Connect with us

More

പ്രവാചക മിഹ്‌റാബില്‍ നിസ്‌കാരങ്ങള്‍ക്ക് തുടക്കം

Published

on

 

മദീന: മസ്ജിദുന്നബവിയിലെ റൗളശരീഫില്‍ പ്രവാചക മിഹ്‌റാബില്‍ നിസ്‌കാരത്തിന് വീണ്ടും തുടക്കമായി. ഇന്നലെ ദുഹ്ര്‍ നിസ്‌കാരത്തിന് മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ അല്‍ബഈജാന്‍ പ്രവാചക മിഹ്‌റാബില്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. അഞ്ച് നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്കും വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിനും ഇമാമത്ത് നില്‍ക്കല്‍ പ്രവാചക മിഹ്‌റാബിലേക്ക് മാറ്റുന്നതിന് ഹറം, മസ്ജിദുന്നബവി കാര്യ പ്രസിഡന്‍സി തീരുമാനിക്കുകയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് പ്രവാചക മിഹ്‌റാബില്‍ ഇമാമുമാര്‍ നിസ്‌കാരങ്ങള്‍ക്ക് വീണ്ടും നേതൃത്വം നല്‍കുന്നത്.
നിസ്‌കാരങ്ങള്‍ പൂര്‍ത്തിയാകുന്ന ഉടന്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരായ അബൂബക്കര്‍ സിദ്ദീഖിന്റെയും (റ) ഉമര്‍ ബിന്‍ അല്‍ഖത്താബിന്റെയും (റ) ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നതും അവര്‍ക്ക് സലാം ചൊല്ലുന്നതും വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും സിയാറത്ത് നടത്തുന്നവര്‍ക്കും എളുപ്പമാക്കുന്നതിന് ലക്ഷ്യമിട്ടാണ് നിസ്‌കാരങ്ങള്‍ക്ക് ഇമാമത്ത് നില്‍ക്കുന്ന സ്ഥലം പ്രവാചക മിഹ്‌റാബിലേക്ക് മാറ്റിയത്.

ഇതുവരെ ഖിബ്‌ലയുടെ ദിശയില്‍ അവസാന ഭിത്തിയില്‍ മസ്ജിദുന്നബവിയുടെ മുന്‍ഭാഗത്തുള്ള ഉസ്മാനി മിഹ്‌റാബിലാണ് ഇമാമുമാര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇത് പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തുന്നവര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. നിസ്‌കാരങ്ങള്‍ പൂര്‍ത്തിയായി ഇമാമുമാര്‍ സ്ഥലം വിടുന്നത് വരെ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തുന്നതിന് തീര്‍ഥാടകര്‍ക്ക് സാധിച്ചിരുന്നില്ല. പുതിയ പരിഷ്‌കാരം നടപ്പാക്കിയതിലൂടെ നിസ്‌കാരങ്ങള്‍ പൂര്‍ത്തിയായാലുടന്‍ അല്‍സലാം ഗെയ്റ്റ് വഴി പ്രവേശിച്ച് റൗളശരീഫിന് മുന്നിലൂടെ നീങ്ങി ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി അല്‍ബഖീഅ് ഗെയ്റ്റ് വഴി പുറത്തിറങ്ങുന്നതിന് വിശ്വാസികള്‍ക്ക് അവസരം ലഭിക്കും.
കാല്‍ നൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് പ്രവാചക മിഹ്‌റാബില്‍ ഇമാമുമാര്‍ നിസ്‌കാരം നിര്‍വഹിക്കുന്നത്. ഭൂമിയിലെ സ്വര്‍ഗീയാരാമെന്ന് പ്രവാചകന്‍ (സ) വിശേഷിപ്പിച്ച റൗളശരീഫിലുള്ള പ്രവാചക മിഹ്‌റാബിന്റെ കിഴക്ക് ഭാഗത്ത് പ്രവാചകന്റെ മഖ്ബറയും പടിഞ്ഞാറ് മിന്‍ബറും (പ്രസംഗപീഠം) ആണ്. മുഹമ്മദ് നബി (സ) നിസ്‌കാരം നിര്‍വഹിച്ച അതേ സ്ഥലത്ത് എട്ടാം അമവി (ഉമയ്യഡ്) ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് മിഹ്‌റാബ് നിര്‍മിച്ചത്. മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫാന്റെ (റ) കാലത്ത് നടത്തിയ മസ്ജിദുന്നബവി വികസന പദ്ധതിയുടെ ഭാഗമായാണ് പ്രവാചക പള്ളിയുടെ മുന്‍ഭാഗത്തെ ഭിത്തിയില്‍ മിഹ്‌റാബ് നിര്‍മിച്ചത്. ഇത് പിന്നീട് ഉസ്മാനി മിഹ്‌റാബ് എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending