Connect with us

More

മന്ത്രിസ്ഥാനം കൈവിടാതിരിക്കാന്‍ അവസാന ശ്രമവുമായി എന്‍.സി.പി; കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ നീക്കം

Published

on

തിരുവനന്തപുരം: പാര്‍ട്ടിയിലെ രണ്ട് എം.എല്‍.എമാരും നിയമക്കുരുക്കില്‍ നിന്ന് ഉടനൊന്നും മോചിതരാകില്ലെന്ന് വ്യക്തമായതോടെ, പുറത്ത് നിന്നുള്ള ഏതെങ്കിലും എം.എല്‍.എയെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിസഭാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ എന്‍.സി.പി നേതൃത്വം നീക്കം തുടങ്ങി. വൈകിയാല്‍ മന്ത്രിസ്ഥാനം എന്നെന്നേക്കുമായി കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞാണ് എന്‍.സി.പി നേതൃത്വം ഇതിനായുള്ള നീക്കം സജീവമാക്കിയത്. മന്ത്രിസഭാ പ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന കാര്യത്തില്‍ എന്‍.സി.പിക്കുള്ളില്‍ ഏകസ്വരമാണ്. എന്നാല്‍ ആരെ മന്ത്രിയാക്കുമെന്ന കാര്യത്തില്‍ ഭിന്നത രൂക്ഷമാണ്. പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്്കുമാറിനുവേണ്ടി ഒരുവിഭാഗം നേതാക്കളും കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനുവേണ്ടി മറുവിഭാഗവുമാണ് രംഗത്തുള്ളത്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിയാക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം.

ഫോണ്‍കെണി വിവാദത്തില്‍ കുടങ്ങിയ എ.കെ ശശീന്ദ്രനും കായല്‍കയ്യേറ്റത്തില്‍ തോമസ് ചാണ്ടിക്കും മേലുള്ള നിയമക്കുരുക്കുകള്‍ ഉടനൊന്നും അഴിയില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് എന്‍.സി.പി നേതൃത്വം ബദല്‍ നീക്കങ്ങളിലേക്ക് കടന്നത്. കേരള കോണ്‍ഗ്രസ് ബിയെ പാര്‍ട്ടിയില്‍ ലയിപ്പിച്ച് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നാണ് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററുടെ നിലപാട്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നാണ് തോമസ് ചാണ്ടിവിഭാഗത്തിന്റെ ആവശ്യം. എ.കെ ശശീന്ദ്രന്‍ നിലപാട് പരസ്യമാക്കിയിട്ടുമില്ല. ശശീന്ദ്രനെ ഒപ്പം നിര്‍ത്താനുള്ള നീക്കവും തോമസ് ചാണ്ടി വിഭാഗം തുടങ്ങിയിട്ടുണ്ട്. ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറുമെത്തിയാല്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഇരുവരുടെയും കൈയിലാകുമെന്ന ആശങ്കയാണ് എന്‍.സി.പി യിലെ ഭൂരിപക്ഷം നേതാക്കള്‍ക്കുമുള്ളത്. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനമടക്കം ബാലകൃഷ്ണപിള്ള ചോദിച്ചുവാങ്ങും. മകന്‍ മന്ത്രിയുമാകും. ഇതോടെ കുടുംബ പാര്‍ട്ടിയായി എന്‍.സി.പി മാറും. ഇതോടെ യഥാര്‍ത്ഥ എന്‍.സി.പിക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് കോവൂരിന് സാധ്യത കല്‍പിക്കപ്പെടുന്നത്. പാര്‍ട്ടിക്ക് അതീതനായി നില്‍ക്കാന്‍ ശ്രമിക്കുന്ന പ്രകൃതമല്ല കോവൂരിനെന്നതും അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. അതേസമയം, ഗണേഷ്‌കുമാര്‍ മന്ത്രിയാകുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം. ഗതാഗത വകുപ്പ് ഗണേഷിനെ ഏല്‍പ്പിച്ച് മുഖം രക്ഷിക്കാമെന്ന ആഗ്രഹമാണ് മുഖ്യമന്ത്രിക്കുള്ളത്. ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം ആഴ്ചകള്‍ക്ക് മുന്‍പേ എന്‍.സി.പിയില്‍ സജീവമായിരുന്നു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ മറുവിഭാഗങ്ങള്‍ രംഗത്തെത്തിയതോടെ ആ നീക്കം പൊളിഞ്ഞു. ആദ്യഘട്ടത്തില്‍ ബാലകൃഷ്ണപിള്ളയും ഈ നീക്കത്തിന് എതിരായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ പിള്ള പച്ചക്കൊടി കാട്ടി.

ലയനത്തിനായി കുറച്ച് ആവശ്യങ്ങളും പിള്ള മുന്നോട്ടുവെച്ചു. മകന് മന്ത്രിസ്ഥാനം ലഭിക്കുമ്പോള്‍ തന്റെ ക്യാബിനറ്റ് പദവി നഷ്ടപ്പെടുമോ എന്ന ആശങ്കയും മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായ ബാലകൃഷ്ണപിള്ളക്കുണ്ട്. ഇതിനിടെയാണ് പാര്‍ട്ടി പൂര്‍ണമായി പിള്ളയുടെ കൈയിലേക്ക് പോകുമെന്ന ആശങ്ക എന്‍.സി.പിയില്‍ സജീവമായത്. ഇതോടെ കോവൂരിന് പിന്തുണയേറി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫലസ്തീന്‍ പതാകയുര്‍ത്തി പ്രതിഷേധം: 900 പേര്‍ അറസ്റ്റില്‍

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു

Published

on

കേംബ്രിഡ്ജ്: അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ജോണ്‍ ഹാര്‍വാര്‍ഡ് പ്രതിമക്ക് മുകളില്‍ ഫലസ്തീന്‍ അനുകൂല പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ 900 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു. ഇസ്രാഈലിന്റെ ഫലസ്തീന്‍ അധിനിവേഷത്തിനെതിരെ വ്യാപകമായ പ്രധിഷേധങ്ങളാണ് ലോകമെമ്പാടുള്ള ക്യാമ്പസുകളില്‍ അരങ്ങേറുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും നടപടി.

യുഎസില്‍ ഏപ്രില്‍ മാസം 18 മുതലാണ് സര്‍വകലാശാലകളില്‍ പ്രതിഷേധം തുടങ്ങിയത്. ബഌമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി , സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ നിരവധി ക്യാമ്പസുകളില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളില്‍ ശനിയാഴ്ച വരെ മാത്രം അറസ്റ്റ് ചെയ്തവരുടെ എണ്ണം 225 ആണ്.

സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധിഷേധങ്ങളില്‍ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളല്ലാത്തവരും മാര്‍ച് നടത്തുകയും ടെന്റ് സ്ഥാപിക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുമുള്ള ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ യുഎസ് കോളേജ് ക്യാമ്പസുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ക്യാമ്പസുകളില്‍ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് നന്ദി എന്നായിരുന്നു അവരുടെ പ്രതികരണം.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending