Connect with us

More

മ്യാന്മര്‍ സൈന്യം കുറ്റവാളികളെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍

Published

on

യുഎന്‍: റോഹിന്‍ഗ്യന്‍ ജനതയെ കൂട്ടക്കൊല ചെയ്തതില്‍ മ്യാന്മര്‍ സൈനിക ഉദ്യോഗസ്ഥര്‍ കുറ്റവാളികളാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍. അഭയാര്‍ത്ഥികളായി കഴിയുന്നവരെ തിരിച്ചെത്തിക്കാന്‍ മ്യാന്മറും ബംഗ്ലാദേശുമായി ഉടമ്പടി തയാറാക്കണമെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം ഹൈകമ്മീഷ്ണര്‍ സെയ്ദ് റാആദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. പീഡനങ്ങള്‍ക്കിരയായ റോഹിന്‍ഗ്യന്‍ ജനത അക്രമണങ്ങളെ ഭയന്നാണ് ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്തത്. യുഎന്‍ കണക്ക് പ്രകാരം 6.26 ലക്ഷം പേര്‍ മ്യാന്മര്‍ വിട്ടു പോയി. ഇവര്‍ക്ക് സുരക്ഷയൊരുക്കേണ്ടതുണ്ട്.

അതേസമയം, ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തവരെ തിരിച്ചു നാട്ടിലെത്തിക്കാന്‍ മ്യാന്മര്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നതായി മ്യാന്മാര്‍ അംബാസിഡര്‍ ഹറ്റിന്‍ ലയ്ന്‍ വ്യക്തമാക്കി. ബംഗ്ലാദേശില്‍ നിന്നും തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ക്യാമ്പു പോലും അവശേഷിപ്പിക്കാതെ റോഹിന്‍ഗ്യന്‍ ജനതയെ മ്യാന്മറിലെത്തിക്കുകയാണ് ലക്ഷ്യം. ഹറ്റിന്‍ ലയ്ന്‍ പറഞ്ഞു.

ജനീവയില്‍ നടന്ന യുന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ യോഗത്തിലാണ് ഇക്കാര്യം സെയ്ദ് വ്യക്തമാക്കിയത്. ക്രൂരതകളാണ് ഒരു ജനവിഭാഗം അനുഭവിച്ചത്. ഓരോ കുടുംബത്തിലും കൊലപാതകങ്ങള്‍ നടന്നു. കുട്ടികളും സ്ത്രീകളും പീഡനങ്ങള്‍ക്ക് ഇരയായി. സ്ത്രീകളും പെണ്‍കുട്ടികളും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു. അക്രമത്തിന്റെ ഭാഗമായി റോഹിന്‍ഗ്യക്കാരുടെ വീടുകള്‍ അഗ്നിക്കിരയാക്കി. വിദ്യാലയങ്ങളും പൊതു മാര്‍ക്കറ്റുകളും മസ്ജിദുകളും നശിപ്പിക്കപ്പെട്ടു. ആരാണ്, ഇതിന് ഉത്തരവാദി. ആരും ഈ ഹിനകൃത്യങ്ങള്‍ തടഞ്ഞില്ല. സെയ്ദ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 47 പ്രതിനിധികള്‍ പങ്കെടുത്തു. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മ്യാന്മറില്‍ എത്തിയാല്‍ ക്രൂരതകളുടെ ശേഷിപ്പുകള്‍ കാണാനാകും. 2011 മുതല്‍ ഒരു ജനത ക്രൂരതകള്‍ക്ക് ഇരയാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃദയം നിലച്ചു പോകുന്ന തരത്തിലുള്ള കഥകളാണ് മ്യാന്മറില്‍ നിന്നും കണ്ടെത്തിയതെന്ന് സെക്്‌സ്ഷ്യല്‍ വയലന്‍സ് ഇന്‍ കോണ്‍ഫ്‌ളിക്റ്റ് സെക്രട്ടറി ജനറല്‍ പ്രമീള പത്താന്‍ പറഞ്ഞു. മതത്തിലും ഗോത്രത്തിലും വിശ്വസിക്കുന്ന ഒരു സമൂഹം എത്രത്തോളം ലൈംഗിക ക്രൂരതയാണ് അനുഭവിച്ചത്. പട്ടാളക്കാര്‍ കൂട്ടത്തോടെ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവങ്ങള്‍ നടന്നു. ലൈംഗികമായി അടിമപ്പെടുത്താനുള്ള ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത ചൂടില്‍ വെന്തുരുകി കേരളം

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിവിധ പ്രദേശങ്ങളിലായി ഉഷ്ണതരംഗമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്

Published

on

സംസ്ഥാനത്ത് കനത്ത ചൂടില്‍ വെന്തുരുകി ജീവിക്കുന്ന കേരള ജനതക്ക് വേനല്‍ മഴ പോലും ആശ്വസമാകുന്നില്ല. ചെറിയ തോതില്‍ മഴ ലഭിക്കുന്നുണ്ടങ്കിലും കനത്ത ചൂടിനെ അതിജീവിക്കാന്‍ മഴക്ക് പോലും കഴിയുന്നില്ല. വയനാട്, ഇടുക്കി ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിവിധ പ്രദേശങ്ങളിലായി ഉഷ്ണതരംഗമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ് പ്രവചവനം.

കേരളം ഒന്നാകെ ചുട്ടുപെളളുന്ന ഈ സാഹചര്യത്തില്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.പകല്‍ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെയുളള ചൂട് മനുഷ്യ ശരീരത്തിന്‍ താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് മൂലം കേരളത്തിന്റെ പലഭാഗങ്ങളില്‍ സൂര്യാഘാതമേറ്റ് ആളുകള്‍ മരിക്കുന്നു. ധാരാളമായി വെളളം കുടിക്കുക, അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക എന്നിവയിലൂടെ മാത്രമെ ഇനി ഈ വേനല്‍ ചൂടിനെ എതിര്‍ത്ത് നില്‍ക്കാന്‍ കഴിയു. ചൂട് ഉയരുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി ഗുരുതുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉയര്‍ന്ന ചൂട് കാരണമാകുന്നു.

കേരളക്കര ഇന്ന് അനുഭവിക്കുന്ന ഈ ചുട്ടു പൊളളുന്ന വെയിലിനു കാരണം ആഗോള താപമാണ്. അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ചൂട് കൂടിവരികയാണ്. ഈ വര്‍ഷം ഇത്രയും ചൂട് കൂടാനുളള മറ്റൊരു കാരണമായി കാലാവസ്ഥാ വകുപ്പ് പറയുന്നത് പസഫിക്ക് സമുദ്രത്തിലെ എല്ലിനോ പ്രതിഭാസമാണ്. എല്ലിനോ പ്രതിഭാസത്തില്‍ വരള്‍ച്ച സംഭവിക്കുന്നതു മൂലമാണ് കേരളത്തില്‍ നേരിയ ചൂട് അനുഭവപ്പെടുന്നത്. സാധാരണ വേനല്‍ തുടങ്ങുന്നത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് ഇത്തവണ വേനല്‍ ഫെബ്രുവരി മുതലെ തുടങ്ങി. 2016, 2019 വര്‍ഷങ്ങക്ക് ശേഷം പിന്നീട് 2024 ലാണ് ഇത്തരത്തില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത്.

Continue Reading

kerala

കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’: ഷാഫി പറമ്പിൽ

ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

Published

on

വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജക്കെതിരെ വർഗീയ ധ്രുവീകരണത്തിന് താൻ ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. പോസ്റ്റ് വ്യാജമാണെന്ന് പലർക്കും മനസിലായി. താൻ മാപ്പ് പറയണമെന്ന് എതിർ സ്ഥാനാർത്ഥി പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരാളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ താൻ തരംതാണിട്ടില്ല. വ്യാജ നിർമ്മിതികളെ കെ കെ ശൈലജ തള്ളിക്കളയണമായിരുന്നുവെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പകരം തൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ ജയിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending