Video Stories
മിണ്ടരുത്, അത് ബി.ജെ.പിക്ക് ഇഷ്ടമല്ല

പുത്തൂര്‍ റഹ്മാന്
ബി.ജെ.പി വക വാഗ്ദത്തം ചെയ്യപ്പെട്ട അച്ഛാദിന്‍ കാലത്തിന്റെ സുഖ സുഷുപ്തിയിലാണ് ഇന്ത്യ. ആരും ഒന്നും മിണ്ടരുത്. സുഖവും സമൃദ്ധിയും വിളയാടുന്ന ഭാവിക്കുവേണ്ടി രാജ്യത്തു കൃഷിയിറക്കുകയാണ് ഭാരതീയ ജനങ്ങളുടെ പാര്‍ട്ടി. ഈ സുഖനിദ്ര പിടിക്കാതെ ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവരെ വെറുതെ വിടില്ല. കൊന്നോ കൊല്ലിച്ചോ നിശബ്ദരാക്കാവുന്നവരെ അങ്ങനെ ചെയ്യും. എതിര് ശബ്ദങ്ങള്‍ സിനിമാ കൊട്ടകക്കുള്ളിലെ ഒരു ഡയലോഗ് രൂപത്തില്‍ വന്നാല്‍ പോലും അതു തടയും. സാമാജികരും മാധ്യമ പ്രവര്‍ത്തകരുമുള്‍പെടെ എതിരഭിപ്രായമുള്ളവരെ ഒന്നടങ്കം നിശബ്ദരാക്കാനുള്ള നിയമനിര്‍മാണവും ഭേദഗതികളും തന്നെ നടത്തിക്കളയും. തമിഴ് സിനിമ മെര്‍സില്‍ തുടങ്ങി രാജസ്ഥാനിലെ ഓര്‍ഡിനന്‍സ് വരേയുള്ള സംഭവങ്ങള്‍ നോക്കൂ. ജനാധിപത്യത്തിന്റെ പ്രത്യക്ഷ ലക്ഷണമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാവരിയാന്‍ തന്നെയാണ് തീരുമാനം. അല്ലെങ്കില്‍ കോടികള്‍ നല്കി പാട്ടിലാക്കും. നക്കിയോ ഞെക്കിയോ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കും. വാ മൂടിക്കെട്ടിയ ഒരു രാജ്യം മതി ബി.ജെ.പിക്ക്.
ന്യായാധിപര്‍, ഉദേ്യാഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താവൂവെന്ന് നിഷ്കര്‍ഷിക്കുന്ന ഓര്‍ഡിനന്‍സ് രാജസ്ഥാന് നിയമസഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. സഭയിലെ ഭൂരിപക്ഷം കൊണ്ട് വസുന്ധര രാജെ മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കിയെടുക്കും. ഓര്‍ഡിനന്‍സ് പ്രകാരം വിരമിച്ചവരോ ചുമതലയിലുള്ളവരോ ആയ ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അന്യായങ്ങളില്‍ അന്വേഷണം നടത്തുന്നതിന് സര്‍ക്കാരിന്റെയോ അധികാരികളുടെയോ മുന്‍കൂര്‍ അനുമതി വാങ്ങണം. ഔദ്യോഗിക ചുമതല നിര്വഹിക്കുന്നതിനിടയില് ഉയരുന്ന അഴിമതിയാരോപണങ്ങള്‍ക്കാണ് ഇത് ബാധകം. ഈ കേസുകളില്‍ വാര്‍ത്ത നല്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ നടപടിയെടുക്കും. അന്വേഷണത്തിന് സര്‍ക്കാര്‍ സമ്മതം ലഭിക്കാതെ ആരോപണവിധേയന്റെ പേര്, വിലാസം, കുടുംബ വിവരങ്ങള്‍, ഫോട്ടോ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരിലാവും നടപടി. രണ്ടുവര്‍ഷം വരെ തടവാണിതിനു ശിക്ഷ. ഉത്തരവ് പ്രകാരം ഒരു പൊതുപ്രവര്‍ത്തകനെതിരായ പരാതി അന്വേഷിക്കേണ്ടതുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിനു തീരുമാനിക്കാന്‍ ആറു മാസത്തെ സമയം ലഭിക്കും. അഭിപ്രായസ്വാതന്ത്ര്യം എന്നത് ഇനി ഇന്ത്യയില്‍ നിങ്ങളെ ജയിലിലെത്തിക്കും എന്നു ചുരുക്കം.
എതിരഭിപ്രായങ്ങളോടും എതിര്‍ത്തു പറയുന്നവരോടുമുള്ള കനത്ത അസഹിഷ്ണുത മോദി ഭരണത്തിന്റെ തുടക്ക നാളുകളില്‍ തന്നെ രാജ്യത്തെ ഏറെ അസ്വസ്ഥമാക്കിയതാണ്. ജനാധിപത്യവും രാജ്യത്തിന്റെ മതേതര ജീവിതവും ഉറപ്പിക്കപ്പെട്ട മൂല്യം സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ്. ഇവ രണ്ടുമാണ് ബി.ജെ.പിക്ക് അസ്വസ്ഥതയും. നിസ്സാരമെന്നു കരുതുന്ന ഒരു വിമര്‍ശന സ്വരം പോലും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നു. തമിഴ് സിനിമ മെര്‍സിലുമായി ബന്ധപ്പെട്ടുണ്ടായ വിവാദം തന്നെ ഉദാഹരണം. ഒരു സാധാരണ തമിഴ് കൊമേഴ്സ്യല്‍ ഹിറ്റിനു വേണ്ട ചേരുവകളോടെ ഒരുക്കപ്പെട്ട ചലച്ചിത്രമാണത്. മെഡിക്കല്‍ മേഖലയിലെ പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. ഒരു കൊലപാതകത്തില്‍ കുറ്റമാരോപിക്കപ്പെട്ട ഡോക്ടര്‍ നിരപരാധിത്വം തെളിയിച്ചു, കുറ്റകൃത്യം ചെയ്ത യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നതാണ് കഥ. സമാനമായ എത്രയോ സിനിമകള്‍ കണ്ടിട്ടുണ്ട്. സിനിമകളുടെ വിജയ ഫോര്‍മുലയുടെ ഭാഗമാണ് സിനിമയെടുക്കുന്ന കാലത്തെ പ്രേക്ഷക സമൂഹത്തെ ആകര്‍ഷിക്കുന്ന പൊതു വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന സംഭാഷണങ്ങള്‍. ഭരിക്കുന്ന പാര്‍ട്ടിയെ രണ്ടു പറയുമ്പോള്‍ ഉയരുന്ന കരഘോഷം ലക്ഷ്യമിട്ടാണത്. സിനിമയുടെ മാറ്റു കൂട്ടാനും വാണിജ്യ വിജയത്തിനും അതു ഉപകാരപ്പെടും. അല്ലാതെ ഭരണകൂട വിമര്‍ശനം ഉദ്ദേശിച്ചുള്ള സോദ്ദേശ സാഹിത്യമൊന്നുമല്ല അത്്. എത്രയോ സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും വിശേഷിച്ച് സുരേഷ് ഗോപിയും മലയാളത്തില്‍ ഇത്തരം കയ്യടി വാചകങ്ങള്‍ ഉരുവിട്ടിരിക്കുന്നു. തമിഴില്‍ ഇന്ത്യന്‍ പോലുള്ള സിനിമകളില്‍ കമല്ഹാസന് എത്ര നിശിതമായി ഭരണ സംവിധാനങ്ങളെ തുറന്നുകാട്ടിയിട്ടുണ്ട്. ഇതൊന്നും പൊറുക്കപ്പെടാത്ത പാതകമായിരുന്നില്ല നാട്ടില്‍. കലയും ചലച്ചിത്രവും സാഹിത്യവുമൊക്കെ വിമര്‍ശനത്തിന്റെ പോര്‍മുഖം തുറന്നാല്‍ അതിനെ സ്വാഗതം ചെയ്യുന്ന ജനാധിപത്യ ബോധം രാഷ്ട്രീയ നേതാക്കള്‍ക്ക് ഉണ്ടായിരുന്നു. ശങ്കറിന്റെ കാര്‍ട്ടൂണില്‍ തനിക്കെതിരെ വരുന്ന വരയും വരിയും സഹിഷ്ണുതയോടെ കാണുക മാത്രമല്ല, തന്നെ വിട്ടുകളയരുതെന്ന് ശങ്കറിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്ത ഒരു പ്രധാനമന്ത്രിയായിരുന്നു സ്വാതന്ത്ര്യത്തോടെ കൈവന്നത്. ഇതൊക്കെ പഴങ്കഥയാവുന്ന നാടായിരിക്കുന്നു ഇന്ത്യ.
സിങ്കപ്പൂരില്‍ ഏഴു ശതമാനം ജി.എസ്.ടിയുള്ളപ്പോള് ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബം തകര്‍ക്കുന്ന ചാരായത്തിന് ജി.എസ്.ടിയില്ല, പക്ഷേ ജീവന് രക്ഷിക്കേണ്ട മരുന്നിനുണ്ട്. സിനിമയിലെ ഈ സംഭാഷണങ്ങളാണ് ബി.ജെ.പി നേതൃത്വം ചോദ്യം ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യയെ പറ്റിയും സിനിമ മോശം അഭിപ്രായം രേഖപ്പെടുത്തുന്നു എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും ട്വിറ്ററില്‍ കുറിച്ച കമല്‍ ഹാസന് പറഞ്ഞതാണു കാതലായ കാര്യം. അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നത്. വിമര്‍ശനങ്ങളെ നിശബ്ദമാക്കി വാ മൂടിക്കെട്ടിയ ഒരു രാജ്യം സ്വപ്നം കാണുന്നവര്‍ക്ക് ഇതു മനസ്സിലാവില്ലെന്നതു വേറെ കാര്യം.
ആവിഷ്കാര സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും മാധ്യമങ്ങളുടെ വാര്‍ത്താന്വേഷണത്തിനും റിപ്പോര്‍ട്ടു ചെയ്യാനുള്ള ഉത്തരവാദിത്തവും ചോദ്യം ചെയ്യുന്ന ഒരു രാജ്യം അതിന്റെ സവിശേഷതയായ ജനാധിപത്യത്തെയാണ് കുഴിച്ചുമൂടാന്‍ പോകുന്നത്. തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന ഭൂരിപക്ഷത്തിന്റെ ഇംഗിതം നടപ്പാക്കുന്ന പ്രക്രിയ മാത്രമല്ല രാജ്യം വിഭാവനം ചെയ്യുന്ന ജനാധിപത്യം. രാജ്യത്തെ ഏതു പൗരനും സ്വകാര്യമോ സാമൂഹികമോ ആയ കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണത്തിനും അതു പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണത്. കോവിലുകള്‍ക്ക് പകരം ആസ്പത്രികള്‍ നിര്‍മ്മിക്കണമെന്ന സിനിമയിലെ മറ്റൊരു ഡയലോഗാണ് ബി.ജെ.പിയെ വല്ലാതെ ചൊടിപ്പിച്ചത്. ജോസഫ് വിജയ് എന്നാണ് നടന്റെ യാഥാര്‍ത്ഥ പേരെന്നും അമ്പലങ്ങള്‍ പൊളിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് നടനെന്നും ബി.ജെ.പിയുടെ വാട്സ്ആപ് ഗ്രൂപ്പുകള്‍ മുഖേന വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. ഇ.വി രാമസ്വാമിനായ്ക്കരുടെ ദ്രാവിഡ-തമിഴ് മണ്ണിലാണിങ്ങനെ സംഭവിക്കുന്നതെന്നത് അസ്വസ്ഥരാക്കേണ്ടതാണ്. തമിഴക രാഷ്ട്രീയത്തിന്റെ ദ്രാവിഡ വിത്തു പാകിയ ഇ.വി രാമസാമി നായ്ക്കര്‍ യുക്തിവാദിയായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്. ‘ബ്രിട്ടീഷുകാര്‍ മൈല്‍കുറ്റികളില്‍ സ്ഥലപ്പേരുകളും ദൂരം കാണിക്കുന്ന അക്കങ്ങളും എഴുതിവെച്ചത് നന്നായി. അല്ലെങ്കില്‍ നമ്മുടെ ജനങ്ങള്‍ അവയും കുളിപ്പിച്ച് മഞ്ഞളും കുങ്കുമവും ചാര്‍ത്തി, പൂ ചൂടിച്ച് ഒരമ്മന്‍ കോവിലു പണിതേനെ’ എന്ന്. ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയാനും പാകപ്പെട്ട മണ്ണാണ് തമിഴരുടേത്. സാമൂഹിക വിമര്‍ശനത്തിന്റെയും മതവിമര്‍ശനത്തിന്റെയും ഈ പാരമ്പര്യമുള്ള തമിഴകത്തെ ജനതയെ തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിനു പാകപ്പെടുത്താനുള്ള ഏതടവും പയറ്റുകയാണ് ബി.െൈജ.പി. വിജയ് എന്ന നടന്റെ ജാതി പറഞ്ഞു ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ നടത്തിയ അഭിപ്രായ പ്രകടനത്തിനു പിന്നില്‍ ഈ ജാതീയ വിഭജനത്തിന്റെ സൂത്രം ഒളിഞ്ഞു കിടക്കുന്നുണ്ട്.
നഷ്ടക്കച്ചവടത്തില്‍ ഏറെ മിടുക്കു കാണിച്ച സ്വന്തം പുത്രന്റെ മായാജാലം റിപ്പോര്‍ട്ട് ചെയ്ത ദി വയര്‍ ഓണ്‍ ലൈന്‍ പ്രസിദ്ധീകരണത്തിനെതിരെ ബി.ജെ.പി പ്രസിഡണ്ട് അമിത് ഷാ നടത്തിയ നീക്കവും ഭരണകൂട സന്നാഹങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തി വാര്‍ത്തയെ പ്രതിരോധിച്ചതും മാധ്യമ സ്ഥാപനത്തിനെതിരെ കേസു കൊടുത്തതും ഓര്‍ക്കുക. അതു കൊണ്ടരിശം തീരാതെ സാമ്പത്തിക അഴിമതി പുറത്തുകൊണ്ടുവന്ന ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിന് വിലക്കേര്‍പ്പെടുത്താനും ബി.ജെ.പി വഴി കണ്ടെത്തി. അഹമദാബാദ് കോടതിയെ ഉപയോഗിച്ചാണു വിലക്കേര്‍പ്പാടാക്കിയത്. അതേ വാര്‍ത്ത രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങള്‍ തമസ്കരിക്കുന്നതും കണ്ടു. ആരോപണ വിധേയനായ സ്വകാര്യ വ്യക്തിക്കു വേണ്ടി ന്യായീകരണ-വാര്‍ത്താസമ്മേളനം നടത്തിയത് രാജ്യത്തെ ക്യാബിനറ്റ് മന്ത്രി. ഈ വാര്‍ത്താസമ്മേളനം മുഴുവന്‍ സമയം തത്സമയ സംപ്രേഷണം നടത്തിയ ചാനലുകള്‍ ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിയ വാര്‍ത്താസമ്മേളനം പ്രേക്ഷകരെ കാണിച്ചില്ല. വാര്‍ത്ത ബഹിഷ്കരിക്കാന്‍ നിര്‍ദേശമുണ്ടല്ലേയെന്ന് മാധ്യമ സമ്മേളനത്തില്‍ വെച്ചു തന്നെ കോണ്‍ഗ്രസ് നേതാവായ കപില്‍സിബലിനു മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കേണ്ടി വന്നു.
ഭരണകൂടത്തെയും അധികാര കേന്ദ്രങ്ങളെയും തുറന്നുകാട്ടുക എന്ന ധര്‍മ്മം മാധ്യമങ്ങള്‍ മറന്ന രാജ്യമായിരിക്കുന്നു നമ്മുടേത്. യു.പി.എ ഭരണകാലത്ത് അഴിമതികള്‍ നിരന്തരം തുറന്ന് കാട്ടിക്കൊണ്ടിരുന്ന പലരും ഇന്ന് സര്‍ക്കാരിന്റെ വക്താക്കളായിരിക്കുന്നു. അഭിപ്രായ രൂപീകരണവും അഭിപ്രായ സ്വാതന്ത്ര്യവും റദ്ദു ചെയ്യപ്പെട്ട നിശ്ശബ്ദത തളം കെട്ടിയ ഒരു ഭാവിയാണു നമ്മുടെ മുന്നിലെന്ന് ഭയപ്പെടാതെ വയ്യ. തമസോമ ജോതിര്‍ ഗമയ എന്ന വിഖ്യാത മന്ത്രം ലോകത്തിനു നല്കിയ ദേശം വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്കു പോകുന്നത് കാണാനാണു നമ്മുടെ യോഗം.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
india3 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala14 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
News3 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF14 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