Connect with us

Views

ബി.ജെ.പിയോട് ഇത്രയും ദയാലുവാകണോ

Published

on

ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരായ സി.പി.എമ്മിന്റെ പ്രസ്താവനകളും ആക്രോശങ്ങളും കേട്ടുകേട്ട് തഴമ്പിച്ചതാണ് മലയാളിയുടെ കര്‍ണപുടങ്ങള്‍. ഇവയെല്ലാം ശുദ്ധ ഗീര്‍വാണങ്ങളും അധികാരക്കസേരകള്‍ അരക്കിട്ടുറപ്പിക്കാനുള്ള കുതന്ത്രങ്ങളുമാണെന്നുമുള്ള മറുപക്ഷത്തിന്റെ ആക്ഷേപങ്ങളെ പുച്ഛിച്ചുതള്ളുകയാണ് സി.പി.എം നേതാക്കള്‍ ചെയ്യാറ്. എന്നാലിതാ സംസ്ഥാനത്തെ സി.പി.എം നേതൃസര്‍ക്കാര്‍ കഴിഞ്ഞ ആഗസ്റ്റ് 31ന് പുറത്തിറക്കിയ കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ അവരുടെ വര്‍ഗീയ ഫാസിസ്റ്റ് വിരോധവും പുച്ഛരസങ്ങളും വെറും പുകമറയാണെന്ന് സ്വയം ഉച്ഛൈസ്തരം ഉദ്‌ഘോഷിക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടര്‍ ഒപ്പുവെച്ച് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്കായി അയച്ച സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കക്ഷിയുടെ മുന്‍ഗാമിയായ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാളുമായി ബന്ധപ്പെട്ടതാണ്. ജനസംഘവും ബി.ജെ.പിയുമൊക്കെ പ്രതിനിധീകരിക്കുന്ന സംഘ്പരിവാറിന്റെ ആശയം രൂപീകരിക്കുന്നതില്‍ തന്റേതായ നിര്‍ലോഭ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ദീന്‍ദയാല്‍ ഉപാധ്യായ. മണ്‍മറഞ്ഞ ഈ സംഘി നേതാവിന്റെ പേരില്‍ രാജ്യത്തെ വിദ്യാലയങ്ങളിലെല്ലാം ഉപന്യാസ മല്‍സരം, പദ്യം ചൊല്ലല്‍, ദേശഭക്തി ഗാനം തുടങ്ങിയവ സംഘടിപ്പിച്ച് ആഘോഷിക്കണമെന്നാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി വര്‍ഷമായതിനാലാണ് ഇക്കാര്യം നിര്‍ദേശിക്കുന്നതെന്നാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറിയുടേതായി സംസ്ഥാനങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നത്. ജൂലൈയിലാണ് ഇത്തരമൊരു സര്‍ക്കുലര്‍ കേന്ദ്രം ഇതര സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിനും അയച്ചത്. ഇത് അപ്പടി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്ക് നടപടികള്‍ക്കായി അയച്ചുകൊടുത്തുവെന്നത് മത നിരപേക്ഷതയെക്കുറിച്ച് കവലകളില്‍ ആയിരം നാവുകള്‍ ചുഴറ്റുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അതിന്റെ സര്‍ക്കാരിനും ഭൂഷണമാണോ.

സത്യത്തില്‍ ആരാണീ പണ്ഡിറ്റ് എന്നുചേര്‍ത്ത് സംഘ്പരിവാറുകാര്‍ വിളിക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ? ജനിച്ചത് 1916 സെപ്തംബറിലാണ്. അതായത്, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ പ്രായം മുപ്പത്തൊന്ന്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, ഫെഡറലിസം എന്നൊക്കെ നാം അഭിമാനം കൊള്ളുന്നതും രാജ്യത്തെ ഇന്നത്തെ നിലയിലേക്ക് പിടിച്ചുയര്‍ത്തിയതുമായ സംവിധാനങ്ങളോടും ആശയങ്ങളോടും ഈ നേതാവിന്റെ അനുഭാവം എത്രയുണ്ടെന്നുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ജന്മി-കുടിയാന്‍ വ്യവസ്ഥക്കും സങ്കുചിത ഭാരതീയതക്കും ബ്രാഹ്മണിസത്തിനുംവേണ്ടി നിലകൊണ്ട പ്രതിലോമ വ്യക്തിത്വം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ വെമ്പല്‍കൊള്ളുന്നൊരു ആള്‍ക്കൂട്ട പ്രസ്ഥാനത്തിന്റെ കേളിപെറ്റ വക്താവ്. മതേതര ഇന്ത്യക്കു പകരമായി ഹിന്ദുത്വത്തിന്റെ വക്താക്കളായ വീര്‍ സവര്‍ക്കര്‍, ഹെഡ്ഗവാര്‍, ശ്യാമപ്രസാദ് മുഖര്‍ജി, ഗോള്‍വാര്‍ക്കര്‍ മുതലായ രാജ്യത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തൊരു പ്രസ്ഥാനത്തിന്റെ പ്രണേതാവും പ്രചാരകനും. ആന്‍ഡമാന്‍ ജയിലില്‍ നിന്ന് ബ്രിട്ടീഷ് സേനാധിപര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സ്വയം സ്വാതന്ത്ര്യം നേടിയ ആര്‍.എസ്.എസ് നേതാവിന്റെ സഹതേരാളി. എ.ബി വാജ്‌പേയിയുടെ ഭരണകാലത്തുപോലും കേട്ടുകേള്‍വിയില്ലാതിരുന്ന ഈ നേതാവിന്റെ പേരിനെ പതിനഞ്ചോളം കേന്ദ്രാവിഷ്‌കൃതപദ്ധതികളില്‍ പുനര്‍നാമകരണം ചെയ്ത് അടിച്ചേല്‍പിച്ചത് മോദിയുടെയും അമിത്ഷായുടെയും തീവ്ര ദേശീയതയുടെ ആസുരകാലത്താണ്.

സാധാരണഗതിയില്‍ കേന്ദ്രത്തിന്റേതായി സംസ്ഥാനത്തെ വിവിധ വകുപ്പുകളിലേക്ക് അയച്ചുകിട്ടുന്ന സര്‍ക്കുലറുകള്‍ മാനിക്കാനും ഫെഡറല്‍ സംവിധാനപ്രകാരം നടപ്പാക്കാനും സംസ്ഥാനങ്ങള്‍ക്കുമേല്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യ എന്നാണല്ലോ നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍തന്നെ സൂചിപ്പിക്കുന്നത്. എന്നാല്‍ അതേ ഭരണഘടനയിലെ ഏഴാം വകുപ്പനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് നടപ്പിലാക്കേണ്ടവയെന്നും കേന്ദ്രം മാത്രമെന്നും സംസ്ഥാനങ്ങള്‍ മാത്രമെന്നും നിര്‍ദേശിക്കുന്ന മൂന്നുതരം ഭരണ വ്യവസ്ഥകളും നിയമങ്ങളും നിലവിലുണ്ട്. ക്രമസമാധാനം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം തുടങ്ങിയവ ഇങ്ങനെ സംസ്ഥാന പട്ടികയില്‍പെടുന്ന വകുപ്പുകളാണ്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന് ഈ ഭരണഘടനാവ്യവസ്ഥയനുസരിച്ച് നടപ്പാക്കാതിരിക്കാവുന്ന ഒരു നിര്‍ദേശത്തെ അപ്പടി വിദ്യാലയങ്ങളിലേക്ക് അയച്ചുകൊടുക്കുക എന്നുവെച്ചാല്‍ അതിന്റെ പിന്നിലെ ചോതോവികാരവും രാഷ്ട്രീയ-സാമൂഹിക നയവും എന്തായിരിക്കും.

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ തലവനാണ് അതിന്റെ മന്ത്രി സി.രവീന്ദ്രനാഥ്. അദ്ദേഹത്തിന് കീഴിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും വരിക. ഇത്തരമൊരു കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്‍ അത് സ്വാഭാവികമായും പരിശോധിച്ച് സ്വീകരിക്കേണ്ട തുടര്‍ നടപടി എന്തുകൊണ്ടാണ് സി.പി.എമ്മിന്റെ കേഡര്‍ സഖാവും പ്രൊഫസറുമായൊരു മന്ത്രി സ്വീകരിക്കാതിരുന്നത്. മന്ത്രി കണ്ടിട്ടുതന്നെയാണ് സര്‍ക്കുലര്‍ ഫോര്‍വേഡ് ചെയ്തതെന്നാണ് ഉദ്യോഗസ്ഥ നേതൃത്വം പറയുന്നത്. അങ്ങനെയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം മന്ത്രിക്കുതന്നെയല്ലേ. ഉദ്യോഗസ്ഥര്‍ക്ക് പിശക് പറ്റിയതാണെന്നാണ് സി.പി.എമ്മിന്റെ നിലപാടെങ്കില്‍ ഇക്കാര്യം എന്തുകൊണ്ട് നേരത്തെ കണ്ടെത്തി അവര്‍ക്കെതിരെ നടപടിയെടുത്തില്ല. സംഭവം വിവാദമാകുന്നതുപോലും മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിനുശേഷമാണെന്നോര്‍ക്കണം. സര്‍ക്കുലറില്‍ പറഞ്ഞതുപ്രകാരമുള്ള ആഘോഷ പരിപാടികള്‍ ഒരു സ്‌കൂളുകളിലും നടന്നില്ലെന്ന സി.പി.എമ്മിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വാദത്തിലും തികഞ്ഞ വങ്കത്തരമല്ലാതെന്താണുള്ളത്. സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കിട്ടിയിട്ടും അത് നടപ്പാക്കാതിരുന്നതിന് കാരണം കേരളത്തിലെ അധ്യാപക സമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും മതേതരത്വത്തോടുള്ള ഉറച്ച പ്രതിബദ്ധതയാണ്. ഇനി തങ്ങളുടെ സര്‍ക്കുലര്‍ അധ്യാപകര്‍ നടപ്പാക്കിയില്ലെന്ന് മിഥ്യാഭിമാനം കൊള്ളുന്ന ഇടതുപക്ഷ സര്‍ക്കാരിനും സി.പി.എമ്മിനും പൊതുവിദ്യാഭ്യാസ വകുപ്പിനും മറ്റ് സര്‍ക്കുലറുകളുടെ കാര്യത്തിലും ഇതേ നിലപാടാണോ ഉള്ളത് ?

ആര്‍.എസ്.എസ് തലവന് ചട്ടം ലംഘിച്ച് സ്‌കൂള്‍ മുറ്റത്ത് ദേശീയ പതാക ഉയര്‍ത്താനും സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകന് രാജ്യത്തിന്റെ വികലചരിത്രം അടിച്ചേല്‍പിക്കാനും അനുവദിച്ച ഭരണത്തിന്‍ കീഴില്‍ കൂടുതല്‍ പ്രതീക്ഷിക്കുക വയ്യെന്നാകിലും, നാഗ്പൂരിലെ ഫ്രീസറുകളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന വര്‍ഗീയ ഫാസിസത്തിന്റെ നഞ്ചുതുള്ളികളെ മലയാളി കുരുന്നു മനസ്സുകളില്‍ കുത്തിവെക്കാനുള്ള പരിശ്രമം ഏത് വര്‍ഗീയ വിരോധത്തിന്റെ പേരിലാണ് ന്യായീകരിക്കപ്പെടുക. ബി.ജെ.പിയുടെ വിപത്തിനെ അകറ്റാന്‍ രാജ്യത്തെ വിരലിലെണ്ണാവുന്ന ലോക്‌സഭാ സീറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന സി.പി.എമ്മിനെതിരെ കേരളത്തിലെ മതന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനുള്ള സൂത്രവിദ്യ ഒരിക്കല്‍കൂടി തുണിയുരിഞ്ഞ് പുറത്തുചാടിയിരിക്കുകയാണ് മോദി ഭക്തനായ പ്രകാശ്ജാവദേക്കറുടെ സര്‍ക്കുലറിലൂടെ.

kerala

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് 240 രൂപ വർധിച്ചു

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6635 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53080 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി.

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രിൽ 19ന് സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. ടീനേജുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങൾ വലിയതോതിൽ വിപണിയിൽ ലഭ്യമാകുന്നു.

Continue Reading

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

kerala

ഐസിയു പീഡനക്കേസ്; ഡോക്ടര്‍ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി

Published

on

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ മൊഴി രേഖപ്പെടുത്തിയ ഡോ.പ്രീതിക്കെതിരെ അതിജീവിത നല്‍കിയ പരാതിയില്‍ പുനരന്വേഷണത്തിന്‍ ഉത്തരവിറക്കി.പീഡനക്കേസില്‍ ഡോ.പ്രീതി തന്റെ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയില്ലെന്ന് അതിജീവിത സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.ഈ കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതിജീവിത ആവിശ്യപ്പെട്ടിട്ടും കമ്മിഷണര്‍ നല്‍കിയില്ല.ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് അതിജീവിത കമ്മിഷണര്‍ ഓഫിസിന് സമീപത്ത് സമരം ആരംഭിച്ചിരുന്നു.

അതിജീവിത ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖല ഐജി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഡോ.പ്രീതിക്കെതിരായ പരാതിയില്‍ എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിനു പിന്നാലെ അതിജീവിത സമരം അവസാനിപ്പിക്കുകയായിരുന്നു. ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

Continue Reading

Trending