Connect with us

More

ഐ.എസ്.എല്‍ ഉദ്ഘാടന മത്സരം; ഗാലറി ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

Published

on

 

അഷ്റഫ് തൈവളപ്പ്

കൊച്ചി: നവംബര്‍ 17ന് തുടങ്ങുന്ന ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റേതടക്കം കൊച്ചിയില്‍ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഒമ്പത് മത്സരങ്ങളുടെയും ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഇന്ന് വൈകിട്ട് നാലു മണിക്ക് വില്‍പ്പന തുടങ്ങിയ ടിക്കറ്റുകളില്‍ ഉദ്ഘാടന മത്സരത്തിന്റെ മുഴുവന്‍ ഗാലറി ടിക്കറ്റുകളും ഒന്നര മണിക്കൂറിനകം വിറ്റു തീര്‍ന്നു. 240 രൂപയായിരുന്നു ഗാലറി ടിക്കറ്റിന്റെ വില. മറ്റു ടിക്കറ്റുകളും അതിവേഗത്തില്‍ വിറ്റുപോവുന്നുണ്ട്. പതിനായിരം രൂപയാണ് ടിക്കറ്റിന്റെ കൂടിയ വില. കഴിഞ്ഞ സീസണില്‍ 200, 300,500 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്.

മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയാണ് നാലാം സീസണിലെ ടിക്കറ്റ് വില്‍പ്പന. ഉദ്ഘാടന മത്സരത്തിന് 240 രൂപ മുതല്‍ 3500 രൂപ വരെയാണ് വില. ഗാലറി ടിക്കറ്റിനാണ് 240 രൂപ. ഗോള്‍ പോസ്റ്റിന് പിന്നിലെ ബി.ഡി ബ്ലോക്കുകള്‍ക്ക് 500 രൂപയും സി ബ്ലോക്കിന് 700 രൂപയും നല്‍കണം. വി.ഐ.പി ബോക്സിന് സമീപമുള്ള എ,ഇ ബ്ലോക്കുകള്‍ക്ക് 850 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വി.ഐ.പി ബോക്സിന് 3500 രൂപയാണ് ഈടാക്കുക. അതേസമയം ഓണര്‍ ബോക്സിന് പതിനായിരം രൂപ നല്‍കണം. ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് നടക്കുന്ന ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനും ഫെബ്രുവരി 23ന് ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തിനും ഇതേ ടിക്കറ്റ് നിരക്കാണ്. മറ്റു മത്സരങ്ങളുടെ ടിക്കറ്റ് വില ഇങ്ങനെ: ഗാലറി-200, ബി,ഡി ബ്ലോക്ക്-400, എ,സി, ഇ ബ്ലോക്ക്-650, വി.ഐ.പി-2500, ഓണര്‍ ബോക്സ്-5000. ഗാലറി ടിക്കറ്റിന് കാര്യമായി വില വര്‍ധിപ്പിക്കാത്തത് ആരാധകര്‍ക്ക് ഏറെ ആശ്വാസകരമാവും. അണ്ടര്‍-17 ലോകകപ്പിനോടനുബന്ധിച്ച് സ്റ്റേഡിയത്തില്‍ ഗാലറിയിലടക്കം ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചിരുന്നു. ബുക്ക്മൈ ഷോയുടെ ഓണ്‍ലൈന്‍ സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാവും. കഴിഞ്ഞ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ ആവശ്യമുന്നയിക്കുന്ന സീസണ്‍ ടിക്കറ്റ് വില്‍പ്പനക്ക് ടീം മാനേജ്മെന്റ് ഇത്തവണയും അവസരമൊരുക്കിയില്ല. നിലവിലെ ടിക്കറ്റ് നിരക്കിലൂടെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആരാധകരെ ചൂഷണം ചെയ്യുകയാണെന്ന് ആക്ഷേപവുമുണ്ട്.

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

crime

കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

Published

on

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.

കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending