Connect with us

Video Stories

ഉന്‍ എന്ന ഉദാത്ത മാതൃകയും അച്ചുതണ്ടില്‍ പിടയുന്ന ചൈനയും

Published

on

ശാരി പിവി

ഉത്തര കൊറിയന്‍ ഏകാധിപതിയും ഇടക്കിടെ മിഥുനം സിനിമയിലെ നെടുമുടിവേണുവിന്റെ കഥാപാത്രമായ ചേര്‍കോടകന്‍ സ്വാമിയെ പോലെ ഇപ്പം പൊട്ടിക്കും ഇപ്പം പൊട്ടിക്കുമെന്ന് പറഞ്ഞ് മിസൈല്‍ വിട്ടു കളിക്കുകയും ചെയ്യുന്ന കിം ജോങ് ഉന്‍ ആണ് ഈയിടെയായി കേരളത്തിലെ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ റോള്‍ മോഡല്‍. ഇടുക്കി നെടുംകണ്ടത്ത് ഏരിയാ സമ്മേളനത്തില്‍ കിങ് ജോങ് ഉന്നിന്റെ പടം വെച്ച് പാര്‍ട്ടി സമ്മേളനം വിളംബരം ചെയ്ത സഖാക്കള്‍ക്കു പിന്നാലെ ഉന്നിനെ പിന്തുണച്ച് സാക്ഷാല്‍ രണ്ട് ചങ്കുണ്ടെന്ന് പറയപ്പെടുന്ന മുഖ്യനും രംഗത്തു വന്നിരുന്നു. അമേരിക്കയെ മികച്ച രീതിയില്‍ നേരിടുന്നത് ഉന്നാണെന്നായിരുന്നു മുഖ്യന്റെ കണ്ടെത്തല്‍. എന്നാല്‍ പോയിപ്പോയി ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണ സഖാവും മാതൃകപുരുഷനെ കണ്ടെത്താന്‍ ഇതേ പാതയില്‍ തന്നെയാണ്.
ഉത്തര കൊറിയന്‍ ഏകാധിപതി സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുള്ള ഫണ്ട് സൈന്യത്തിനു വേണ്ടി ചെലവാക്കുന്നതാണ് ബാലകൃഷ്ണ സഖാവിനെ ഹടാദാകര്‍ഷിച്ചത്. ഏതാണ്ട് കേരളത്തിലും ക്ഷേമ പദ്ധതികള്‍ക്കുള്ള ഫണ്ടുകളൊക്കെ സ്വാഹയാണല്ലോ ഇപ്പോള്‍. കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരായിരുന്നവരുടെ പെന്‍ഷന്‍ ഫണ്ട് കാണാനില്ലാത്തതിനാല്‍ ഇതിനോടകം തന്നെ സഖാക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു രക്തസാക്ഷി ഉണ്ടായിക്കഴിഞ്ഞു. സംഗതി പൊതു ഗതാഗത സംവിധാനത്തിന്റെ അപ്പോസ്തലന്‍മാരാണെന്ന് നടിക്കുന്നുണ്ടെങ്കിലും അണാ പൈ ഇനി കെ.എസ്.ആര്‍.ടി.സിക്ക് അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലാഭമുണ്ടാക്കാന്‍ കെ.എസ്.ആര്‍.ടി.സി സ്വന്തം വഴി തേടണമത്രേ!.
രാജ്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികള്‍ക്കുള്ള പണമെടുത്തു സൈനിക ശേഷി വര്‍ധിപ്പിക്കുന്നതെന്ന ലോകത്തിനു തന്നെ മാതൃകയായ ഗവേഷണ പ്രബന്ധം കോടിയേരി സഖാവ് കായംകുളത്ത് പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അറിയിച്ചത്. എന്തായാലും കൊടിയേരിയുടെ ചരിത്ര ബോധത്തെ എന്തു കൊണ്ടും നാം മാനിക്കണം. കാരണം ലോകത്ത് ഇന്നുവരെ ആരും കണ്ടെത്താത്ത അത്യപൂര്‍വ സംഭവമാണ് കോടിയേരി കണ്ടെത്തിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഉത്തര കൊറിയക്കു മാത്രമല്ല പാര്‍ട്ടി സെക്രട്ടറിയുടെ പിന്തുണ. വിപ്ലവം തോക്കിന്‍ കുഴലിലൂടെയെന്നു പറഞ്ഞ് പതിനായിരങ്ങളെ കശാപ്പ് ചെയ്ത മാവോയുടെ നാടിനും കോടിയേരിയുടെ ആദരമുണ്ട്. ഈയിടെ കൃസ്ത്യന്‍ പള്ളി ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഏതാണ്ട് കോടിയേരിയെ പോലെ വലിയ ചരിത്ര നിര്‍മാതാക്കളാണ്. കൃസ്തുവിന്റെ തിരുരൂപം പള്ളിയില്‍ വെച്ചിട്ട് വല്യ കാര്യമൊന്നുമില്ലെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്. പകരം നിലവിലെ ചൈനീസ് പ്രസിഡന്റായ ഷീ ജിന്‍ പിങിന്റെ പടം വെക്കുന്നതാണ് നല്ലതു പോലും. കാരണം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്കമിട്ട് നിരത്തുന്നുണ്ട്. കൃസ്തു പട്ടിണി മാറ്റുന്നില്ല, റേഷന്‍ നല്‍കുന്നില്ല, നിങ്ങള്‍ക്കു വേണ്ടി ഭരണം നടത്തുന്നില്ല.
ഇതെല്ലാം നല്‍കുന്നത് ഷീ ജിന്‍ പിങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാറാണ് അതിനാല്‍ ഇനി മുതല്‍ കൃസ്തു ഔട്ട് ഷീ ജിന്‍ പിങ് ഇന്‍. ഇത്രയൊക്കെ മഹത്തരവും ഉദാത്തവുമായ മാതൃക അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ചൈനക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചു തണ്ട് രൂപപ്പെട്ടുവരികയാണെന്നാണ് കോടിയേരി സഖാവ് കണ്ടെത്തിയിരിക്കുന്ന മറ്റൊരു മഹാല്‍ഭുതം. പാവം ചൈനയെ ഈ അച്ചുതണ്ടുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണത്രേ.
സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ സാക്ഷര കേരളത്തിലെ കുട്ടി സഖാക്കള്‍ വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ നടത്തുന്ന ഹാലിളക്കവും നാവു പിഴുതല്‍ പോലുള്ള കലാപരിപാടികളൊന്നും ഈ നാലു രാജ്യങ്ങളും ചൈനക്കെതിരെ ചെയ്തിട്ടില്ലെങ്കിലും പണ്ട് ഇന്ത്യാ ചൈന യുദ്ധ കാലത്ത് ചൈനക്കൊപ്പം നിലയുറപ്പിച്ചവരുടെ പിന്‍ഗാമികള്‍ക്ക് വല്ലാത്ത കുണ്ഠിതവും സര്‍വോപരി ദുഃഖവുമുണ്ട്. മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നു ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ് ബാലകൃഷ്ണ സഖാവിനെ പുളകിതനാക്കിയത്.
മാത്രമല്ല, വേറൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റേതെങ്കിലും രാജ്യം ശ്രമിച്ചാല്‍ മൗനം പാലിക്കില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട് പോലും. ഇതിന്റെ ഫലമായി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ ഒരുങ്ങുന്നു. ചൈനക്കെതിരെ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അച്ചുതണ്ടു രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. ചൈനയെ പ്രതിരോധിക്കാനുള്ള സാമ്രാജ്യത്വ ഇടപെടല്‍ വര്‍ധിച്ചു വരികയാണെന്നുമാണ് കോടിയേരി സഖാവ് പരിഭവിക്കുന്നത്.
ഇന്ത്യയില്‍ അരുണാചല്‍ പ്രദേശ് എന്നു പറയുന്ന ഒരു സംസ്ഥാനത്തെ ബാലകൃഷ്ണ സഖാവിന്റെ ഈ ഇഷ്ട തോഴന്‍മാര്‍ അംഗീകരിക്കുന്നില്ലെന്നത് പാവത്തിന് അറിയുമോ എന്തോ? ഇന്ത്യന്‍ മണ്ണില്‍ ഇടക്കിടെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഭൂമി കയ്യേറുന്നത് സാക്ഷാല്‍ ചൈനയാണ് സഖാവെ ആ രാജ്യത്തെ എതിര്‍ക്കുകയല്ലാതെ പാലൊഴിച്ച് താലോലിക്കാനാകുമോ. മുംബൈ ഭീകരാക്രമണം, പത്താന്‍കോട്ട് ഭീകരാക്രമണം തുടങ്ങി ഇന്ത്യന്‍ മണ്ണില്‍ ഭീകരാക്രമണം നടത്തിയതിന്റെ പേരില്‍ ഹാഫിസ് സഈദിനെ പോലുള്ള ഭീകരരെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനം പാകിസ്താനു വേണ്ടി ഇതേ ചൈന ഒന്നല്ല, രണ്ടല്ല. മൂന്നു തവണയാണ് യു.എന്നില്‍ വഴിമുടക്കിയത് സഖാവേ. ഇന്ത്യക്കു പാകിസ്താനില്‍ നിന്നെന്നപോലെ തതുല്യമായ രീതിയില്‍ ഭീഷണി ഒളിഞ്ഞും തെളിഞ്ഞും സംഭാവന ചെയ്യുന്ന രാജ്യത്തെ എതിര്‍ക്കുന്നതില്‍ എന്താണാവോ പാര്‍ട്ടി സെക്രട്ടറിക്ക് ഇത്ര വിഷമം.
അതോ ഇനി വി.ടി ബല്‍റാം എം.എല്‍.എയെ പോലെയുള്ളവര്‍ക്കെതിരെ എറിയാനുള്ള ചീമുട്ട ചൈനീസ് സഖാക്കള്‍ പാര്‍ട്ടി ഓഫീസില്‍ എത്തിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടോ? ചോറിവിടെയും കൂറവിടെയും എന്നത് പണ്ടെ കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് ആരോപിക്കുന്നത് ഇമ്മാതിരി യമണ്ടന്‍, ഉട്ടോപ്യന്‍ കണ്ടെത്തലുകളുമായി അതാതു കാലത്തെ പാര്‍ട്ടി നേതാക്കള്‍ വരുന്നതിനാല്‍ തന്നെയാണ്. സഖാക്കളുടെ ആദ്യകാല നേതാവിനെതിരെ ആരോപണമുന്നയിച്ചവരെ ചീമുട്ട എറിയുകയും വഴിയില്‍ തടയുകയും പതിവ് കലാപരിപാടിയായ ഭീഷണിയുമൊക്കെ ഉന്നയിക്കുന്നതിനേക്കാളും വലിയ വിവരക്കേടാണ് പാര്‍ട്ടി നേതാവിന്റെ ഈ ചൈന സ്‌നേഹമെന്ന് പറയാതെ വയ്യ. വിവരക്കേടാവാം പക്ഷേ അതൊരു അലങ്കാരമായി കൊണ്ടു നടക്കരുത് ബ്ലീസ്.

ലാസ്റ്റ് ലീഫ്:
പാസ്‌പോര്‍ട്ട് അഡ്രസ് സ്ഥിരീകരിക്കാനുള്ള രേഖയായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രം. നിറം മാറുന്നതിനനുസരിച്ച് ഗുണവും മാറണമല്ലോ.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending