Connect with us

Culture

‘മലബാര്‍ കലാപവുമായി കുമ്മനം രാജശേഖരന് ചരിത്രബോധം ഉണ്ടെങ്കില്‍ ഒരു സംവാദത്തിലേക്ക് വരാവുന്നതാണ്’; കുമ്മനത്തെ വെല്ലുവിളിച്ച് കെ.എം ഷാജി

Published

on

കുമ്മനം രാജശേഖരന്റെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ. വിശാലതയെയും, സത്യസന്ധതയെയും ആര്‍ എസ് എസും, സംഘപരിവാറും ഭയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 1921 ലെ മലബാര്‍ കലാപത്തെ, സ്വാതന്ത്ര്യ സമരത്തെ അത് കൊണ്ട് തന്നെയാണ് കുമ്മനത്തെ പോലെ ഒരാള്‍ക്ക് ദഹിക്കാത്തത്. ചരിത്രത്തെ സംഘപരിവാര്‍ ഭയപ്പെടുകയാണെന്നും കെ.എം ഷാജി പറഞ്ഞു. സ്വാതന്ത്ര്യസമരവുമായോ, മലബാര്‍ കലാപവുമായോ ബന്ധപ്പെട്ട് കുമ്മനം രാജശേഖരനോ, അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ചരിത്രബോധം ഉണ്ടെങ്കില്‍ ഒരു സംവാദത്തിലേക്ക് വരാവുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മത സൗഹൃദത്തിന്റെയും, മനുഷ്യ സൗഹൃദത്തിന്റെയും മൂര്‍ത്തമായ പോരാട്ട രൂപമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. ജാതിക്കും, വര്‍ഗ്ഗത്തിനും, മതത്തിനും അപ്പുറം ഇന്ത്യക്കാര്‍ എന്ന ഏകത രൂപപ്പെട്ട ചരിത്ര സന്ധിയാണ് സ്വാതന്ത്ര്യ സമരം.

ആര്‍ഷഭാരത സംസ്‌കാരം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു. വസുധൈവ കുടംബകം എന്ന, ലോകമേ തറവാട് എന്ന വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടുള്ളതാണ് ആര്‍ഷഭാരത സംസ്‌കാരം. അതിന്റെ യഥാര്‍ഥ ഉടമകള്‍ ദേശീയ പ്രസ്ഥാനങ്ങളാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങളാണ് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നത്. യഥാര്‍ത്ഥ ഹിന്ദു സനാതന ധര്‍മ്മം ഉള്ളതു കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിജി നടത്തിയ ആദ്യത്തെ സമരം പാക്കിസ്താന് വാഗ്ദത്തം ചെയ്തിരുന്ന പണം നല്‍കുന്നതിന് വേണ്ടിയായത്.ഇന്ത്യയുടെ കരള്‍ പകുത്ത് പുറത്ത് പോയ ഒരു രാജ്യത്തിന്റെ പ്രശ്‌നത്തില്‍ നീതിയുടെ വിഷയത്തില്‍ അവരുടെ പക്ഷത്ത് നില്‍ക്കാന്‍ കഴിയുന്ന വിശാലമായ വീക്ഷണത്തെയാണ് ആര്‍ഷഭാരത സംസ്‌കാരം എന്നു വിളിക്കുന്നത്.

