Connect with us

Video Stories

ഖത്തര്‍: സമഗ്ര നഗരവികസന പദ്ധതി നടപ്പാക്കുന്നു

Published

on

 

ദോഹ: 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സമഗ്ര നഗര വികസന പദ്ധതി നടപ്പാക്കും. സെന്‍ട്രല്‍ മുനിസിപ്പില്‍ കൗണ്‍സില്‍(സിഎംസി) യോഗത്തില്‍ സംസാരിക്കവെ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ നഗര വികസന വകുപ്പ് അസി. ഡയറക്ടര്‍ തുര്‍ക്കി ഫഹദ് അല്‍ തുര്‍ക്കിയാണ് ഇക്കാര്യം അറിയിച്ചത്. ജനസംഖ്യയിലെ വര്‍ധനവും രാജ്യത്ത് നടപ്പാകുന്ന പൊതു വികസനങ്ങളും കണക്കിലെടുത്താണ് സമഗ്ര നഗരവികസന പദ്ദതി നടപ്പാക്കുന്നത്. സുസ്ഥിര വികസനത്തിന്റെ മാതൃക സജ്ജമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ദശീയ നിലവാരത്തില്‍ നഗര കേന്ദ്രങ്ങള്‍ വികസിപ്പിക്കും. ഹരിത വലയത്താല്‍ ചുറ്റപ്പെടുന്ന വിധത്തിലാണ് ഓരോ നഗരത്തെയും വിഭാവനം ചെയ്തിരിക്കുന്നത്. ഘട്ടംഘട്ടമായി ഭൂമി വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്‌കാരിക കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്തുന്നുണ്ട്.
നാല് കോടി ചതുരശ്ര മീറ്ററിലേറെ വിസ്തീര്‍ണമുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയകള്‍, മൂന്ന് കോടി ചതുരശ്ര മീറ്ററിലേറെ വിസ്തീര്‍ണമുള്ള മൂന്ന് സാമ്പത്തിക മേഖലകള്‍, ഒരു കോടി ചതുരശ്ര മീറ്ററിലേറെ വിസ്തീര്‍ണമുള്ള എട്ട് വിതരണ, സംഭരണ പ്രദേശങ്ങള്‍, 1.49 കോടി ചതുരശ്ര മീറ്ററില്‍ മൂന്ന് ലോജിസ്റ്റിക് പ്രദേശങ്ങള്‍, 35 ചതുരശ്ര കിലോമീറ്ററില്‍ രണ്ട് കാര്‍ഷിക സമുച്ഛയങ്ങള്‍, സെന്‍ട്രല്‍- കന്നുകാലി മാര്‍ക്കറ്റുകള്‍, ബസ്- ടാക്‌സി സ്റ്റോപുകള്‍ക്കു സമാനമായ ഗതാഗത മേഖലയിലെ സേവന മേഖലകള്‍, ആഭ്യന്തര മന്ത്രാലയത്തിന് സേവന കേന്ദ്രങ്ങള്‍, 72 സര്‍ക്കാര്‍ സ്‌കൂളുകള്‍, 40 സ്വകാര്യ സ്‌കൂളുകള്‍, 21 കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍, കമ്യൂനിറ്റി കോളജിന് പുതിയ കേന്ദ്രം അടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍, തൊഴിലാളികളുടെ താമസത്തിന് ഏഴ് സ്ഥിര കേന്ദ്രങ്ങളും 17 താത്കാലിക കേന്ദ്രങ്ങളും എന്നിവയുള്‍പ്പടെയാണ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമഗ്ര ആസൂത്രണ മാനദണ്ഡങ്ങളും വ്യവസ്ഥകളും സര്‍വേയും അനുസരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. തീരപ്രദേശങ്ങള്‍, കാലാവസ്ഥാ മാറ്റങ്ങള്‍ എന്നിവയുടെ കൈകാര്യനിര്‍വഹണത്തിനും കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.
രാജ്യാതിര്‍ത്തികളിലെ താമസത്തിനുള്ള നിയന്ത്രണം സംബന്ധിച്ച കാര്യങ്ങളും സിഎംസി യോഗത്തില്‍ ചര്‍ച്ച ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളിലെ നിലവില്‍ വീടുകളുള്ളവരെ നഗരങ്ങളിലേക്ക് മാറ്റുന്നതിനു പകരം താമസിക്കുന്നതിന് കൂടുതല്‍ സുഗമമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്തു. ശൈത്യകാല ക്യാമ്പിങ് പ്രദേശങ്ങളും താമസ മേഖലയും തമ്മിലുള്ള ദൂരം ഏറ്റവും കുറഞ്ഞത് രണ്ടുകിലോമീറ്റര്‍ വരെയെങ്കിലും ആക്കണമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരോട് സി എം സി അംഗങ്ങള്‍ ആവശ്യപ്പെട്ടു. കുടുംബങ്ങള്‍ക്ക് പ്രത്യേകം ക്യാമ്പിങ് പ്രദേശവും പ്രായം കുറഞ്ഞവര്‍ക്ക് പ്രത്യേകവുമായി ക്യാമ്പ് നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending