Connect with us

More

ഗതികെട്ട് രാജി

Published

on

 

എല്‍.ഡി.എഫിലുണ്ടായ വന്‍ പൊട്ടിത്തെറികള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമൊടുവില്‍ കായല്‍ കയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ്ചാണ്ടി രാജിവെച്ചു. ഇന്നലെ ഉച്ചക്ക് 12.50ഓടെയാണ് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രി പിണറായി വിജയന് തോമസ്ചാണ്ടിയുടെ രാജി സമര്‍പിച്ചത്. മുഖ്യമന്ത്രി രാജ്ഭവന് കൈമാറിയ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. തോമസ്ചാണ്ടി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തല്‍ക്കാലം മുഖ്യമന്ത്രി വഹിക്കും. പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരില്‍ ആരെങ്കിലും ഒരാള്‍ കുറ്റവുമുക്തനായി തിരിച്ചെത്തിയാല്‍ മന്ത്രിയാക്കാമെന്ന് എന്‍.സി.പിക്ക് പിണറായി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതുവരെ മന്ത്രിസ്ഥാനം ഒഴിച്ചിടാനാണ് ധാരണ.
രാജിക്കത്ത് എഴുതി പീതാംബരന്‍ മാസ്റ്ററെ ഏല്‍പിച്ച ശേഷം ഒദ്യോഗിക വാഹനത്തില്‍ തോമസ്ചാണ്ടി ആലപ്പുഴയിലേക്ക് പോയതും വിവാദമായി. യാത്രാമധ്യേ പലയിടത്തും ചാണ്ടിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറും കരിങ്കൊടി പ്രയോഗവുമുണ്ടായി. കുട്ടനാട് എത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ചാണ്ടി, താന്‍ നിരപരാധിയാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി പഴയപല്ലവി ആവര്‍ത്തിച്ചു.
ചൊവ്വാഴ്ച പകല്‍ മുഴുവന്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് കൊച്ചിയിലായിരുന്ന ചാണ്ടിയെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിക്ക് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ചാണ്ടി രാജി ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമവും നടത്തിയിരുന്നു. രാവിലെ ഒമ്പതിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും തോമസ്ചാണ്ടി പങ്കെടുത്തു.
കളങ്കിതനായ മന്ത്രിക്കൊപ്പം മന്ത്രിസഭാ യോഗത്തിനില്ലെന്ന നിലപാടുമായി സി.പി.ഐയുടെ നാല് മന്ത്രിമാരും വിട്ടുനിന്നു. പാര്‍ട്ടിയുടെ തീരുമാനപ്രകാരം മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുകയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ കത്തു മുഖേന അറിയിക്കുകയും ചെയ്തു. ഇതോടെ സി.പി.ഐ തുറന്ന യുദ്ധത്തിലേക്ക് കടക്കുമെന്ന് വ്യക്തമായി.
ചാണ്ടിയുടെ രാജി തീരുമാനിക്കാന്‍ 10.30വരെ എന്‍.സി.പി സമയം ചോദിച്ചതായും അവരുടെ തീരുമാനം വരട്ടെയെന്നുമാണ് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ചാണ്ടിക്കെതിരായി പറയപ്പെടുന്ന ആരോപണങ്ങള്‍ മന്ത്രിയാകുന്നതിന് മുന്‍പുള്ളതാണെന്നും പിണറായി ആവര്‍ത്തിച്ചു. മുന്നണി മര്യാദ അനുസരിച്ച് ഓരോ പാര്‍ട്ടിക്കും അവരുടെ മന്ത്രിയുടെ കാര്യം തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 10.30ഓടെ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററും എ.കെ ശശീന്ദ്രന്‍ എം.എല്‍.എയും എന്‍.സി.പി ദേശീയ നേതൃത്വവുമായി ഫോണില്‍ ചര്‍ച്ച നടത്തി. ചാണ്ടിയുടെ രാജി ആവശ്യവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തി.
ഇതിനിടെ തോമസ് ചാണ്ടിയും വസതിയില്‍ എത്തിച്ചേര്‍ന്നു. ഒരു മണിക്കൂറിന് ശേഷം പുറത്തിറങ്ങിയ പീതാംബരന്‍ മാസ്റ്റര്‍ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

Published

on

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.

എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.

‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാ​ളാ​ണ് തോറ്റതെന്ന്. ഇവി​ടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

Published

on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.

നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.

Continue Reading

Trending