വിശാലതയെയും, സത്യസന്ധതയെയും ആര്‍ എസ് എസും, സംഘപരിവാറും ഭയപ്പെടുകയാണ്. 1921 ലെ മലബാര്‍ കലാപത്തെ, സ്വാതന്ത്ര്യ സമരത്തെ അത് കൊണ്ട് തന്നെയാണ് കുമ്മനത്തെ പോലെ ഒരാള്‍ക്ക് ദഹിക്കാത്തത്. സത്യത്തെയല്ല, അര്‍ധസത്യങ്ങളെയും, ഊഹിച്ചെടുക്കുന്ന സമര കഥകളെയും ജനങ്ങള്‍ വിശ്വസിക്കും എന്നവര്‍ ധരിച്ചു വെച്ചിരിക്കുന്നു. ചരിത്രത്തെ സംഘപരിവാര്‍ ഭയപ്പെടുന്നു. ചരിത്രത്തെ കര്‍ട്ടനിട്ട് മറയ്ക്കുകയുമാവാം, വിസ്മൃതിയിലേക്ക് പോകുകയുമാവാം. ഇന്ത്യ ജീവിക്കുന്നിടത്തോളം കാലം, പ്രൗഢമായ ഭരണഘടന നില നില്‍ക്കുന്നിടത്തോളം കാലം, വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തെ വിസ്മരിക്കുക എന്നത് അസംഭവ്യമായ കാര്യമാണ്. പിന്നെയുള്ളത് കര്‍ട്ടനിട്ട് മൂടുകയോ, തെറ്റിധരിപ്പിച്ച് ചരിത്രത്തെ വളച്ചൊടിക്കുകയോ ചെയ്യുക എന്നതാണ്. ആയൊരു ശ്രമത്തിലാണ് കുമ്മനം ഇപ്പോഴുള്ളത്.

ഊരിപ്പിടിച്ച വാളിന് മുന്നില്‍, നിമിഷങ്ങള്‍ക്കുള്ളില്‍ തന്റെ ജീവന്‍ ഉടലിനോട് വേര്‍പ്പെടുമെന്ന് ഉറപ്പിക്കുമ്പോഴും സാമ്രാജ്യത്വ കിങ്കരന്‍മാരുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയ ധീരന്മാരെയാണ് കുമ്മനം പരിഹസിക്കാന്‍ ശ്രമിക്കുന്നത്.
രണ്ട് ദിവസം ജയിലില്‍ കിടക്കേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ മാപ്പെഴുതി കൊടുത്ത് രക്ഷപ്പെട്ടയാളുടെ പിന്‍ഗാമിയാണ് കുമ്മനം രാജശേഖരന്‍. സമരവും, സ്വാതന്ത്യവും, ജയില്‍ വാസവും എന്താണെന്ന് മനസിലാക്കാന്‍ വിവേകമുള്ളവരുടെ കൂട്ടത്തിലല്ല സംഘ് പരിവാര്‍.

ഇന്ത്യന്‍ ദേശീയത ഇതര ദേശീയതകളെ പോലെയല്ല. ചേരീ ചേരാ നയം രൂപവത്കരിച്ചത് ഇന്ത്യയാണ്. ഇന്ത്യയുടെ ഏകത്വം എന്നത് മതസൗഹാര്‍ദ്ദത്തിന്റെയും, മനുഷ്യ സൗഹാര്‍ദ്ദത്തിന്റെയും തുല്യതയില്ലാത്ത കൂട്ടായ് മയാണ്. ഈ കൂട്ടായ്മയെ ഒരു കാലത്തും ആര്‍ എസ് എസിന് അംഗീകരിക്കാനാവില്ല. അത് കൊണ്ടാണ് ഞങ്ങള്‍ / നിങ്ങള്‍, അവര്‍ / ഇവര്‍, ഉന്നതര്‍/ കീഴാളര്‍, വന്നവര്‍ / ഇവിടെയുള്ളവര്‍ എന്ന ദ്വന്ദങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തുന്നത്.

സ്വാതന്ത്ര്യ സമരവുമായോ, മലബാര്‍ കലാപവുമായോ ബന്ധപ്പെട്ട് കുമ്മനം രാജശേഖരനോ, അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ചരിത്രബോധം ഉണ്ടെങ്കില്‍ ഒരു സംവാദത്തിലേക്ക് വരാവുന്നതാണ്. നമ്മളതിന് തയ്യാറാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പങ്ക് എന്തായിരുന്നു എന്നതില്‍ ഉള്‍പ്പെടെ കുമ്മനത്തെയും അനുയായികളെയും സംവാദത്തിന് വെല്ലുവിളിക്കുകയാണ്.

ഭരണഘടനയെ അഭാരതീയം,അഹിന്ദുവെന്നും ഒന്നാം സ്വാതന്ത്യ സമരത്തെ ശിപായി ലഹള,മുഹമ്മദീയ ലഹള എന്നും വിളിച്ചാക്ഷേപിച്ച ഗോള്‍വാള്‍ക്കറുടെ അനുയായികളില്‍ നിന്ന് അല്ലെങ്കിലും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending