Connect with us

Culture

അഫ്രസുലിന്റെ ക്രൂരമായ കൊലപാതകം; രാജസ്ഥാനെ വെറുത്ത് ബംഗാളികള്‍ മടങ്ങുന്നു

Published

on

ജയ്പൂര്‍: രാജസ്ഥാന്‍, രാജ്‌സമന്ദ്, ശംഭുലാല്‍ റിഗാര്‍-ഞെട്ടലോടെയല്ലാതെ മതേതര സമൂഹത്തിന് ഓര്‍ക്കാന്‍ കഴിയാത്ത മൂന്ന് പേരുകള്‍. രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ഒരു കൊലപാതകത്തിന്റെ ഓര്‍മകളും പേറി രാജസ്ഥാനില്‍ നിന്നും മടങ്ങുകയാണ് ആയിരക്കണക്കിന് ബംഗാളി തൊഴിലാളികള്‍. മൃഗങ്ങളെപ്പോലും നാണിപ്പിക്കും വിധം നിസ്സഹായനായ ഒരു മനുഷ്യനെ ഹീനമായി കൊലപ്പെടുത്തിയ നീചനെയും അയാള്‍ക്ക് പിന്തുണ നല്‍കിയ നാടിനെയും അത്രയേറെ അവര്‍ വെറുത്തുപോയി. കണ്ണില്‍ ചോരയില്ലാത്ത ക്രൂരന്‍മാരുടെ നാട്ടില്‍ നിന്നും നടക്കുന്ന ഓര്‍മകളുമായാണ് വണ്ടി കയറുന്നത്.

മുഹമ്മദ് അഫ്രസുല്‍ എന്ന കുടുംബനാഥനെ വെട്ടിയരിഞ്ഞ് പച്ചക്ക് കത്തിച്ച ശംഭുലാല്‍ റിഗാര്‍ എന്ന ഭീകരന്റെ മുഖവും ക്രൂരകൃത്യത്തിന് പ്രേരണയായ ആശയവും രാജസ്ഥാന്‍ എന്ന സംസ്ഥാനത്തെ തന്നെ ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. അഫ്രസുല്‍ കൊലചെയ്യപ്പെട്ട രാജസമന്ദില്‍ മാത്രം ഇരുനൂറിലധികം ബംഗാളികള്‍ ജോലി ചെയ്യുന്നുണ്ട്. മിക്കവരും പണിയെടുക്കുന്നതാകട്ടെ നിര്‍മ്മാണ മേഖലയിലും. അതില്‍ പല ജാതിയിലും മതത്തിലും പെട്ടവരുണ്ട്. അഫ്രസുലിന്റെ ജന്‍മനാടായ മാല്‍ദയിലെ സയ്ദപൂരില്‍ നിന്നുള്ളവരാണഅ കൂടുതലും. ഒരു നേരത്തെ അന്നം തേടി കിലോമീറ്ററുകള്‍ താണ്ടിയെത്തിയ ഇവര്‍ക്കിപ്പോള്‍ എങ്ങിനെയെങ്കിലും ജീവനുമായി നാട്ടിലെത്തിയാന്‍ മതിയെന്ന ചിന്ത മാത്രം.

സംഭവം നടന്ന പിറ്റേന്നു തന്നെ പലരും വണ്ടി കയറി. അഫ്രസുല്‍ താമസിച്ചിരുന്ന രാജ്‌സമന്ദിലെ ധോയിന്ദ ഗ്രാമത്തില്‍ ഇപ്പോള്‍ ഒരു ബംഗാളിയെപ്പോലും കാണാന്‍ കഴിയില്ല. ഇവര്‍ താമസിച്ചിരുന്നു വീടുകളും കെട്ടിടങ്ങളും അടച്ചിട്ടിരിക്കുന്നു. പത്തുവര്‍ഷത്തിലധികമായി രാജ്‌സമന്ദില്‍ നിര്‍മാണ ജോലി ചെയ്യുന്ന മുഹമ്മദ് സൈനുല്‍ ഹഖിനെ അഫ്രസുലിന്റെ ആ പാതിവെന്ത ശരീരം ഓര്‍മയില്‍ നിന്നും മായുന്നില്ല. കുടുംബം പോറ്റാനാണ് ഇവിടെ വന്നത്. പത്തുവര്‍ഷം പ്രശ്‌നമില്ലാതെ ജോലി ചെയ്തു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജനങ്ങളില്‍ ഒരു വിഭാഗത്തോട് പ്രതികാര മനോഭാവം വളര്‍ത്തി. ഇതിന്റെ ഒടുവിലത്തെ ഇരയാണ് അഫ്രസുല്‍. ഉടന്‍ മടങ്ങണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്- നിറഞ്ഞ കണ്ണുകളോടെ സൈനുല്‍ ഹഖ് പറഞ്ഞു നിര്‍ത്തി. ഇനി ഒരു നിമിഷം പോലും ഇവിടെ നില്‍ക്കില്ലെന്നും ബംഗാളിലേക്ക് മടങ്ങാന്‍ ട്രെയിന്‍ കാത്തുനില്‍ക്കവെ ഹഖ് നെടുവീര്‍പ്പെട്ടു.

ഇനി രാജസമന്ദില്‍ അവശേഷിക്കുന്നത് മുഹമ്മദ് ബര്‍കത്ത് അലിയെപ്പോലുള്ള ചില കരാര്‍ തൊഴിലാളികള്‍ മാത്രം. റോഡ് നിര്‍മാണ ജോലിക്കായി ഇവിടെ എത്തിയ ബര്‍കത്ത് അലിക്ക് കരാര്‍ പ്രകാരം പണി പൂര്‍ത്തിയാക്കാതെ മടങ്ങാനാകില്ല. ഭയത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും പണി തീര്‍ന്നാല്‍ ഉടന്‍ നാട്പിടിക്കുമെന്നും അലി ഉറപ്പിച്ച് പറയുന്നു. മുസ്‌ലിം ആയതിനാല്‍ ജീവന് ഭീഷണിയുണ്ട്. ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് അവര്‍ ഞങ്ങളെ ഇല്ലാതാക്കും-വേദന കടിച്ചമര്‍ത്തി അലി പറയുന്നു. പകലന്തിയോളം പണിയെടുത്തിട്ടും ഒന്നും സമ്പാദിക്കാനായില്ലെന്ന ദു:ഖവുമായാണ് മുഹമ്മദ് റഫീഉല്‍ മടങ്ങുന്നത്. ഇവിടം സുരക്ഷിതമല്ലാതായിരിക്കുന്നു. എല്ലാവരും സംശയത്തോടെയാണ് നോക്കുന്നത്. പണമില്ലെങ്കിലും കുടുംബത്തിനൊപ്പം കഴിയാനാണ് ആഗ്രഹം. ഞങ്ങളുടെ നാട്ടില്‍ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വേര്‍തിരിവില്ല. – റഫീഉല്‍ പറഞ്ഞു.

രാജ്യത്തെ നടുക്കിയ അരുംകൊലയെക്കാളും കൊലയാളിക്ക് ഹിന്ദുത്വവാദികളില്‍ നിന്ന് കിട്ടുന്ന അംഗീകാരമാണ് ഇവരെ ഭയപ്പെടുത്തുന്നത്. കൊലയാളി ശംഭുലാലിന്റെ അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നത് ലക്ഷക്കണക്കിന് രൂപയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടം ഇത്തരം നീചന്‍മാര്‍ക്ക് കുട പിടിക്കുമ്പോള്‍ ജന്‍മനാടും കുടുംബവും ഈ നിരാശ്രയരായ ജനതയുടെ മനസില്‍ തെളിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending