസ് കാറ്റഗറി സുരക്ഷയുള്ളൂ. ഇതിനു പുറമേ, സ്വന്തം നിലയില്‍ സുരക്ഷാ സേനയും ബ്ലാക് ക്യാറ്റ്‌സുകളുമുണ്ട്. സഞ്ചരിക്കുന്നിടത്തെല്ലാം ഇവരെയും കൊണ്ടു പോകാറുണ്ട്. കേരളത്തിലെത്തിയപ്പോള്‍ 150 ഓളം സുരക്ഷാ ഉദ്യോഗസ്ഥരുമായാണ് ഇദ്ദേഹമെത്തിയിരുന്നത്.

സിനിമ
അഞ്ചു സിനിമകളില്‍ അഭിനയിച്ച സിനിമാക്കാരന്‍ കൂടിയാണ് റാം റഹിം. എം.എസ്.ജി ഓണ്‍ലൈന്‍ ഗുരുകുല്‍ എന്ന ആറാം സിനിമ പുറത്തിറങ്ങാനിരിക്കുകയുമാണ്. ഇദ്ദേഹം ബുള്ളറ്റില്‍ പോകുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. 2015 ഫെബ്രുവരിയില്‍ എം.എസ്.ജി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. എം.എസ്.ജി രണ്ട് ആയിരുന്നു രണ്ടാം സിനിമ. റിലീസ് ചെയ്ത് മൂന്നാം വാരത്തില്‍ തന്നെ സിനിമ 275 കോടി നേടി എന്നാണ് റാം റഹിമിന്റെ അവകാശവാദം. എം.എസ്.ജി ദ വാര്യര്‍, ഹിന്ദ് കാ നാപാക് കോ ജവാബ്, ജാട്ടു എഞ്ചിനീയര്‍ എന്നിവയാണ് മറ്റു സിനിമകള്‍.

റിയാലിറ്റി ഷോ
റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് 9 ല്‍ പങ്കെടുക്കാന്‍ സമ്മതിച്ചിരുന്നു ഇദ്ദേഹം. രണ്ട്, മൂന്ന് മണിക്കൂര്‍ ഇടവിട്ട് അനുയായികളെ കാണാന്‍ വീട്ടിലേക്ക് പോകണം എന്നതായിരുന്നു നിബന്ധന.

രാഷ്ട്രീയം
2015ല്‍ അരവന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പിടിച്ചടക്കിയ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പ്രത്യക്ഷമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു ഇദ്ദേഹം. 2007ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരോക്ഷ പിന്തുണ നല്‍കി. ഇദ്ദേഹത്തിന്റെ മകന്‍ ജസ്മീത് സിങ് ഇന്‍സാന്‍ വിവാഹം കഴിച്ചിട്ടുള്ളത് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് ഹര്‍മിന്തര്‍ സിങ് ജാസ്സിയുടെ മകളെയാണ്.

19 ഗിന്നസ് റെക്കോഡ്!
തനിക്ക് 19 ഗിന്നസ് റെക്കോഡുകള്‍ ഉണ്ട് എന്നാണ് റാം റഹിമിന്റെ വാദം. ഫിംഗര്‍ പെയ്ന്റിങ്, വെജിറ്റബ്ള്‍ മൊസൈക്, ഓയില്‍ലാംപ് ഡിസ്‌പ്ലേ തുടങ്ങിയ ഇനങ്ങളിലാണ് റെക്കോഡ്!.

സാമൂഹ്യക്ഷേമ
പരിപാടികള്‍
27 വര്‍ഷമായി ദേര സച്ചയുടെ മേധാവി സ്ഥാനത്തുള്ള ഇദ്ദേഹം നിരവധി സാമൂഹ്യക്ഷേമ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നതായി സംഘടനയുടെ വെബ്‌സൈറ്റ് പറയുന്നു. ശുചീകരണം, രക്തനിര്‍ണയം, പ്രമേഹം, കൊളസ്‌ട്രോള്‍ പരിശോധന തുടങ്ങിയവയാണ് നടത്തിവരാറുള്ളത്.

വിശേഷണങ്ങള്‍
സ്വന്തം വെബ്‌സൈറ്റില്‍ നിരവധി വിശേഷണങ്ങളാണ് റാം റഹിം ചാര്‍ത്തിയിട്ടുള്ളത്. അതില്‍ ചിലവ ഇങ്ങനെ; മികച്ച ഭരണാധികാരി, ഡീ അഡിക്്ഷന്‍ സ്‌പെഷ്യലിസ്റ്റ്, ആഗോള താപനം കുറച്ചു കൊണ്ടുവരാന്‍ യത്‌നിക്കുന്നയാള്‍, കര്‍മയോഗി, ജ്ഞാന യോഗി, ഫെമിനിസ്റ്റ്, ജല-ശുചീകരണ വിദഗ്ധന്‍, കോസ്റ്റ് എഫക്ടീവ് ടെക്‌നോളജി ഡെവലപ്പര്‍, പാചക വിദഗ്ധന്‍, പോഷകാഹാര വിദഗ്ധന്‍…

വാര്‍ഷിക വരുമാനം
ഹിന്ദി മാധ്യമമായ ജന്‍സത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് റാം റഹിമിന്റെ വാര്‍ഷിക വരുമാനം 60 കോടി രൂപയാണ്. ആയിരക്കണക്കിന് കോടികള്‍ വരും ആസ്തി. എല്ലാം നികുതി രഹിതമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending