Connect with us

More

ഗുജറാത്തില്‍ ഇന്ന് മോദിയും രാഹുലും മുഖാമുഖം

Published

on

സൂറത്ത്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് വീണ്ടും ഗുജറാത്തില്‍. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും പ്രചാരണത്തില്‍ മുഖാമുഖം വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റാലികളില്‍ ജനപങ്കാളിത്വം കുറവായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദി ഗുജറാത്തിലെത്തുന്നത്. സൌരാഷ്ട്രയിലും സൂറത്തിലുമായി നാല് റാലികളില്‍ പ്രധാനമന്ത്രിയും രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളില്‍ രാഹുല്‍ ഗാന്ധിയും പ്രചാരണം നടത്തും.

ഈ സാഹചര്യത്തില്‍ ഇന്നത്തെ റാലികളില്‍ പരമാവധി ആളെക്കൂട്ടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനായി ഗുജറാത്തിന്റെ മകനെ കാണാനെത്തൂ എന്ന പേരില്‍ പ്രത്യേക പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ ബിജെപി നടത്തുന്നുണ്ട്. തിങ്കളാഴ്ച നടന്ന റാലികളില്‍ ഗുജറാത്തി പ്രാദേശിക വികാരം ഉണര്‍ത്തിയായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്.

ഇന്നും നാളെയുമായി രണ്ടുദിവസമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഗുജറാത്തില്‍ പര്യടനംനടത്തുക. ഗിര്‍, സോമനാഥ്, ജുനാഗഡ്, അംരേലി, ഭാവ്‌നഗര്‍ എന്നിവിടങ്ങളിലാണ് പ്രചാരണപരിപാടികള്‍. സമ്മേനങ്ങളും, റോഡ് ഷോയും മാത്രമല്ല, സോമനാഥ് ക്ഷേത്രമുള്‍പ്പെടെ ആരാധനാലയങ്ങളിലും സന്ദര്‍ശനമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമുള്ള രാഹുലിന്റെ ആറാമത്തെ ഗുജറാത്ത് സന്ദര്‍ശനമാണിത്.

അതേ സമയം ഗുജറാത്തി വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിശിത വിമര്‍ശവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഇന്നലെ രംഗത്തെത്തിയിരുന്നു. പൂര്‍ണമായും വ്യക്തി കേന്ദ്രീകൃതമായ പ്രചാരണമാണ് മോദി കഴിഞ്ഞ ദിവസം നടത്തിയത്. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് വ്യക്തിയെ ചൊല്ലിയുള്ള തെരഞ്ഞെടുപ്പല്ലെന്നും വാഗ്ദാനം ചെയ്തിട്ടും 42 മാസം കഴിഞ്ഞിട്ടും എത്താത്ത നല്ല നാളുകള്‍ ചോദിച്ചു കൊണ്ടുള്ളതാണെന്നും ചിദംബരം പറഞ്ഞു. മണ്ണിന്റെ മകന്‍ വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ച മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന കാര്യം മറന്നോ എന്നും അദ്ദേഹം ചോദിച്ചു. മോദിയുടെ പ്രചാരണം തന്നെ കുറിച്ചും തന്റെ ഭൂത കാലത്തെ കുറിച്ചും ഗുജറാത്തിനോടും ഗുജറാത്തികളോടുമുള്ള അവഗണനയെ കുറിച്ചുമായിരുന്നു.

അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന കാര്യം മറന്നു പോയോ? രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച്, നിക്ഷേപത്തെ കുറിച്ച്, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ച, പണപ്പെരുപ്പം, കയറ്റുമതി മുരടിപ്പ് എന്നീ വിഷയങ്ങളെ കുറിച്ച് എന്തു കൊണ്ട് അദ്ദേഹം സംസാരിക്കുന്നില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.

ഗാന്ധിജി ഗുജറാത്തിന്റെ പുത്രനും ഇന്ത്യക്കാരനുമായിരുന്നെന്നത് മോദി മറന്നു. അദ്ദേഹത്തെ രാഷ്ട്രപിതാവായാണ് ആദരിച്ചത്. സ്വാതന്ത്ര്യ പോരാട്ടത്തിന് മാര്‍ഗമായി അദ്ദേഹം കോണ്‍ഗ്രസിനെയാണ് കണ്ടതെന്നും ചിദംബരം ഓര്‍മിപ്പിച്ചു. നിരാശ ബാധിച്ച ബി.ജെ.പിയും മോദിയും ഇപ്പോള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ മുറുകെ പിടിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതേ സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസ് മുന്നോട്ടു വെച്ച ഭിന്നിപ്പിന്റെ ആശയത്തെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സിറ്റി ചെക്ക് ഇൻ സേവനം മുസ്സഫ ഷാബിയയിലും

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്

Published

on

അബുദാബി : മുസ്സഫയിൽ നിന്നുള്ള വിമാന യാത്രക്കാർക്കായി സിറ്റി ചെക്ക് ഇൻ സൗകര്യം ഷാബിയയിൽ പ്രവർത്തനം ആരംഭിച്ചു. ഷാബിയ പതിനൊന്നിലെ അൽ മദീന സൂപ്പർമാർക്കറ്റിന്‌ പിറകിലാണ് പുതിയ ചെക്ക് ഇൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്. മുറാഫിക് ഏവിയേഷൻ സർവീസിന്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക.

എത്തിഹാദ് എയർ വെയ്‌സ് , എയർ അറേബ്യാ , വിസ് എയർ , ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും , യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.

ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തി നീണ്ട ക്യൂ വിൽ കാത്തു നിൽക്കാതെ നേരിട്ട് എമിഗ്രെഷൻ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇൻ സേവനത്തെ ജനപ്രിയമാക്കുന്നതു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസപ്രദമാണ് മുൻ‌കൂർ ചെക്ക് ഇൻ സൗകര്യം . മുതിർന്നവർക്ക് 35 ദിർഹവും , കുട്ടികൾക്ക് 25 ദിർഹവുമാണ് ചെക്ക് ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

kerala

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

നീക്കം ചെയ്യാത്തവ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നീക്കം ചെയ്ത് ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു

Published

on

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ ബോര്‍ഡുകളും, ഫ്‌ളക്‌സുകളും രാഷ്ട്രീയപാര്‍ട്ടികള്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

പോളി എത്തിലിന്‍ ബോര്‍ഡുകളും ബാനറുകളും റീസൈക്ലിംഗ് ചെയ്യുന്നതിനായി പ്രിന്റ് ചെയ്തു നല്‍കിയ സ്ഥാപനങ്ങള്‍ക്കോ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കിയോ കൈമാറുക.

നിശ്ചിത കാലയളവിനുള്ളില്‍ നീക്കം ചെയ്യാത്തവ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നീക്കം ചെയ്ത് ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Continue Reading

india

അമേഠി, റായ്ബറേലി സ്ഥാനാർഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിക്കുന്ന 17 മണ്ഡലങ്ങളിൽ 15 ഇടത്തും ഇതിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിഷ പ്രഖ്യാപനം വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിക്കുന്ന 17 മണ്ഡലങ്ങളിൽ 15 ഇടത്തും ഇതിനകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി അമേഠിയിൽനിന്ന് റായ്ബറേലിയിലേക്ക് മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അമേഠിയിൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ജയറാം രമേശ് നിഷേധിച്ചു. വിഷയത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആരും ഭയപ്പെടുകയോ ഒളിച്ചോടുകയോ ഇല്ല. സ്മൃതി ഇറാനി അമേഠിയിൽ സിറ്റിങ് എംപിയാണ്. അതുകൊണ്ടാണ് അവിടെ അവര്‍ പ്രചാരണം നടത്തുന്നത്. രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. നാളെ വൈകുന്നേരം വരെ കാത്തിരിക്കുവെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

Trending