Video Stories
വീട് കത്തുമ്പോള്‍ കിണര്‍ കുഴിക്കരുത്
മഴക്കുറവ് മൂലം കഴിഞ്ഞ ദിവസം കേരളത്തെ മുഴുവനായും സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കയാണ്. സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ ഭീതിപ്പെടുത്തുന്ന സൂചനകളാണ് വരുന്നത്. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 1170 മില്ലി മീറ്റര്‍ മഴയുള്ളപ്പോള്‍ സംസ്ഥാനത്ത് മൂവായിരം മില്ലിമീറ്റര്‍ മഴയാണ് കിട്ടിയിരുന്നത്. ഇതില്‍ ഇത്തവണ 34 ശതമാനം കുറവാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ മാത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തുലാ വര്‍ഷത്തിലും 69 ശതമാനം കുറവുണ്ടായി. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 2039.7 മി.മീറ്റര്‍ കിട്ടേണ്ട സ്ഥാനത്താണ് 1352.3 മി. മീറ്ററായി കുറഞ്ഞത്. തുടര്‍ച്ചയായി മൂന്നാമത്തെ കൊല്ലമാണ് മഴ കുറയുന്നത.് 202ല്‍ 81, 2004ല്‍ 87, 2009ല്‍ 79, 2014ല്‍ 88 ശതമാനം മഴ മാത്രമാണ് കേരളത്തിന് ലഭിച്ചത്.
വരള്‍ച്ചാ പ്രതിഭാസം കേരളത്തിനിന്ന് പുത്തരിയല്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി മഴക്കുറവ് തുടര്‍ച്ചയായി കേരളത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ഇതു മുന്നില്‍ കണ്ടുള്ള നടപടികള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. ജല സംരക്ഷണത്തിന് അടിയന്തിര നടപടികള്‍ തുടങ്ങേണ്ട സമയത്താണ് പ്രഖ്യാപനങ്ങള്‍ കൊണ്ട് വെള്ളം നിറക്കാന്‍ ശ്രമിക്കുന്നത്. അര നൂറ്റാണ്ടിനു ശേഷം ആദ്യമായാണ് ഇത്രയും കടുത്ത വരള്‍ച്ച ഉണ്ടാകുന്നത്. മലകളും കാടുകളുമുള്ള വയനാട്ടിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്-74 ശതമാനം. എല്‍നീനോ പ്രതിഭാസമാണ് 2014ലും 2015ലും മഴ കുറയാന്‍ കാരണമായതെങ്കില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ പോലും ഞെട്ടിച്ചുകൊണ്ടാണ് ഈ വര്‍ഷം തെക്കേ ഇന്ത്യയില്‍ മഴ കുത്തനെ കുറഞ്ഞത്.
40 ശതമാനം പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാതെ ഉഴലേണ്ട അവസ്ഥ സാധാരണ ഗതിയില്‍ തന്നെ ഉള്ളപ്പോള്‍ വരള്‍ച്ചകൂടി ആസന്നമാകുന്ന സ്ഥിതിക്ക് എങ്ങനെയാണ് നമുക്ക് ഈ ദുരന്തത്തെ അതിജീവിക്കാനാകുക. ഇതുമൂലം കൊടുംചൂടും കുടിവെള്ള ക്ഷാമവും മാത്രമല്ല കടുത്ത ഭക്ഷ്യപ്രതിസന്ധിയെയും നേരിടേണ്ടിവരും. തുലാ വര്‍ഷം ഇതിനകം ആരംഭിച്ചെങ്കിലും പതിവു മഴയുണ്ടാവില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ഫലത്തില്‍ വരുന്ന അഞ്ചു മാസമെങ്കിലും കൊടും വരള്‍ച്ചയില്‍ കേരളം അമരും. 44 നദികളും കായലുകളും കുളങ്ങളുമുള്ള കേരളത്തില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ മഴയാണ് ലഭിക്കാറുള്ളത്. ഈ വെള്ളത്തെ ശാസ്ത്രീയമായ ജല സംരക്ഷണ രീതികളും ജല ഉപയോഗവും കാരണം തടഞ്ഞുനിര്‍ത്തി ഭാവിയിലേക്ക് കാത്തുവെക്കാന് നമുക്കാകാതെ പോകുന്നു.
ഭാരതപ്പുഴയടക്കം മിക്കതും ഇതിനകം വറ്റിവരണ്ടു. മിക്ക കുളങ്ങളും കിണറുകളും വറ്റിത്തുടങ്ങി. അണക്കെട്ടുകളിലും ശരാശരി 22 ശതമാനം വെള്ളക്കുറവാണ് അനുഭവപ്പെടുന്നത്. ഏതാണ്ടെല്ലാ ഡാമുകളിലും വിരലിലെണ്ണാവുന്ന ദിവസത്തേക്കുള്ള വെള്ളമാണുള്ളത്. ഇടുക്കിയില്‍ 43 ശതമാനം മാത്രം. ഏറ്റവുമധികം വെള്ളം ആവശ്യമുള്ള സംസ്ഥാനത്തെ നെല്‍ കൃഷി രണ്ടു ഹെക്ടറില്‍ താഴെ മാത്രമാണിപ്പോള്‍. മറ്റു വിളകളുടെ കാര്യം പറയാനുമില്ല. ഈ വര്‍ഷം നെല്‍ വര്‍ഷമായി ആചരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പോയിട്ട് കുടിവെള്ളം തന്നെ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് ജനം.
അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ജല സംരക്ഷണത്തിനും കുടിവെള്ള ക്ഷാമത്തിനും കൃഷി നാശത്തിനും നഷ്ടപരിഹാരം വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം. ഉദ്യോഗസ്ഥരുടെ പതിവു രീതി അനുസരിച്ച് നീങ്ങിയാല്‍ അടുത്ത വര്‍ഷമേ വരള്‍ച്ചാ ദുരിതാശ്വാസം അനുവദിക്കപ്പെടൂ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വെള്ളം കിട്ടുന്നുണ്ടല്ലോ എന്നാവും മിക്ക കേന്ദ്ര വരള്‍ച്ചാ പരിശോധക സംഘത്തിന്റെയും വിലയിരുത്തല്‍. തടയണകള്‍ കെട്ടല്‍, കുളങ്ങള്‍ നവീകരിക്കല്‍ തുടങ്ങിയവ പതിനൊന്നാം മണിക്കൂറില്‍ ചെയ്യേണ്ടതല്ല. വൈകാതെ തന്നെ സംസ്ഥാനമന്ത്രിമാര്‍ ഡല്‍ഹി സന്ദര്‍ശിച്ച് രൂക്ഷത ബോധ്യപ്പെടുത്തണം.
തമിഴ്നാട്ടില്‍ നിന്ന് -പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം നേടിയെടുക്കേണ്ട 7.25 ടി.എം.സി വെള്ളം പോലും വാങ്ങിയെടുക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിനാല്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ കുടിവെള്ളത്തിനും ചിറ്റൂര്‍ മേഖലയിലെ കാല് ലക്ഷം ഏക്കറിലെ നെല്‍ കൃഷിക്കും ഭീഷണി നേരിടുകയാണ്. 2012-13 ലെ കടുത്ത വേനലില്‍ കേരളത്തിന് 5.6 ടി.എം.സി ജലം തന്നപ്പോള്‍ തമിഴ്നാട് ഒരു കുറവുമില്ലാതെ ജലമെടുത്തതായാണ് കണക്കുകള്‍ കാണിക്കുന്നത്. നെല്‍ കൃഷി കഴിയാത്തയിടങ്ങളില്‍ വെള്ളം കുറവു വേണ്ട കടല, ഇഞ്ചി മുതലായ കൃഷികള്‍ പ്രോല്‍സാഹിപ്പിക്കണം. വീടുകളിലും ഓഫീസ് -വാണിജ്യ കെട്ടിടങ്ങളിലും മഴവെള്ള സംഭരണത്തിനും സംവിധാനമൊരുക്കണം.
ഇപ്പോള്‍ തന്നെ കടം കൊണ്ട് വീര്‍പ്പുമുട്ടുന്ന കര്ഷകന് വരള്‍ച്ച കണക്കിലെടുത്ത് ബാങ്കുകളില്‍ നിന്ന് ജപ്തി ഭീഷണി ഒഴിവാക്കി കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി ഉണ്ടാകണം. കുഴല്‍ കിണറുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ അവ കുഴിക്കാനുള്ള നടപടികള്‍ ഫയലില്‍ കുരുങ്ങി നിവര്‍ന്നുവരുമ്പോള്‍ മാസങ്ങളെടുക്കുന്നതാണ് പതിവ്. കുഴല്‍ കിണറുകള്‍ മോട്ടോറും വൈദ്യുതി കണക്ഷനും ഇല്ലാതെ കിടക്കുന്ന എത്രയോ അനുഭവങ്ങളാണ് മുന്നിലുള്ളത്. കമ്മീഷന് പറ്റാനുള്ള ഏര്‍പ്പാടായും വരള്‍ച്ചയെ കാണുന്നവരുണ്ട്്. വീട് കത്തുമ്പോള്‍ കിണര്‍ കുഴിക്കുന്ന അവസ്ഥയുണ്ടാവരുത്. വൈദ്യുതി ക്ഷാമവും രൂക്ഷമാകാനാണിട.
നിലവില്‍ തന്നെ വര്‍ഷം 2700 മെഗാവാട്ട് വൈദ്യുതി വേണ്ടിടത്ത് 1469 മെഗാവാട്ട് വൈദ്യുതിയേ കേരളത്തിന് ഉല്പാദിപ്പിക്കാനാകുന്നുള്ളൂ. കേന്ദ്ര ഗ്രിഡില്‍ നിന്നും മറ്റും വാങ്ങിയാലും 10.6 ശതമാനത്തിന്റെ കുറവ് ഈ വര്‍ഷം ഉണ്ടാകും. ഇത് കടുത്ത ചൂടിനിടെ പവര്‍ കട്ടിനും കാരണമാകും. വളര്‍ത്തു-വന്യ മൃഗങ്ങളുടെ ജീവിതവും ദുസ്സഹമാകും. സര്‍ക്കാര്‍ -കുടുംബ ബജറ്റുകള്‍ താളം തെറ്റും.കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനത്തെ റെക്കോര്‍ഡ് ചൂടാണ് പാലക്കാട്ട് രേഖപ്പെടുത്തിയത്-41.9 ഡിഗ്രി സെല്‍ഷ്യസ്. 1987നുശേഷമാണ് ഇത്രയും ചൂട് കേരളത്തില്‍ രേഖപ്പെടുത്തുന്നത്. ഡസനോളം സൂര്യാതപ മരണവുമുണ്ടായി.
ഇത്തവണ ചൂട് അതിലും കൂടിയാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. ചൂടു കൂടുന്നതിന് ഒരു കാരണം വയലുകള്‍ തരിശിട്ടതാണ്. നെല്ലറ വരളുന്നത് കടുത്ത വിലക്കയറ്റത്തിനും വഴിവെക്കും. അന്യ സംസ്ഥാനത്തുനിന്നുള്ള വിഷ ധാന്യം പോലും വരാതായാല്‍ പട്ടിണി മരണം പോലും നാം കേള്‍ക്കേണ്ടിവരും. ഇതോടൊപ്പം ജനങ്ങളും വരള്‍ച്ച നേരിടുന്നതിനുള്ള മുന്‍കരുതലെടുക്കേണ്ടതുണ്ട്. പാവങ്ങള്‍ ഒരു കുപ്പി വെള്ളത്തിന് നെട്ടോട്ടമോടുമ്പോള്‍ കണ്ടിടത്തൊക്കെ മരങ്ങള്‍ വെട്ടി കോണ്‍ക്രീറ്റ് വിരിച്ച് മഴവെള്ളം ഭൂമിയിലേക്ക് ഇറക്കാതെയും കുടിവെള്ളം കൊണ്ട് വാഹനം കഴുകുകയും ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. കാലത്തിന്റെ ഈ വിളിയാളം ശ്രവിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Video Stories
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

റസാഖ് ഒരുമനയൂര്‍
അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.
കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര് ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ
ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.
അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.
ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.
നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.
തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.
തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള് എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്സ് സ്കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.
Video Stories
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള് തകര്‍ത്ത ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.
ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന് മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്മുന്നില് വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന് അടക്കം 26 സാധു മനുഷ്യരായിരുന്നു.
മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്മുന്നില് വെച്ച് ഭര്ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില്‍ വന്‍ നാശനഷ്ടം ; 14 ക്യാമ്പുകള്‍ തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
Film3 days ago
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
-
Film3 days ago
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ
-
kerala3 days ago
മഴ കനക്കുന്നു; 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത
-
kerala3 days ago
പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്