Culture
ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസെടുത്തു. യു.ഐ.ഡി.എ.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദ ട്രിബ്യൂണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ രചന ഖൈറക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആധാറിന്റെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ പൊളിയുകയും സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ പരാതിക്കാര്‍ വിഷയം ഉന്നയിക്കുകയും ചെയ്തതോടെയാണ് വിചിത്ര നടപടി.
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ വേട്ടയാടാനാണ് കേന്ദ്ര സര്‍ക്കാറും ആധാര്‍ അതോറിറ്റിയും ശ്രമിക്കുന്നത്. ഇതിനെതിരെ എഡിറ്റേഴ്‌സ് ഗ്വില്‍ഡ് ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. അഞ്ഞൂറ് രൂപ നല്‍കിയാല്‍ ആധാറിനായി ശേഖരിച്ച ലക്ഷക്കണക്കിന് ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഏജന്‍സികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു രചന ഖൈറയുടെ റിപ്പോര്‍ട്ട്.
അതീവ രഹസ്യമായി സൂക്ഷിക്കേണ്ട പൗരനെ സംബന്ധിക്കുന്ന രേഖകളാണ് നിസാര വിലക്ക് യഥേഷ്ടടം ചോര്‍ത്തിക്കൊടുക്കുന്നത്. ആധാര്‍ വിവരങ്ങള്‍ സൂരക്ഷിതമാണെന്ന, സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉന്നയിച്ച വാദങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് കട്ടവനെ പിടിക്കുന്നതിനു പകരം കിട്ടിയവനെ പ്രതിയാക്കുന്ന നിലപാടുമായി പൊലീസും ആധാര്‍ അതോറിറ്റിയും രംഗത്തെത്തിയത്.
രചന ഖൈറ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പേരു പരാമര്‍ശിക്കുന്ന അനില്‍കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇവരുമായി രചന ബന്ധപ്പെട്ടിരുന്നത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ചിനു കീഴിലെ സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല. ഐ.പി.സി 419 (ആള്‍മാറാട്ടത്തിലൂടെ വഞ്ചിക്കല്‍), 420 (വഞ്ചന), 468 (വ്യാജരേഖ ചമയ്ക്കല്‍), 471 (വ്യാജ രേഖ യഥാര്‍ത്ഥ രേഖയായി ഉപയോഗിക്കല്‍) എന്നിവ പ്രകാരവും ഐ.ടി ആക്ടിലെ 66ാം വകുപ്പും ആധാര്‍ ആക്ടിലെ 36, 37 വകുപ്പുകളും അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ ദ ട്രിബ്യൂണിന്റെ പത്രാധിപരോ യു.ഐ.ഡി.എ.ഐ വൃത്തങ്ങളോ തയ്യാറായില്ല.
ലഭിച്ചത് ആയിരത്തലധികം പരാതികള്‍ പൊലീസിന് കൈമാറിയത് നാലെണ്ണം മാത്രം
രഹസ്യ ചോര്‍ച്ച, വ്യാജ ആധാര്‍, എന്റോള്‍മെന്റിലെ ക്രമക്കേടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് 1400ലധികം പരാതികളാണ് ആധാര്‍ അതോറിറ്റിയായ യു.ഐ.ഡി.എ.ഐക്ക് ലഭിച്ചതെന്നാണ് കണക്ക്. എന്നാല്‍ ഇവയില്‍ നാല് പരാതികള്‍ മാത്രമാണ് തുടര്‍ നടപടിക്കായി പൊലീസിന് കൈമാറിയത്. ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ നടപടിയെടുക്കാന്‍ വ്യഗ്രത കാണിക്കുന്ന യു.ഐ.ഡി.എ.ഐ, പക്ഷേ കുറ്റം ചെയ്തവര്‍ക്കെതിരെയുള്ള പരാതികളില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള കേസില്‍ പരാതിക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് പരാതിയുടെ കണക്കുകള്‍ വ്യക്തമാക്കിയത്.
രചന ഖൈറയുടെ റിപ്പോര്‍ട്ട് ഇങ്ങനെ
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന വന്‍ റാക്കറ്റ് തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പണമിടപാടിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ പേ ടിഎം വഴി ഇവരുടെ അക്കൗണ്ടിലേക്ക് 500 രൂപ നല്‍കി 10 മിനുട്ട് കാത്തിരുന്നാല്‍ നിങ്ങള്‍ക്ക് ഒരു യൂസര്‍നെയിമും പാസ്‌വേഡും ലഭിക്കും. ഇതോടൊപ്പം നല്‍കിയിരിക്കുന്ന ഐ.ഡിയില്‍ ലോഗിന്‍ ചെ്ത് യൂസര്‍നെയിമും പാസ് വേഡും നല്‍കി വിന്‍ഡോ ഓപണ്‍ ചെയ്ത ശേഷം ആരുടെ ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്താലും അയാളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ തെളിഞ്ഞുവരും.
പേര്. വിലാസം, ഫോണ്‍ നമ്പര്‍, ഫോട്ടോ, ഇ മെയില്‍ ഐ.ഡി തുടങ്ങിയ വിവരങ്ങളാണ് ഇത്തരത്തില്‍ ലഭിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേരുടെ ആധാര്‍ വിവരങ്ങളാണ് ഇത്തരത്തില്‍ ലഭിക്കുക. കൂടിയ തുക നല്‍കിയാല്‍ ബയോ മെട്രിക് വിവരങ്ങള്‍ വരെ ലഭിക്കാനുള്ള ഒപ്ഷനും സംഘം മുന്നോട്ടു വെക്കുന്നുണ്ട്.
വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ദ ട്രിബ്യൂണ്‍ പത്രത്തിന്റെ പ്രതാധിപര്‍ക്ക് യു.ഐ.ഡി.എ.ഐയുടെ ഛണ്ഡീഗഡ് റീജിയണല്‍ ഓഫീസില്‍നിന്ന് ഒരു കത്തയച്ചിരുന്നു. അതില്‍ പറയുന്നത് ഇപ്രകാരമാണ്. ”ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ ബയോ മെട്രിക് വിവരങ്ങള്‍ ലഭിക്കുമെന്ന് താങ്കളുടെ റിപ്പോര്‍ട്ടര്‍ പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ എത്ര പേരുടെ ആധാര്‍ നമ്പര്‍ റിപ്പോര്‍ട്ടര്‍ എന്റര്‍ ചെയ്ത് നോക്കിയിട്ടുണ്ട്. ഇതില്‍ ആരുടെയെങ്കിലും ബയോ മെട്രിക് വിവരങ്ങള്‍ ലഭിക്കുന്നുണ്ടോ?”
ജനുവരി എട്ടിനകം ഇതുസംബന്ധിച്ച വിശദീകരണം നല്‍കണം. അല്ലാത്ത പക്ഷം ആധാര്‍ വിവരങ്ങളോ ബയോ മെട്രിക് വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കണക്കാക്കും. ഈ കത്തിന് എഡിറ്ററുടെ വിശദീകരണം പോലും ലഭിക്കും മുമ്പാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലീസിനെ ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
india2 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും