Connect with us

Culture

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ്; മുസ്‌ലിംലീഗ് എം.പിമാര്‍ ഇന്ന് വിദേശകാര്യ മന്ത്രിയെ കാണും

Published

on

മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നിലനിര്‍ത്തുന്നത് സംബന്ധിച്ച് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവര്‍ ഇന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ കാണും.
ദൂരപരിധിയുടെ സാങ്കേതിക പ്രശ്‌നം പറഞ്ഞ് മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടിയാല്‍ അത് പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുമെന്നതടക്കമുള്ള സാഹചര്യങ്ങള്‍ കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തും. കഴിഞ്ഞ ദിവസം പ്രവര്‍ത്തനം പുനരാരംഭിച്ച പാസ്‌പോര്‍ട്ട് ഓഫീസിലെത്തി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാസ്‌പോര്‍ട്ട് ഓഫീസര്‍ ജി ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. പാസ്‌പോര്‍ട്ട് ഓഫീസര്‍ വീണ്ടും ചാര്‍ജെടുത്തെങ്കിലും നിലവില്‍ കോഴിക്കോട് ഓഫീസിന്റെ ഫയല്‍ നമ്പറിലാണ് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നത്. നാമമാത്രമായ സേവനങ്ങള്‍ മാത്രമാണ് ഇപ്പോഴും പഴയ പാസ്‌പോര്‍ട്ട് ഓഫീസില്‍ ആരംഭിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് കുഞ്ഞാലിക്കുട്ടി പാസ്‌പോര്‍ട്ട് ഓഫീസറുമായി ചര്‍ച്ച നടത്തിയത്. സ്വന്തം കെട്ടിടം സ്ഥാപിക്കുന്നതിന് കലക്ടറേറ്റില്‍ 25 സെന്റ് സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഊര്‍ജിത ശ്രമം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി എം.പി പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചു. സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ലാന്റ് റവന്യൂ കമ്മീഷണറുടെ മുമ്പിലുള്ള ഫയലില്‍ ഉടന്‍ അനുകൂല തീരുമാനം കൈക്കൊള്ളാന്‍ ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ എം.പി ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്ന കാര്യവും പരിഗണിക്കും. ഇക്കാര്യങ്ങള്‍ ഇന്ന് വിദേശ കാര്യ മന്ത്രിയെ കാണുമ്പോള്‍ അറിയിക്കുമെന്നും പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥലം വിട്ടുകിട്ടിയാല്‍ കെട്ടിട നിര്‍മാണത്തിനായി ഒരു കോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് പി ഉബൈദുല്ല എം.എല്‍.എ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
29-11-2017ന് ഡെപ്യുട്ടി പാസ്‌പോര്‍ട്ട് ഓഫീസര്‍ സാഹിബ് സിംഗ് ന്യുഡല്‍ഹി ഓഫീസില്‍ നിന്നു ഇറക്കിയ ഉത്തരവിനെ തുടര്‍ന്ന് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് നവംബര്‍ 30 മുതല്‍ കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ചിരുന്നു. എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരണമെന്ന് ഡിസംബര്‍ അഞ്ചിന് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഇതേ തുടര്‍ന്നാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഇനിയും പൂര്‍ണ തോതിലായിട്ടില്ല. ഭാവി സംബന്ധിച്ച അനിശ്ചിതത്വവും തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുസ്്‌ലിംലീഗ് എം.പിമാര്‍ വിദേശകാര്യ മന്ത്രിയെ കാണുന്നത്.
മലപ്പുറം പാസ്‌പോര്‍ട്ട് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി അഡ്വ. പി.എ റഷീദ് മുഖേന നേരത്തെ കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കൂടാതെ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടേയും ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫിന്റേയും നേതൃത്വത്തില്‍ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി നടത്തിയ ‘സേവ് പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറം’ സോഷ്യല്‍ മീഡിയ കാമ്പയിനും വലിയ ചലനം സൃഷ്ടിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending