Connect with us

More

കണ്ണീര്‍ വീണ മണ്ണില്‍ സാന്ത്വനവുമായി യു.ഡി.എഫ് നേതാക്കള്‍

Published

on

രണകൂട ഭീകരത കൊണ്ട് ഇരകളുടെ കണ്ണീര്‍ വീണ മണ്ണില്‍ ആശ്വാസവും പ്രത്യാശയും പകര്‍ന്ന് യു.ഡി.എഫ് നേതാക്കളുടെ സന്ദര്‍ശനം. നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കയ്യൂക്കിലൂടെ നടപ്പാക്കാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനത്തെ തുറന്നെതിര്‍ത്താണ് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍, സമരത്തിന്റെ കേന്ദ്രഭൂമിയായ മുക്കം എരഞ്ഞിമാവില്‍ എത്തിയത്.

നോട്ടീസോ മുന്നറിയപ്പോ ധാരണയോ ഇല്ലാതെ കിടപ്പാടത്തിലേക്കും കൃഷിയിടത്തിലേക്കും ജെ.സി.ബിയുമായെത്തിയ ഗെയിലും പൊലീസും നടത്തിയ മനുഷ്യത്വരഹിതമായ ചെയ്തികളെകുറിച്ച് ഇരകള്‍ നേതാക്കള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി. നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞെന്നും പൊലീസിനെ കല്ലെറിഞ്ഞും ആരോപിച്ച് വീടുകളില്‍ കയറി നടത്തിയ അതിക്രമങ്ങളുടെ വേദനയും രോഷവും ജനം പങ്കുവെച്ചു. ബാത്ത്‌റൂമില്‍ കയറി കുളിക്കുന്ന സ്ത്രീകള്‍ക്ക് നേരെ പോലും പൊലീസ് കയ്യേറ്റത്തിന് ശ്രമിച്ചത് കണ്ണീരോടെയാണ് പ്രദേശവാസികള്‍ വിവരിച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി വീടുകളുടെ വാതില്‍ ചവിട്ടിപൊളിച്ച് നിരപരാധികളെ കസ്റ്റഡിയിലെടുത്ത പൊലീസ് രാജ് ഗെയിലും വികസനവും ആര്‍ക്കുവേണ്ടിയെന്ന ചോദ്യമാണുയര്‍ത്തുന്നത്.

കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ മുതിര്‍ന്നവരെയും കളിക്കാന്‍ പോയ കുട്ടികളെയും ജയിലിലേക്ക് കൊണ്ടുപോയ കദനകഥയാണ് പലര്‍ക്കും പറയാനുണ്ടായിരുന്നത്. കോഴിക്കോട് ജില്ലക്ക് പുറമെ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഇരകളും എരഞ്ഞിമാവില്‍ ഐക്യദാര്‍ഢ്യവുമായെത്തി. വിഷയം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് എരഞ്ഞിമാവില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി നേതാക്കള്‍ പ്രഖ്യാപിച്ചതോടെ തീവ്രവാദ മുദ്രചാര്‍ത്തി സമരം അടിച്ചമര്‍ത്താനുള്ള സി.പി.എം- പൊലീസ് ശ്രമം ഗ്യാസായി. ഹര്‍ഷാരവത്തോടെയാണ് നേതാക്കളുടെ വാക്കുകളെ ജനം ഏറ്റെടുത്തത്. ഗെയില്‍ പദ്ധതി പ്രവൃത്തി ഇന്നലെ നടക്കാത്തത് പ്രദേശത്തെ സംഘര്‍ഷത്തിന് അയവു വരുത്തിയിട്ടുണ്ട്. ഏകാധിപത്യ നിലപാടുമായി ജനങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോയാല്‍ അതിന്റെ പ്രത്യാഘാതത്തിന് സംസ്ഥാന സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ജനകീയ സമ്മേളനം മുന്നറിയിപ്പ് നല്‍കി.

പണിയിലുടക്കി ചര്‍ച്ച

ഗെയില്‍ വിരുദ്ധ സമരം യു.ഡി.എഫ് ഏറ്റെടുക്കുന്ന ഘട്ടമെത്തിയതോടെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വഴങ്ങി. ആറിന് വൈകിട്ട് നാലിന് കോഴിക്കോട് കലക്ടറേറ്റില്‍ വച്ചായിരിക്കും സര്‍വ്വകക്ഷിയോഗം ചേരുക. വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് സര്‍വ്വകക്ഷിയോഗം വിളിച്ചത്.

ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംബന്ധിക്കും. നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തിവെച്ച ശേഷം മാത്രമെ ചര്‍ച്ചക്ക് പ്രസക്തിയൊളളൂവെന്നാണ് സമരസമിതി നിലപാട്. നേരത്തെ സമരസമിതിയുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കലക്ടര്‍ യു.വി ജോസ്. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കലക്ടര്‍ അറിയിച്ചിരുന്നു.

നേതാക്കള്‍ പോയതോടെ പദ്ധതി പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തിന്റെ ബലത്തില്‍ പാവപ്പെട്ടവരുടെ ഭൂമി കയ്യേറിയുള്ള നിര്‍മാണ പ്രവൃത്തി ഇന്നലെയും തുടര്‍ന്നു. വീടുകള്‍ തോറും കയറി ഇറങ്ങി സമരക്കാരെ വേട്ടയാടുന്നതിനാല്‍ പല കുടുംബങ്ങളും സ്ഥലം വിട്ടിരിക്കുകയാണ്. പൊലീസ് ലാത്തിച്ചാര്‍ജിലും മറ്റും പരുക്കേറ്റ് ഒട്ടേറെ പേര്‍ ചികിത്സയിലാണ്. 33 പേര്‍ റിമാന്റിലും നിരവധി പേര്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്. എണ്ണൂറോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാറിന്: പി.കെ കുഞ്ഞാലിക്കുട്ടി
ബലം പ്രയോഗിച്ച് ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് അംഗീകരിക്കില്ലെന്നും പദ്ധതി നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമാവണമെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മനുഷ്യത്വ രഹിതമായ നടപടിയാണ് ഉണ്ടായത്. ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. അടുത്ത യു.ഡി.എഫ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. എരഞ്ഞിമാവിലെത്തി ഗെയില്‍ ഇരകളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നോട്ടാസ് പോലും നല്‍കാതെ ജെ.സി.ബിയുമായി കടന്നുകയറി പൈപ്പിടുന്നതും ബലപ്രയോഗത്തിന് മുതിരുന്നതും ജനാധിപത്യ സംവിധാനങ്ങള്‍ക്ക് യോജിച്ചതല്ല. ഇരകള്‍ക്കും അവരുടെ ജനപ്രതിനിധികള്‍ക്കും കേള്‍ക്കാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാറിനും ഗെയിലിനും പറയാനുള്ളത് അവര്‍ക്കും പറയാം. ആശങ്ക ദൂരീകരിച്ച് ജനങ്ങളുടെ സഹകരണത്തോടെയാണ് വികസനം നടപ്പാക്കേണ്ടത്. ആരും വികസനത്തിന് എതിരല്ല. പക്ഷെ, അതു നടപ്പാക്കാനും പ്രയോഗത്തില്‍ വരുത്താനും ഒരു രീതിയുണ്ട്. പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാമെന്നാണ് വിചാരമെങ്കില്‍ നടക്കില്ല. അനിഷ്ട സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമരം അടിച്ചമര്‍ത്തുന്ന നടപടി ശരിയല്ല: സി.പി.എമ്മിനെ വെട്ടിലാക്കി സി.പി.ഐ

ഗെയില്‍ പ്രശ്‌നത്തില്‍പൈപ്പ് ലെയിന്‍ പദ്ധതിക്കെതിരെ മുക്കത്ത് സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനജാഗ്രതയാത്രയുടെ എറണകുളം ജില്ലാ പര്യടനത്തിനിടെ ഇന്നലെ എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുകയല്ല വേണ്ടതെന്നും എത്രയും പെട്ടന്ന് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ പിന്തുണ നല്‍കുക എന്നതാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിത നയം.

മുക്കത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമാണ്. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ. ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നത് എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ്. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് സമവായമാണ് ആവശ്യം. പ്രായോഗിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. തെളിവില്ലാതെ തീവ്രവാദ ബന്ധം ആരോപിക്കാനാകില്ല.

പൊലീസിന്റെ ഭാഗത്ത് ഒറ്റപ്പെട്ട വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും കാനം പറഞ്ഞു. ജനജാഗ്രതാ യാത്രയുടെ സ്വീകരണത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ ഔചിത്യത്തെ കുറിച്ച് തോമസ് ചാണ്ടി തന്നെയാണ് ചിന്തിക്കേണ്ടത്. അദ്ദേഹം കായല്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

Trending