Connect with us

Culture

ഉപരോധം അവസാനിപ്പിക്കാന്‍ രാജ്യാന്തര മധ്യസ്ഥതയ്ക്കായി ഖത്തര്‍

Published

on

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം അവസാനിപ്പിക്കുന്നതിന് രാജ്യാന്തര മധ്യസ്ഥത്തിന് ഖത്തര്‍ ശ്രമങ്ങള്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ട്. സഊദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ജൂണ്‍ അഞ്ചു മുതല്‍ ഖത്തറിനെതിരെ ഉപരോധം തുടരുകയാണ്. ഏഴു മാസങ്ങള്‍ കഴിഞ്ഞിട്ടും ഉപരോധം അവസാനിപ്പിക്കുന്നതിനോ ഗള്‍ഫ് പ്രതിസന്ധിക്കു പരിഹാരം കാണാനോ സാധിച്ചിട്ടില്ല. ഖത്തറിനെതിരായ സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെ രൂക്ഷമായി വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഓഫീസ് സാങ്കേതിക മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് രാജ്യാന്തര ഇടപെടലിന് ഖത്തര്‍ ശ്രമം ശക്തമാക്കിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്ര സഭയിലെ ഒഎച്ച്‌സിഎച്ച്ആറി(ഓഫീസ് ഓഫ് ദ ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്)ല്‍ നിന്നുള്ള സാങ്കേതിക മിഷന്റെ റിപ്പോര്‍ട്ടിനെ ഏറെ മൂല്യത്തോടെയാണ് കാണുന്നതെന്ന ഖത്തര്‍ വ്യക്തമാക്കി. ഉപരോധത്തിന്റെ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. അനുചിതവും വിവേചനപരവുമായ നടപടികളാണ് സഊദി സഖ്യം സ്വീകരിച്ചത്. ഖത്തറിനെതിരെ സഊദി സഖ്യം സ്വീകരിച്ച നടപടികള്‍ക്ക് നിയമപരമായ സാധുതയില്ല. നടപടികള്‍ തികച്ചും സ്വേച്ഛാധിപത്യമാണ്. ഉപരോധത്തെ തുടര്‍ന്ന് വലിയതോതില്‍ സാമ്പത്തിക നഷ്ടം രാജ്യത്തിനും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഉണ്ടായി. സാമ്പത്തിക യുദ്ധമാണ് ഖത്തറിനെതിരേ സഊദി സഖ്യം യഥാര്‍ഥത്തില്‍ സ്വീകരിച്ചതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യക്തികളുടെ മേല്‍ സഊദി സഖ്യം സ്വീകരിച്ച നടപടികളുടെ സങ്കീര്‍ണമായ പ്രത്യാഘാതങ്ങള്‍, ജനങ്ങള്‍ക്കുണ്ടായ മാനസിക പ്രയാസം, അപകീര്‍ത്തികരമായ മാധ്യമ പ്രചരണം, രാജ്യത്തിനും ഭരണനേതൃത്വത്തിനും ജനങ്ങള്‍ക്കുമെതിരെയുള്ള കുപ്രചാരണങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. രാജ്യാന്തര തലത്തില്‍ ഉപരോധം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലത്തുന്നതിനു വേണ്ടിയാണ് ഖത്തര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ലുല്‍വ അല്‍ഖാതിറിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.ഉപരോധം അവസാനിപ്പിക്കുന്നതിന് രാജ്യാന്തരതലങ്ങളിലേക്ക് ഇപ്പോള്‍ത്തന്നെ നീങ്ങിയിട്ടുണ്ടെന്ന് അല്‍ഖാതിര്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങള്‍ക്കോ രാജ്യാന്തര കോടതികളിലേക്കോ അതല്ലെങ്കില്‍ യുഎന്‍ സ്ഥാപനങ്ങളിലേക്കോ നീങ്ങുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഉപരോധത്തെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചും അവര്‍ വിശദീകരിച്ചു.
ഒഎച്ച്‌സിഎച്ച്ആര്‍ പ്രതിനിധികള്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ഖത്തര്‍ സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വദേശികള്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. നവംബര്‍ 17 മുതല്‍ 24വരെയുള്ള സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കുകയും ഖത്തര്‍ ദേശീയ മനുഷ്യാവകാശ സമിതിക്ക് കൈമാറുകയും ചെയ്തിരുന്നു.
പക്ഷഭേദമില്ലാത്ത രാജ്യാന്തര കാഴ്ചപ്പാടിലൂന്നിയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നതെന്നും അതില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് പ്രധാന പോയിന്റുകളാണെന്നും അല്‍ഖാതിര്‍ ചൂണ്ടിക്കാട്ടി. ഉപരോധരാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്. നേരത്തെ എന്‍ജിഒകളാണ് ഉപരോധത്തിനെതിരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഇപ്പോള്‍ വന്ന യുഎന്‍ റിപ്പോര്‍ട്ടിന് മൂല്യമേറെയുണ്ട്. ഉപരോധ രാജ്യങ്ങള്‍ കൂടി അംഗങ്ങളായ ഒരു യുഎന്‍ സ്ഥാപനത്തിന്റേതാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ വലിയ പ്രാധാന്യമാണ് റിപ്പോര്‍ട്ടിനുള്ളത്. ഈ റിപ്പോര്‍ട്ടിനെ അവഗണിക്കാനോ തള്ളിക്കളയാനോ ആ രാജ്യങ്ങള്‍ക്ക് ഇനി കഴിയില്ലെന്നും അല്‍ഖാതിര്‍ പറഞ്ഞു. യുഎന്‍ സാങ്കേതിക മിഷന്‍സംഘത്തെ രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍പോലും ഉപരോധരാജ്യങ്ങള്‍ തയാറാകാത്ത കാര്യവും ഖത്തര്‍ ചൂണ്ടിക്കാട്ടി. ഉപരോധം നിയമവിരുദ്ധമാണെന്നതിന്റെ തെളിവാണ് ഒഎച്ച്‌സിഎച്ച്ആര്‍ പഠന റിപ്പോര്‍ട്ടെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ അലി ബിന്‍ സമൈഖ് അല്‍മര്‍റി പറഞ്ഞു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending