Connect with us

More

മന്ത്രിസ്ഥാനം കൈവിടാതിരിക്കാന്‍ അവസാന ശ്രമവുമായി എന്‍.സി.പി; കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ നീക്കം

Published

on

തിരുവനന്തപുരം: പാര്‍ട്ടിയിലെ രണ്ട് എം.എല്‍.എമാരും നിയമക്കുരുക്കില്‍ നിന്ന് ഉടനൊന്നും മോചിതരാകില്ലെന്ന് വ്യക്തമായതോടെ, പുറത്ത് നിന്നുള്ള ഏതെങ്കിലും എം.എല്‍.എയെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിസഭാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ എന്‍.സി.പി നേതൃത്വം നീക്കം തുടങ്ങി. വൈകിയാല്‍ മന്ത്രിസ്ഥാനം എന്നെന്നേക്കുമായി കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞാണ് എന്‍.സി.പി നേതൃത്വം ഇതിനായുള്ള നീക്കം സജീവമാക്കിയത്. മന്ത്രിസഭാ പ്രാതിനിധ്യം നഷ്ടപ്പെടാതിരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ തീരുമാനമെടുക്കണമെന്ന കാര്യത്തില്‍ എന്‍.സി.പിക്കുള്ളില്‍ ഏകസ്വരമാണ്. എന്നാല്‍ ആരെ മന്ത്രിയാക്കുമെന്ന കാര്യത്തില്‍ ഭിന്നത രൂക്ഷമാണ്. പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്്കുമാറിനുവേണ്ടി ഒരുവിഭാഗം നേതാക്കളും കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനുവേണ്ടി മറുവിഭാഗവുമാണ് രംഗത്തുള്ളത്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടിയിലെത്തിച്ച് മന്ത്രിയാക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം.

ഫോണ്‍കെണി വിവാദത്തില്‍ കുടങ്ങിയ എ.കെ ശശീന്ദ്രനും കായല്‍കയ്യേറ്റത്തില്‍ തോമസ് ചാണ്ടിക്കും മേലുള്ള നിയമക്കുരുക്കുകള്‍ ഉടനൊന്നും അഴിയില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് എന്‍.സി.പി നേതൃത്വം ബദല്‍ നീക്കങ്ങളിലേക്ക് കടന്നത്. കേരള കോണ്‍ഗ്രസ് ബിയെ പാര്‍ട്ടിയില്‍ ലയിപ്പിച്ച് ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നാണ് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററുടെ നിലപാട്. എന്നാല്‍ കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നാണ് തോമസ് ചാണ്ടിവിഭാഗത്തിന്റെ ആവശ്യം. എ.കെ ശശീന്ദ്രന്‍ നിലപാട് പരസ്യമാക്കിയിട്ടുമില്ല. ശശീന്ദ്രനെ ഒപ്പം നിര്‍ത്താനുള്ള നീക്കവും തോമസ് ചാണ്ടി വിഭാഗം തുടങ്ങിയിട്ടുണ്ട്. ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറുമെത്തിയാല്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഇരുവരുടെയും കൈയിലാകുമെന്ന ആശങ്കയാണ് എന്‍.സി.പി യിലെ ഭൂരിപക്ഷം നേതാക്കള്‍ക്കുമുള്ളത്. പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനമടക്കം ബാലകൃഷ്ണപിള്ള ചോദിച്ചുവാങ്ങും. മകന്‍ മന്ത്രിയുമാകും. ഇതോടെ കുടുംബ പാര്‍ട്ടിയായി എന്‍.സി.പി മാറും. ഇതോടെ യഥാര്‍ത്ഥ എന്‍.സി.പിക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് കോവൂരിന് സാധ്യത കല്‍പിക്കപ്പെടുന്നത്. പാര്‍ട്ടിക്ക് അതീതനായി നില്‍ക്കാന്‍ ശ്രമിക്കുന്ന പ്രകൃതമല്ല കോവൂരിനെന്നതും അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. അതേസമയം, ഗണേഷ്‌കുമാര്‍ മന്ത്രിയാകുന്നതിനോടാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം. ഗതാഗത വകുപ്പ് ഗണേഷിനെ ഏല്‍പ്പിച്ച് മുഖം രക്ഷിക്കാമെന്ന ആഗ്രഹമാണ് മുഖ്യമന്ത്രിക്കുള്ളത്. ഗണേഷിനെ മന്ത്രിയാക്കാനുള്ള നീക്കം ആഴ്ചകള്‍ക്ക് മുന്‍പേ എന്‍.സി.പിയില്‍ സജീവമായിരുന്നു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ മറുവിഭാഗങ്ങള്‍ രംഗത്തെത്തിയതോടെ ആ നീക്കം പൊളിഞ്ഞു. ആദ്യഘട്ടത്തില്‍ ബാലകൃഷ്ണപിള്ളയും ഈ നീക്കത്തിന് എതിരായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ പിള്ള പച്ചക്കൊടി കാട്ടി.

ലയനത്തിനായി കുറച്ച് ആവശ്യങ്ങളും പിള്ള മുന്നോട്ടുവെച്ചു. മകന് മന്ത്രിസ്ഥാനം ലഭിക്കുമ്പോള്‍ തന്റെ ക്യാബിനറ്റ് പദവി നഷ്ടപ്പെടുമോ എന്ന ആശങ്കയും മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായ ബാലകൃഷ്ണപിള്ളക്കുണ്ട്. ഇതിനിടെയാണ് പാര്‍ട്ടി പൂര്‍ണമായി പിള്ളയുടെ കൈയിലേക്ക് പോകുമെന്ന ആശങ്ക എന്‍.സി.പിയില്‍ സജീവമായത്. ഇതോടെ കോവൂരിന് പിന്തുണയേറി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending