Connect with us

Video Stories

അരുത് , എം.ടിയെ വേട്ടപ്പട്ടികള്‍ക്ക് എറിഞ്ഞു കൊടുക്കരുത്..

Published

on

നജീബ് കാന്തപുരം

എം.ടിയുടെ സര്‍ഗ്ഗ പ്രപഞ്ചം എന്ന പുസ്തകത്തില്‍ എം.എന്‍ കാരശ്ശേരി നടത്തിയ മനോഹരമായ ഒരഭിമുഖമുണ്ട്. അതില്‍ എം.ടിയോട് കാരശ്ശേരി ചോദിക്കുന്നു. താങ്കളുടെ കഥാപാത്രങ്ങള്‍ക്ക് മുസ്ലിം പക്ഷപാതമുണ്ടെന്നും അവരെ മഹത്വവല്‍ക്കരിക്കുന്നുണ്ടെന്നും ഒരാക്ഷേപം ഈയിടെ ഉയരുന്നുണ്ടല്ലോ? എന്താണ് അതേക്കുറിച്ച് പറയാനുള്ളത്. എം.ടി ഇങ്ങനെയാണ് മറുപടി പറയുന്നത്.മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ ജീവിതം അനുഭവത്തിലൂടെ പഠിച്ച ഒരാളാണ് ഞാന്‍. ഞങ്ങളുടെ ഗ്രാമത്തില്‍ 60 ശതമാനം ഹിന്ദുക്കളും 40 ശതമാനം മുസ്ലിംകളുമായിരുന്നു. സഹപാഠികളും സുഹൃത്തുക്കളുമായ മുസ്ലിംകളുടെ നന്മയും മഹത്വവും അനുഭവിച്ചറിഞ്ഞാണ് ഞാന്‍ ആസമുദായത്തെ അറിഞ്ഞത്. അവരുടെജീവിതവും നന്മയും ഞാന്‍ ആവിഷ്‌കരിച്ചതും അങ്ങിനെയാണ്.
കഥകളിലും നോവലുകളിലും സിനിമകളിലുമായി കൂടല്ലൂരിന്റെ കഥാകാരന്‍ സൃഷ്ടിച്ച മുസ്ലിം കഥാ പരിസരങ്ങളില്‍ നിന്ന് തന്നെ അദ്ധേഹത്തിന്റെ മനസില്‍ തിരയടിക്കുന്ന മുസ്ലിം പക്ഷ മനോഭാവം ആര്‍ക്കും മനസിലാക്കാമെന്നിരിക്കെ ഒരു പരിപാടിയില്‍ ക്ഷണിക്കാന്‍ ചെന്ന കുട്ടികളോട് എം.ടി സംസാരിച്ച ചില വാക്കുകള്‍ ആഘോഷിച്ച് അദ്ധേഹത്തെ വേട്ടപ്പട്ടികള്‍ക്ക് കടിച്ചു കീറാന്‍ എറിഞ്ഞ് കൊടുക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ്. ഫാഷിസം സകല സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വായ മൂടിക്കെട്ടുമ്പോഴും പ്രതിഷേധത്തിന്റെ കനലുകളൂതി എം.ടി പറഞ്ഞ വാക്കുകള്‍ എത്ര വേഗമാണ് ചില ഞരമ്പ് രോഗികള്‍ മറന്ന് പോകുന്നത്. നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയത്തെ ഇത്ര നിശിതമായി വിമര്‍ശ്ശിച്ച മറ്റൊരു ലബ്ധപ്രതിഷ്ഠനായ എഴുത്തുകാരനും മലയാളത്തിലില്ല. എന്നിട്ടും എം.ടി മുസ്ലിം വിരുദ്ധനും വര്‍ഗ്ഗീയ വാദിയുമായി മാറുന്നതിന്റെ കാഴ്ച അല്‍ഭുതപ്പെടുത്തുകയാണ്. ഒരുപാട് രോഗ പീഡകളാല്‍ വേദന അനുഭവിക്കുകയും യാത്ര ചെയ്യാന്‍ പോലും കഴിയാതെ വീട്ടില്‍ തന്നെ പരമാവധി ഒതുങ്ങിക്കൂടുകയും ചെയ്യുന്ന എണ്‍പത് കഴിഞ്ഞ ഒരു മനുഷ്യന്റെ ചുണ്ടില്‍ നിന്ന് വഴുതി വീണ ചില വാക്കുകള്‍ പെറുക്കിയെടുത്ത് മുസ്ലിം വിരുദ്ധ പക്ഷത്തേക്ക് എറിഞ്ഞ് കൊടുക്കുമ്പോള്‍ എത്ര വേഗമാണ് നാം കഴിഞ്ഞതെല്ലാം മറന്ന് കളയുന്നത്. കോഴിക്കോട് ടൗണ്‍ ഹാളില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ ചടങ്ങില്‍ എം.ടി നടത്തിയ അത്യുജ്ജ്വലമായ പ്രസംഗം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മായാതെ മനസിലുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഒറ്റപ്പെട്ട് പോയ സമുദായത്തിന്റെ കൂടെ ഇന്ത്യ നിലകൊണ്ട രംഗം അദ്ധേഹം അതി മനോഹരമായി വിവരിച്ചതും കൂടല്ലൂരിന്റെ ഖനികളില്‍ നിന്ന് കുഴിച്ചെടുത്ത മതേതര മനസിന്റെ മഹത്വം കൊണ്ട് തന്നെയാണ്.വളരെ ഒറ്റപ്പെട്ടതും നിസാരവുമായ ഇത്തരം സംഭവങ്ങള്‍ ആനക്കാര്യമായി എഴുന്നള്ളിച്ച മഹത്തായ പാരമ്പര്യങ്ങളുള്ള മനുഷ്യരെ ചെളിവാരിയെറിഞ്ഞാല്‍ അത് ചെയ്യുന്നവര്‍ മാത്രമെ നാണം കെടുകയുള്ളൂ. ഇത്ര സങ്കുചിതമായ മനസില്‍ നിന്ന് മുസ്ലിം സമുദായത്തിലെ സോഷ്യല്‍ മീഡിയ മുഫ്തിമാര്‍ പിന്മാറിയില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നാണം കെടേണ്ടി വരിക മുസ്ലിം സമൂഹം പൊതുവിലായിരിക്കും. വന്ന വഴി പലരും മറക്കുന്ന ഇക്കാലത്തും മലയാള സാഹിത്യത്തിന്റെ അതികായനായി ഇരിക്കുമ്പോഴും എം.ടി ചന്ദ്രികയെ സദാ ഓര്‍ക്കുന്നുവെന്നത് നാം മറക്കരുത്. ചന്ദ്രികക്ക് എം.ടി അലങ്കാരമായിരുന്നുവെന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിം ലീഗുകാരനെന്ന നിലയില്‍ പറയട്ടെ, എം.ടിക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ചു പറയാനാണ് ഈ എഴുത്ത്..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending