Video Stories
മുത്തലാഖ് ബില്‍: കാവി ഭീകരതയുടെ നിയമപതിപ്പ്

അഡ്വ. പി.വി സൈനുദ്ദീന്‍
മുത്തലാഖ് നിരോധിക്കുന്ന, മുസ്‌ലിം വനിതാ വിവാഹ സംരക്ഷണ ബില്‍ പാര്‍ലമെന്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിക്കുകയാണ്. വാക്കാലോ എഴുതിയോ എസ്.എം.എസ് വാട്‌സ് ആപ് മുഖേനയോ ഉള്ള മുത്തലാഖ് നിയമവിരുദ്ധവും സാധുത ഇല്ലാതാക്കുന്നതുമാണ് പ്രസ്തുത ബില്ലിലെ വ്യവസ്ഥകള്‍. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
മുത്തലാഖ് നിയമപരമായി ശരിയല്ലെന്ന സുപ്രീംകോടതി വിധിയുടെ മറവിലാണ് മുത്തലാഖ് ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് നിയമം കൊണ്ടുവരുവാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. ഇന്ത്യയിലെ വര്‍ത്തമാന കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ന്യൂനപക്ഷ സമൂഹങ്ങളുടെ ആശങ്കകള്‍ക്ക് നടുവിലാണ് നിയമരംഗത്തെ ഈ ജാരസന്തതി പിറക്കുന്നത്. ബഹുമത സമൂഹത്തില്‍ ഒരു സമുദായം ഭരണഘടനാദത്തമായി അനുഭവിച്ചുപോരുന്ന വ്യക്തിനിയമ അവകാശങ്ങളെ ഹനിക്കുന്ന വിധമാണ് പുതിയ ബില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. ഫാസിസ്റ്റ് ഭരണകാലത്തെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളുടെ തുടര്‍ച്ചയെന്നോണം വേണം പ്രസ്തുത നിയമ നിര്‍മാണത്തെ കാണേണ്ടത്.
മുത്തലാഖ് വിധി മുത്തലാഖിന് വിധേയമായ ഏതെങ്കിലും മുസ്‌ലിം സ്ത്രീ നീതിപീഠത്തെ സമീപിച്ചു നേടിയെടുത്തതല്ല. ഹിന്ദു പിന്തുടര്‍ച്ചാവകാശത്തെ സംബന്ധിച്ച ഒരു കേസില്‍ ജസ്റ്റിസ് അനില്‍- ആര്‍ദവെയും ജസ്റ്റിസ് ഗോയലുമാണ് മുസ്‌ലിം സ്ത്രീകളും ലിംഗ വിവേചനം അനുഭവിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് മാരത്തോണ്‍ വാദപ്രതിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ദി ട്രിബൂണ്‍ പത്രത്തില്‍ വന്ദന ശിവ എഴുതിയ ‘മുസ്‌ലിം സ്ത്രീകളുടെ സ്വതന്ത്രദാഹം’ എന്ന ലേഖനത്തിന്റെ തലക്കെട്ട് പ്രസ്തുത കേസിന് നല്‍കി നിറംപിടിപ്പിച്ചതും കോടതിയാണ്. പ്രസ്തുത കേസിലാണ് സൈറാബാനു ഉള്‍പ്പടെ വാട്‌സ്ആപ് മുഖേനയും സാമൂഹിക മാധ്യമങ്ങള്‍ മുഖേനയും മുത്തലാഖിന് വിധേയരായ അഞ്ച് സ്ത്രീകള്‍ കക്ഷിചേര്‍ന്നത്.
എന്നാല്‍ പ്രസ്തുത വിധിയാകട്ടെ പാതിവെന്ത വിധിന്യായം (ഒഅഘഎ ആഅഗഋഉ ഖഡഉഖങഋചഠ) കണക്കെ പരിഹാസ്യവുമാണ്. വ്യത്യസ്ത സമുദായങ്ങളിലെ അഞ്ച് ന്യായാധിപന്മാര്‍ വിധി പറഞ്ഞ കേസില്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് അബ്ദുല്‍നസീറും മുത്തലാഖിന് ഭരണഘടനാ പരിരക്ഷയുണ്ടെന്നും ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്നും ചൂണ്ടിക്കാട്ടിയിപ്പോള്‍ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് വി.വി ലളിത് എന്നിവര്‍ മുത്തലാഖിന് നിയമസാധുത നല്‍കാനാവില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് മുത്തലാഖ് ഖുര്‍ആന്‍ നിരോധിച്ച പാപമാണെന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി. വ്യക്തി നിയമത്തിന്റെ അന്തസ്സത്തയും പരിരക്ഷയും ചര്‍ച്ച ചെയ്യപ്പെടുന്ന ഭരണഘടനാ ബെഞ്ചിന് പോലും ഇത്തരമൊരു വിഷയത്തില്‍ സുവ്യക്തമായ തീരുമാനം പ്രഖ്യാപിക്കുവാന്‍ സാധിച്ചില്ലയെന്നുള്ളത് ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. വിധിന്യായത്തിലെവിടെയും മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്നോ ക്രിമിനല്‍ കുറ്റമെന്നോ പരാമര്‍ശിച്ചില്ലയെന്നുള്ളതും ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്നിരിക്കെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കികൊണ്ട് ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഒരുക്കവും തിടുക്കവും സംശയിക്കേണ്ടിയിരിക്കുന്നു.
മുത്തലാഖ് ഖുര്‍ആന്‍ കല്‍പിച്ച പാപമാണെന്ന കോടതി നിരീക്ഷണം പോലും വിധിന്യായത്തിലെ വലിയ വീഴ്ചയുടെ തെളിവാണ്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നേടത്ത് ഇസ്‌ലാമിക നിയമങ്ങളില്‍ അഗാധ പരിജ്ഞാനമുള്ളവരുടെ സേവനം അനിവാര്യമാണെന്ന് സുപ്രീംകോടതിയില്‍ പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ ഓര്‍മ്മിപ്പിച്ചതും പ്രസ്തുത ഘട്ടത്തിലാണ്. ലിംഗനീതി (ഏഋചഉഋഞ ഖഡടഠകഇഋ) പേര് പറഞ്ഞ് ആരംഭിച്ച കേസിന്റെ വിധിയില്‍ എവിടെയും ലിംഗനീതി സംബന്ധിച്ച പരാമര്‍ശം ഇല്ലയെന്നുള്ളതും ഈ കേസിന്റെ ആരംഭം മുതലുള്ള നിയമ യാത്ര എങ്ങോട്ടാണ് എന്നുള്ളതിന്റെ തെളിവാണ്.
ന്യൂനപക്ഷ വിധിയില്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് അബ്ദുല്‍നസീറും ഭരണഘടനാ പരിരക്ഷയുള്ള ഒരു ആചാരം എന്ന് വിശേഷിപ്പിക്കപ്പെട്ട മുത്തലാഖിന് നിയമം നിര്‍മിക്കുവാന്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് സാധിക്കുമോ എന്ന കുടുംബ നിയമങ്ങളില്‍ അഗ്രഗണ്യനായ ഡോ. നാഹിര്‍ മുഹമ്മദിന്റെ ചോദ്യത്തിന് ഭരണകര്‍ത്താക്കളും നിയമ വിശാരദന്മാരും മറുപടി പറയേണ്ടതുണ്ട്. ഭരണഘടനയുടെ 25-ാം അനുഛേദം മതസ്വാതന്ത്ര്യത്തിന് നല്‍കിയിരിക്കുന്ന പരിഗണനയില്‍ വ്യക്തിനിയമം (ങഡടഘകങ ജഋഞടഛചഅഘ ഘഅണ) കൂടി ഉള്‍പ്പെട്ടെന്ന വിഷയത്തില്‍ മേല്‍പറഞ്ഞ വിധി പ്രസ്താവിച്ച ഭരണഘടനാ ബെഞ്ചിന് ഏകകണ്ഠമായ അഭിപ്രായമാണ് ഉള്ളത്.
1937ലെ ശരീഅത്ത് ആക്ട് അനുസരിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ വിവാഹം, വിവാഹമോചനം, ജീവനാംശം, ദാനം, വഖഫ് എന്നീ വിഷയങ്ങളില്‍ തര്‍ക്കമുണ്ടായാല്‍ പ്രശ്‌ന പരിഹാരമുണ്ടാക്കേണ്ടത് ശരീഅത്ത് പ്രകാരമാണെന്ന് വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. വ്യക്തിനിയമങ്ങള്‍ക്ക് സെക്യുലര്‍ വ്യവസ്ഥിതിയില്‍ പരിരക്ഷ നല്‍കേണ്ടതില്ലെന്ന ഹരജിക്കാരുടെ വാദം കോടതി നിരാകരിച്ചതും മുത്തലാഖ് ബില്‍ അവതരണ വേളയില്‍ ശ്രദ്ധിക്കപ്പെടേണ്ട ജുഡീഷ്യല്‍ പരാമര്‍ശമാണ്.
സുപ്രീംകോടതിയുടെ വിധിയുടെ അടിത്തറയിലാണ് പുതിയ നിയമ നിര്‍മാണത്തിന് കളമൊരുങ്ങിയതെന്ന് ആവേശത്തോടെ പറയുന്ന കേന്ദ്ര സര്‍ക്കാറാവട്ടെ കോടതിയുടെ ഭൂരിപക്ഷ- ന്യൂനപക്ഷ നിരീക്ഷണങ്ങളെ വേണ്ടവിധത്തില്‍ പഠിക്കുവാനോ ഗൃഹപാഠംചെയ്ത് പ്രശ്‌ന പരിഹാരം കണ്ടെത്തുവാനോ ശ്രമിച്ചില്ലയെന്നുള്ളത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം -മതേതര രാജ്യത്തിലെ നിയമ നിര്‍മാണരംഗത്തെ അപമാനകരമായ ഒരു അന്യായമായി മാറിയിരിക്കുകയാണ്. ഭരണഘടന മൗലിക അവകാശങ്ങള്‍ക്കും (എഡചഉഋങഋചഠഅഘ ഞകഏഒഠട) വ്യക്തിനിയമങ്ങള്‍ക്കും (ജഋഞടഛചഅഘ ഘഅണട) നല്‍കിയ പരിഗണനകളെ സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കിടയില്‍ സംവാദങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ച് അഭിപ്രായ സമന്വയമുണ്ടാക്കുവാനായിരുന്നു സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്.
മനുഷ്യന്റെ വിവാഹം, വിവാഹമോചനം പോലുള്ള വ്യക്തിപരമായ വിഷയങ്ങളെ ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍പെടുത്തി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ കുറ്റവാളികള്‍ക്ക് നല്‍കുന്ന വലിയ ശിക്ഷ നല്‍കുവാന്‍ ശ്രമിക്കുന്നത് സര്‍ക്കാറിന്റെ ഉദ്ദേശ്യ ശുദ്ധിയെ സംശയിപ്പിക്കുകയാണ്. വിവാഹബന്ധം ഉപേക്ഷിക്കാതെ ഒരാള്‍ ഭാര്യയെ ഒറ്റപ്പെടുത്തിയാല്‍ പ്രസ്തുത സ്ത്രീയുടെ ഭാവി ജീവിതത്തിന്റെ അവസ്ഥയും നിയമസാധുത ഇല്ലാത്ത മുത്തലാഖ് എന്ന കുറ്റം ചൊല്ലി പുരുഷന്‍ ജയിലില്‍ പോയാല്‍ ജീവനാംശവും നിത്യ നിദാന ചിലവും ലഭിക്കാത്ത ജീവിത പങ്കാളിയുടേയും സന്താനങ്ങളുടേയും ഭാവിയും വരുംകാല നാളുകളില്‍ ഉത്തരം ലഭിക്കാത്ത സാമൂഹിക സമസ്യങ്ങളായി സമൂഹത്തെ തുറിച്ചുനോക്കുന്നതാണ്.
കേന്ദ്ര സര്‍ക്കാറിന്റെ മുത്തലാഖ് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും വര്‍ഗീയ ലക്ഷ്യം മുന്‍നിര്‍ത്തിയിട്ടുള്ളതുമാണെന്നും മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയേറ്റ് വിലയിരുത്തിയിട്ടുണ്ട്. ബില്ലിന്റെ ദുരുദ്ദേശത്തെ തുറന്നുകാട്ടിക്കൊണ്ട് പാര്‍ലിമെന്റിന് അകത്തും പുറത്തും രാജ്യവ്യാപകമായി സമാന മനസ്‌കരുമായി യോജിച്ച കാമ്പയിന്‍ ആരംഭിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. മതത്തെ നവീകരിക്കേണ്ടത് ഭരണകൂടങ്ങളല്ല, പ്രത്യുത വിശ്വാസപ്രമാണങ്ങളെ അനുധാവനം ചെയ്യുന്ന മതവിശ്വാസികളാണെന്ന കോടതി പരാമര്‍ശംപോലും മോദി സര്‍ക്കാറിനുള്ള താക്കീത് കൂടിയാണ്. വിവാഹം, വിവാഹമോചനം പോലുള്ള സിവില്‍ നിയമങ്ങളെപോലും ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് ബില്‍ കാവി ഭീകരതയുടെ ഒരു നിയമ പതിപ്പാണ്. പ്രസ്തുത ഉദ്യമത്തെ ചെറുത്തുതോല്‍പ്പിക്കുവാന്‍ ബഹുജന മുന്നേറ്റം അനിവാര്യമാണ്.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
News3 days ago
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന് സിന്ധു’ ആരംഭിച്ച് ഇന്ത്യ
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala3 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
kerala3 days ago
കനത്ത മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി
-
News2 days ago
ഇറാന്‍ ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala2 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്